Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊടുവള്ളിയില്‍ ഹവാല സംഘങ്ങളുടെ സമാന്തരഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:43 pm IST
in Kozhikode

താമരശ്ശേരി: ഹവാല-കള്ളപ്പണ ഇടപാടുകാരുടെ വിളയാട്ടം ഒരു പ്രദേശത്തിന്റെ സൈ്വര്യം കെടുത്തുന്നു. താമരശ്ശേരി, കൊടുവള്ളി മേഖലകളിലാണ് ഇവര്‍ സമാന്തരഭരണം നടത്തുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച രാരോത്ത് ചാലില്‍ ഇസ്മയില്‍ (46)ആണ്. ഈ മേഖലയിലെ സമാന്തര ഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി.

ഹവാലസംഘത്തെ ഒറ്റുകൊടുത്തുവെന്ന കുറ്റം ചുമത്തി ചിലര്‍ ഇസ്മയിലിനെ വേട്ടയാടിയിരുന്നു. ക്രൂരമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് സപ്തംബര്‍ 28ന് പുലര്‍ച്ചെ ഇസ്മയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനം തീപൊള്ളലേറ്റ ഇസ്മയില്‍ മരണമൊഴിയില്‍ തന്നെ വേട്ടയാടിയവരെക്കുറിച്ച് പോലീസിന് സൂചന നല്‍കിയിരുന്നു. നാല് ലക്ഷംരൂപ ഇയാളില്‍ നിന്ന് സംഘം ഈടാക്കി. കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു. മണ്ണില്‍കടവ് മുഹമ്മദ് എന്ന ആപ്പു, കപ്പലാംകുഴി മനാഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഒരാളെക്കൂടി തിരിച്ചറിയാനുണ്ട്.

ദുബായ് കേന്ദ്രീകരിച്ചുള്ള വിവിധ സംഘങ്ങളുടെ ഹവാലപ്പണമാണ് കൊടുവള്ളി, താമരശ്ശേരി മേഖലകളിലെ ഹവാല സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെവിടെയും പണം വിതരണം ചെയ്യാന്‍ സംഘങ്ങള്‍ക്ക് ശൃംഖലയുണ്ട്. സംഘാംഗങ്ങള്‍ പോലീസ് പിടിയിലാവുമ്പോഴോ പണം നഷ്ടപ്പെടുമ്പോഴോ ആണ് അക്രമം ഉണ്ടാവുന്നത്. പോലീസിന് ഒറ്റുനല്‍കിയെന്ന് കുറ്റംചുമത്തി ഹവാലസംഘം തട്ടിക്കൊണ്ടുപോവുകയോ അക്രമിക്കുകയോ ചെയ്യുന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കൊടുവള്ളി മേഖലയില്‍ മാത്രം മൂന്ന് പേര്‍ മാരകമായി അക്രമിക്കപ്പെട്ടു. കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത്, റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചാണ് ക്രൂരമായ ചോദ്യം ചെയ്യല്‍. ശരീരമാസകലം വെട്ടിപ്പരിക്കേല്‍പ്പിച്ച് മുറിവുകളില്‍ ഉപ്പും മണ്ണെണ്ണയും ഒഴിക്കുന്ന അനുഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. നിരപരാധികളാണെന്ന് തെളിയുമ്പോള്‍ ഇവരെ പുറത്ത് വിടും. ക്രൂരമായി ചോദ്യം ചെയ്യപ്പെട്ടവര്‍ പലപ്പോഴും പരാതി കൊടുക്കാന്‍ മിനക്കെടാറില്ല. ഹവാല സംഘവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുമോ എന്ന് ഭയന്നാണ് മുന്‍കാലങ്ങളില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടവര്‍ ഭയക്കുന്നത്.

കൊടുവള്ളി മേഖലയില്‍ നിരവധി യുവാക്കളാണ് ഹവാല സംഘങ്ങളില്‍ ചേരുന്നത്. പഠനം ഇടയില്‍ അവസാനിപ്പിച്ച് ഇത്തരം സംഘങ്ങളില്‍ കാരിയറുകളായി പ്രവര്‍ത്തിക്കുന്നവരുണ്ട്. എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന വ്യാമോഹമാണ് ഇവരെ ഈ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളില്‍ എത്തിക്കുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ബ്രാഞ്ചുകളാണ് ഈ മേഖലയില്‍ വിഹരിക്കുന്നത്. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വാരിക്കോരി പണം സംഭാവനയായി നല്‍കുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ സംഘങ്ങള്‍ക്കെതിരെ ആരും രംഗത്ത് വരാന്‍ തയ്യാറാവുന്നില്ല. പോലീസും ഇത്തരം സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.

കുടുക്കില്‍ സഹോദരന്മാര്‍ എന്ന പേരില്‍ കുപ്രസിദ്ധരായ സംഘം കോഴിക്കോട് നഗരത്തില്‍ ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകമറിഞ്ഞത്. ഈ മേഖലയിലെ സൈര്യജീവിതം തകര്‍ക്കുന്ന ഹവാല സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

Kerala

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

India

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

പുതിയ വാര്‍ത്തകള്‍

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.