കടന്നപ്പള്ളി: ചിറ്റന്നൂര്‍ കുന്നില്‍ മേല്‍പാറ ഖനനവും മണ്ണിടിക്കലും വ്യാപകമായി. അനിയന്ത്രിതമായ ഖനനംമൂലമുള്ള ശബ്ദവും പൊടിശല്യവും കാരണം വിളിപ്പാടകലത്തുള്ള തെക്കേക്കര ഗവ.എല്‍പി സ്കൂളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ പ്രയാസമേറി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് എത്തിയ പരിസ്ഥിതി പ്രവര്‍ത്തകരും റവന്യൂ അധികൃതരും ചേര്‍ന്ന് കുന്നിടിക്കല്‍ പ്രവര്‍ത്തി തടഞ്ഞു.
ചിറ്റന്നൂര്‍ കുന്നില്‍ പ്രദേശത്ത് ഏറെക്കാലമായി മണ്ണെടുക്കലും കുന്നിടിക്കലും തകൃതിയായി നടക്കകുകയാണ്. ദിവസങ്ങളായി നാല് യന്ത്രങ്ങളാണ് ഇവിടെ കുന്നിടിക്കുന്നത്. ഈ പ്രദേശത്തെ പരിസ്ഥിതി സംന്തുലിതാവസ്ഥ പോലും തികിടം മറിയുന്ന അവസ്ഥയാണ്. അനധികൃത ഖനനവും മണ്ണിടിക്കലും സ്കൂള്‍ പ്രവര്‍ത്തനത്തിന് പോലും ഭീഷണിയാകുന്നുവെന്ന് അറിഞ്ഞതോടെ പരിസ്ഥിതി പ്രവര്‍ത്തകരായ ഭാസ്കരന് വെള്ളൂര്‍, നിശാന്ത് കളപ്പുറം എന്നിവര്‍ സ്ഥലത്തെത്തി. വില്ലേജ് ഓഫീസര്‍, കലക്ടര്‍ എന്നിവരെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ എത്തി തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: