മുസാഫറാബാദ്: പാക്കധിനിശേ കശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ജനത്തിരക്കേറിയ നഗരങ്ങളിലേക്ക് മാറ്റി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് ഏറെ ഉള്ളിലാണ് ഇവയിപ്പോള്‍.
ലഷ്‌ക്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയുടെ 12 ക്യാമ്പുകളെങ്കിലും മുസാഫറാബാദില്‍ നിന്ന് ഖൈബര്‍ പഷ്തൂണിലെ മന്‍ഷേര, നൗഷേര, ഢലം (രണ്ടും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍) എന്നിവിടങ്ങളിലേക്ക് മാറ്റി. ഇവയില്‍ 500 ഭീകരര്‍ എങ്കിലുമുണ്ട്. പീര്‍ ചന്‍സായി, അക്ഷ മസ്‌കര്‍, താബുക്ക് എന്നിവിടങ്ങളിലായിരുന്നു ഇവ.
ഭീകരെ കടത്തിവിടുന്ന കേന്ദ്രങ്ങള്‍ (ലോഞ്ചിംഗ് പാഡ്) അതിര്‍ത്തിക്കടുത്തു തന്നെയാണ്. ഭീകരര്‍ നുഴഞ്ഞുകയറാന്‍ തര്‍ക്കം പാര്‍ത്തിരിക്കുന്ന കേന്ദ്രങ്ങളാണിവ. ഇവയിലായി മുന്നൂറോളം ലഷ്‌കര്‍ ഭീകരരുണ്ട്.
നിയന്ത്രണ രേഖ കടന്ന് ഭാരതം ഭീകരരുടെ എട്ടു താവളങ്ങള്‍ തകര്‍ത്തെങ്കിലും അവ ഭീകരരെ കടത്തിവിടുന്ന ലോഞ്ചിംഗ് പാഡുകളാണ്. അവരെ പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ ശക്തമായി തന്നെ തുടരുകയാണ്. ലഷ്ര്‍ ഇ യൊത്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയുടേതാണ് ഈ ക്യാമ്പുകള്‍.
12 ലോഞ്ചിംഗ് പാഡുകളില്‍ എട്ടെണ്ണമാണ് തകര്‍ത്തത്. ക്യാമ്പില്‍ നിന്ന് വരുന്ന ഭീകരര്‍ ഏതാനും മണിക്കൂറോ ഒരു ദിവസമോ ഒരു രാത്രിയോ ആയിരിക്കും ഇവിടെ കഴിയുക. രാത്രിയില്‍, പ്രത്യേകിച്ച് നിലാവില്ലാത്ത സമയത്ത്, നുഴഞ്ഞുകയറും. ഇത്തരം ലോഞ്ച് പാഡുകള്‍ നടത്തുന്നത് ഭീകരസംഘടനകള്‍ തന്നെയാണ്. തിരിച്ചടിയില്‍ ഇത്തരം മൂന്നെണ്ണം പൂര്‍ണ്ണമായി തകര്‍ന്നു. ഇവ ചെറിയ വീടുകളോ കെട്ടിടങ്ങളോ ആണ്. ഇവ തകര്‍ന്നത് ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കില്ല.
പിഒകെയില്‍ 42 ഭീകരപരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് സൂചന. മുസഫറാബാദില്‍ ലഷ്‌ക്കര്‍ നടത്തുന്ന ഒന്നാണ് ഏറ്റവും വലുത്. ഇവിടെ ഒരു സമയത്ത് 50 ഭീകരര്‍ക്ക് എങ്കിലും പരിശീലനം നല്‍കുന്നുണ്ടെന്നാണ് കണക്ക്.
സ്വന്തം ലേഖകന്‍
















