Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍എസ്എസ്-ബിജെപി ഉന്നത നേതാക്കളെ അപായപ്പെടുത്താന്‍ സിപിഎം അണിയറ നീക്കം നടത്തുന്നു: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 03:10 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉന്നതരായ ആര്‍എസ്എസ്, ബിജെപി നേതാക്കളെ അപായപ്പെടുത്താന്‍ സിപിഎം അണിയറ നീക്കം നടത്തുന്നതായി ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഇതിന് വേണ്ടി സിപിഎം നിയോഗിച്ച അറുകൊലയില്‍ വൈദഗ്ദ്യം നേടിയ കൊടും ക്രിമിനലുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാത്രചെയ്യുകയാണ്. വ്യാജ നമ്പര്‍ പ്രദര്‍ശിപ്പിച്ച വാഹനങ്ങളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. സിപിഎം ക്രിമിനല്‍ സംഘങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന നിരന്തരമായ ഭീഷണി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടാകുന്നില്ല. സിപിഎം ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായാണ്അക്രമം ആസൂത്രണം ചെയ്തിരിക്കുന്നത്.

പിണറായി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരിക്കുമ്പോള്‍ തന്നെ അക്രമം നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഎം നടത്തുന്ന അക്രമത്തിന് സഹായം നല്‍കാന്‍ പോലീസിലെ ഒരു വിഭാഗത്തെയും തയ്യാറാക്കിയിട്ടുണ്ട്. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തിന് മുന്‍പ് സ്ഥലം എസ്‌ഐ, സ്റ്റേഷന്‍ റൈറ്റര്‍, ഡിവൈഎസ്പി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതേ രീതിയില്‍ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥാനത്തിരുത്തി അക്രമം നടത്താനാണ് സിപിഎം നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരിയുടെ വിവാദമായ പാടത്ത് പണി വരമ്പത്ത് കൂലി സിദ്ധാന്തം നടപ്പിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പാടത്ത് പണിയില്ല വരമ്പത്ത് കൂലി മാത്രമേ ഉള്ളു എന്ന സ്ഥിതിയാണ് നിലവിലുള്ളത്. സിപിഎം കണ്ണൂര്‍ നേതൃത്വത്തിന്റെ അക്രമം കാരണം അയല്‍ ജില്ലകളില്‍ പോലും ക്രമസമാധാനം തകരുകയാണ്. തങ്ങളെ അനുകൂലിക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ മാറ്റി പകരക്കാരെ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോള്‍ സിപിഎം ചെയ്യുന്നത്. തില്ലങ്കേരിയില്‍ സിപിഎം സംഘം കൊലപ്പെടുത്തിയ വിനീഷിന്റെ കേസന്വേഷണം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷനില്‍ കയറി പോലീസിനെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. ജില്ലയില്‍ ക്രമസമാധാനം പാടെ തകര്‍ന്നെന്നും നിരന്തരമായി അക്രമം നടക്കുന്നതിനാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പോലും വാര്‍ത്തയല്ലാതായിരിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പയ്യന്നൂരിനടുത്ത കോറോത്ത് ദളിത് യുവതിയായ ഗ്രീഷ്മക്കെതിരായി നടന്ന അക്രമം സിപിഎം ദളിത് നിലപാട് വ്യക്തമാക്കുന്നതാണ്. സ്വന്തമായി വീടില്ലാത്ത ഗ്രീഷ്മക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനാണ് സേവാഭാരതിയുടെയും അക്ഷയശ്രീയുടെയും പ്രവര്‍ ത്തകര്‍ പയ്യന്നൂരില്‍ പോയത്. എന്നാല്‍ രാഷ്‌ട്രീയ വിരോധം പൂണ്ട സിപിഎം സംഘം സ്ത്രീകളുള്‍പ്പടെയുള്ള സംഘത്തെ ക്രൂരമായി അക്രമിക്കുകയായിരുന്നു. നീ ഒക്കെ പെണ്ണാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞ് കൊണ്ട് സ്ത്രീകളെ ദേഹപരിശോധന നടത്തിയാണ് സിപിഎം സംഘം അക്രമിച്ചത്.

തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാര്‍ക്കും പയ്യന്നൂര്‍ എടാട്ടെ ദളിത് യുവതി ചിത്രലേഖക്കും എതിരെ സ്വീകരിച്ച നിലപാട് തന്നെയാണ് കോ റോത്തും സിപിഎം സ്വീകരിച്ചത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭരിക്കുന്ന പാര്‍ട്ടി അക്രമത്തിന് നേതൃത്വം നല്‍ കുന്നത് കാണാനാവില്ല. ഒരു കൊലപാതകം നടന്നാല്‍ അതിനെ അപലപിക്കുന്നതിനോ സര്‍വ്വകക്ഷി സമാധാന യോഗം വിളിക്കുന്നതിനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കേരളത്തിലെ ഭയാനകമായ ക്രമസമാധാന ചര്‍ച്ച കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരും. കാശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പിക്കുന്നത് പോലെ കണ്ണൂരിലും ഇത് സാധ്യമാണോയെന്ന് ആരായുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം അധികാരത്തില്‍ വന്നതിന് ശേഷം മതഭീകരവാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപകമാകുന്നുവെന്നതിന്റെ തെളിവാണ് കനകമലയില്‍ നിന്ന് ഭീകരവാദികളെ പിടികൂടിയ സംഭവം. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മതഭീകര വാദികളുടെ സഹായത്തോടെയാണ്. കനകമലയില്‍ അപരിചിതരുടെ സാന്നിധ്യമുണ്ടെന്ന് ബിജെപി നേരത്തെ തന്നെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല. സിപിഎം അക്രമത്തിന് ഭീകരവാദികളുടെ സഹായമുള്ളതായി സംശയിക്കുന്നുവെന്നും നേതാക്കള്‍ തുടര്‍ച്ചായായി ഗള്‍ഫ് സന്ദര്‍ശനം നടത്തി വന്‍ സാമ്പത്തിക സമാഹരണം നടത്തിയിട്ടുണ്ടെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

ബിജെപി ജില്ലാ അധ്യക്ഷന്‍ പി. സത്യപ്രകാശ്, ദേശീയ സമിതി അംഗം പി.കെ. വേലായുധന്‍, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ചിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

India

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

India

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

India

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.