Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിടവാങ്ങിയത് സംഘപരിവാരിന്റെ അമരക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 07:14 pm IST
inWayanad

വിടവാങ്ങിയത് സംഘപരിവാരിന്റെ അമരക്കാരന്‍

ഏച്ചോം : 1970കളിലെ വനവാസി സമരങ്ങളുടെ അമരക്കാരനെയാണ് കുഞ്ഞിരാമേട്ടന്റെ വേര്‍പാടിലൂടെ വയനാട്ടുകാര്‍ക്ക് നഷ്ടമായത്. വയനാട്ടിലെ ഓരോ വനവാസി കോളനികളിലും കുഞ്ഞിരാമേട്ടനെ അറിയാത്തവര്‍ വിരളം. വനവാസികള്‍ക്കൊപ്പം അവരിലൊരാളായി നരച്ച താടിയുമായി അദേഹം അവസാനകാലത്തുപോലും എത്തിയിരുന്നു. ആദിവാസി സംഘത്തിനും വനവാസി വികാസകേന്ദ്രത്തിനും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനും കുഞ്ഞിരാമേട്ടന്‍ എല്ലാമായിരുന്നു. പലപ്പോഴും അവസാന വാക്കും അദേഹത്തിന്റേതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗമറിഞ്ഞ് മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. വയനാട്ടിലെ വനവാസി വിഭാഗങ്ങളുടെ അനിഷേധ്യ നേതാവും ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന സി.എ.കുഞ്ഞിരാമന്‍ നായരുടെ വിയോഗത്തില്‍ നാനാതുറകളിലുള്ളവര്‍ അനുശോചനം രേഖപെടുത്തി. ആര്‍എസ്എസ് ജില്ലാസംഘചാലക് എം.എം.ദാമോദരന്‍, ജില്ലാ കാര്യവാഹ് എം.രജീഷ്, പള്ളിയറ രാമന്‍, പീപ്പ് ഡയറക്ടര്‍ എസ്.രാമനുണ്ണി, ദേശീയ നേതാക്കളായ പി.സി.മോഹനന്‍, പി.ആര്‍.സുരേഷ്, ബിജെപി ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍സെക്രട്ടറിമാരായ കെ.മോഹന്‍ദാസ്, പി.ജി.ആനനദ്കുമാര്‍, ആദിവാസിസംഘം ജില്ലാ കമ്മിറ്റി, ഹിന്ദുഐക്യവേദി, ബിഎംഎസ്, വിശ്വഹിന്ദു പരിഷത്ത്, എബിവിപി, യുവമോര്‍ച്ച, ബാലഗോകുലം, വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങി നിരവധി രാഷ്‌ട്രീയ -സാമൂഹ്യസന്നദ്ധസംഘടനകളും പ്രമുഖ വ്യക്തികളും അനുശോചിച്ചു.

ഏച്ചോം ചെമ്മന്‍തട്ട എടച്ചന കുഞ്ഞിരാമന്‍ നായര്‍(93) വനവാസി വിഭാഗങ്ങളുടെ അനിഷേധ്യ നേതാവും ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്നു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു വിയോഗം. ബിജെപി, വനവാസി, സംഘപരിവാര്‍ നേതാക്കള്‍ വേര്‍പാട് സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പിലാത്തോട്ടത്തില്‍ ഓര്‍ക്കാട്ടേരി നാരായണന്‍ നായരുടെയും എടച്ചന അമ്മിണി നെത്യാരുടെയും മകനാണ്. വീര കേരളവര്‍മ്മ പഴശ്ശി രാജാവിന്റെ പടത്തലവനായിരുന്ന എടച്ചന കുങ്കന്റെ പിന്മുറക്കാരാണ്. വയനാട്ടില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ജീവനാഡിയായിരുന്ന നാട്ടുകാരുടെ കുഞ്ഞിരമേട്ടനെ പണിയന്‍ കുഞ്ഞിരാമന്‍ എന്നായിരുന്നു രാഷ്‌ട്രീയ നേതാക്കള്‍ വിളിച്ചിരുന്നത്.

1972 കാലഘട്ടത്തില്‍ ജന്മ മേധാവിത്വത്തിനെതിരെയും വനവാസികളുടെ അവകാശത്തിനായും കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. പണിയ വിഭാങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വയനാട് ജില്ലാ കളക്‌ട്രേറ്റിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനുശേഷമാണ് അദ്ദേഹത്തെ പണിയന്‍ കുഞ്ഞിരാമനെന്ന് വിലിക്കാന്‍ തുടങ്ങിയത്. വനവാസികളെ പ്രവേശിപ്പിക്കാത്ത ഏച്ചോത്ത് തവാട്ട് ക്ഷേത്രത്തിലേക്ക് വനവാസികളും കെട്ടുകാഴ്‌ച്ചകളുമായി നടത്തിയ മാര്‍ച്ച് ഒരു ക്ഷേത്ര പ്രവേശന വിളംബരം തന്നെയായിരുന്നു. വയനാട്ടിലെ ക്ഷേത്രങ്ങളില്‍ വനവാസികള്‍ക്ക് വെവ്വേറെ അന്നദാനം നടത്തുന്ന രീതിയും അദ്ദേഹം ചോദ്യം ചെയ്തു. വനവാസികളുമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് അദ്ദേഹം തുറന്ന സമരം തന്നെ നടത്തി. ഇതോടെ അദ്ദേഹത്തെ ഭ്രഷ്ട് കല്‍പ്പിച്ച് കുടുംബത്തില്‍നിന്നും പുറത്താക്കി. വനവാസികള്‍ക്ക് കിടപ്പാടമില്ലാത്തതിനെയും നാണം മറയ്‌ക്കാന്‍ വസ്ത്രമില്ലാത്തതിനെയും പട്ടിണി മാറ്റാന്‍ ഭക്ഷണമില്ലാത്തതിനെയും കുട്ടികളെ പഠിപ്പിക്കാന്‍ പണമില്ലാത്തതിനെയും തുറന്നുകാട്ടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു തുറന്ന കത്ത് അദ്ദേഹം എഴുതുകയും 25000 ആളുകളുടെ ഒപ്പും ശേഖരിച്ച് ഭീമഹര്‍ജി നല്‍കുകയുമുണ്ടായി. വനവാസികളുടെ തൊഴിലില്ലായ്‌മയും ചൂഷണവുമെല്ലാം ഇതില്‍ കൃത്യമായി പ്രതിപാദിച്ചിരുന്നു.

അമ്പലവയലിലെ കുങ്കി സമരം, കമ്പളക്കാട് ഭൂമി കയ്യേറ്റത്തിനെതിരായി നടന്ന സമരം, കഠാര മറിയത്തിനെതിരെ നടന്ന സമരം, പഴശ്ശി ഭൂമി പിടിച്ചെടുക്കുന്നതിനായി നടത്തിയ ഇഷ്ടിക സമരം തുടങ്ങിയവയെല്ലാം കുഞ്ഞിരാമേട്ടനെ വനവാസികളുടെ അനിഷേധ്യ നേതാവാക്കി. വനവാസിക്കൂരകളില്‍ അന്തിയുറങ്ങി, അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി, വയനാട്ടില്‍ വിപ്ലകരമായ പ്രവര്‍ത്തനമാണ് കുഞ്ഞിരാമേട്ടന്‍ നടത്തിയത്.

വയനാട് ട്രൈബല്‍ ജില്ലക്കുവേണ്ടിയുള്ള പ്രക്ഷോഭം. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി പിടിച്ചെടുക്കുന്നതിനായി നടത്തിയ പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയിലെല്ലാം അദ്ദേഹം മുന്നണിപോരാളിയായി. അക്കാലത്ത് ഗിരിജനങ്ങളെ നഗരം കാണിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് നടത്തിയത്. അക്കാലത്ത് നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രകടനം നടത്തുന്നതില്‍ പങ്കാളിയായ ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു കുഞ്ഞിരാമേട്ടന്‍. വീരപഴശ്ശിയെയും തലക്കര ചന്തുവിനെയും എടച്ചന കുങ്കനെയും ജനഹൃദയങ്ങളിലെത്തിച്ച നിരവധി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃനിരയില്‍ ഉണ്ടായിരുന്നു.

ബിജെപി നാഷണല്‍ കൗണ്‍സിലിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം മാനന്തവാടി പഴശ്ശി കുടീരത്തില്‍#ിന്ന് ആരംഭിച്ച വേളയില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനായ സി.കെ.പത്മനാഭന്‍ കുഞ്ഞിരാമേട്ടനെകുറിച്ച് സംസാരിച്ചതിനുശേഷം മാത്രമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന് ജനഹൃദയങ്ങളിലുള്ള സ്ഥാനം വിളിച്ചോതുന്നതായിരുന്നു സികെപിയുടെ പ്രസംഗം.

അടിയന്തിരാവസ്ഥാ കാലഘട്ടത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജനസംഘം പ്രവര്‍ത്തകരുടെ വീടുകളില്‍ കുടുംബങ്ങളില്‍ സമാശ്വാസവുമായി എത്താനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. കേരളാ ആദിവാസി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ആദ്യകാല സിപിഎം പ്രവര്‍ത്തകനായ അദ്ദേഹം ബിജെപി ജില്ലാജനറല്‍സെക്രട്ടറി, ആദിവാസി സംഘം ജില്ലാപ്രസിഡന്റ്, ജില്ലാസെക്രട്ടറി തുടങ്ങിയ നിലകളിലും നിരവധി സംഘപരിവാര്‍ ചുമതലകളും വഹിച്ചിട്ടുണ്ട്. ഒ.രാജഗോപാ ല്‍, രാമന്‍പിള്ള, എ.ബി.വാജ്‌പേയ്, എല്‍.കെ.അദ്വാനി, കെ. ജി മാരാര്‍ തുടങ്ങിയവരുമായും അദ്ദേഹം അക്കാലത്ത് നല്ല ബന്ധം പുലര്‍ത്തിവന്നിട്ടുണ്ട്.

വയനാട്ടിലെ പ്രസിദ്ധമായ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ വള്ളിയൂര്‍ക്കാവ് ദേവസ്വത്തിനും സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും ദാനം ചെയ്ത് അദ്ദേഹം മാതൃക കാട്ടുകയും ഉണ്ടായി.

സംസ്‌ക്കാരം വ്യാഴാഴ്‌ച്ച രാവിലെ 11 മണിക്ക് ഏച്ചോം പാറയ്‌ക്കല്‍ വീട്ടുവളപ്പില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.