ബാഗോട്ട: കൊളംബിയയിലെ സമാധാന കരാറിന് ജനപിന്തുണ ലഭിച്ചില്ല. സര്‍ക്കാറും മാര്‍ക്സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്സും (ഫാര്‍ക്) തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിനെതിരെ ഹിതപരിശോധനാ ഫലം പുറത്തു വന്നപ്പോൾ 49.2 ശതമാനം പേര് മാത്രമെ പിന്തുണ നൽകിയുള്ളു. എന്നാൽ 50.24 ശതമാനം പേർ കരാറിനെതിരെ നിലപാട് സ്വീകരിച്ചു.
കരാറിന് ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനാണ് കൊളംബിയയില്‍ സര്‍ക്കാർ ഒക്ടോബര്‍ രണ്ടിന് ഹിതപരിശോധന നടത്താൻ തീരുമാനിച്ചത്. ജനങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നായിരുന്നു ഭൂരിപക്ഷ വിലയിരുത്തല്‍. എന്നാൽ, കരാറിനെ കൊളംബിയൻ ജനത തള്ളിക്കളയുകയായിരുന്നു.
അതേ സമയം ഹിതപരിശോധനാ ഫലം അംഗീകരിക്കുന്നതായി വ്യക്തമാക്കിയ പ്രസിഡന്‍റ് ജുവാൻ മാനുവൽ സാന്‍റോസ്, സമാധാന ശ്രമങ്ങൾ തുടരുമെന്ന് അറിയിച്ചു. ക്യൂബൻ തലസ്ഥാനമായ ഹവാനയില്‍ നാലു വര്‍ഷത്തോളം നീണ്ട ചര്‍ച്ചക്കൊടുവിൽ ആഗസ്റ്റിലാണ് 52 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിക്കാൻ സര്‍ക്കാരും ഫാര്‍ക്ക് വിമതരും തമ്മിൽ ധാരണയായത്.
കാര്‍ട്ടജനയില്‍ വെച്ച് കൊളംബിയന്‍ പ്രസിഡന്‍റ് യുവാന്‍ മാന്വല്‍ സാന്‍േറാസും ഫാര്‍ക് നേതാവ് ടിമൊചെങ്കോയും കരാറില്‍ ഒപ്പിട്ടു. ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, , യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
















