തിരുവനന്തപുരം: പോഷകാഹാരം കിട്ടുന്നില്ലെന്ന് സ്റ്റുഡന്റ് പോലീസ്. അമ്മ നല്‍കുന്ന ആഹാരം മതിയെന്ന് ഡിജിപി ലോക്‌നാഥ് ബഹറ. ഇന്നലെ പോലീസ് ആസ്ഥാനത്ത് ഡിജിപിയുമായി കണ്ണൂര്‍ ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ നടത്തിയ സംവാദത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.
എട്ടാം ക്ലാസ്സുകാരി ആദിത്യയാണ് എയ്ഡഡ് സ്‌കൂളുകളില്‍ എസ്പിസി ട്രെയിനിംഗിന് പോഷകാഹാരം ലഭിക്കുന്നില്ലെന്ന് പറഞ്ഞത്. അമ്മ നല്‍കുന്ന ഭക്ഷണമാണ് ഏറ്റവും പോഷകവും ശുദ്ധമെന്ന് ഡിജിപി മറുപടി പറഞ്ഞതോടെ എപ്പോഴും ഗൗരവചര്‍ച്ചകള്‍ മാത്രം നടക്കുന്ന ഹാളില്‍ ചിരിപടര്‍ന്നു. ഹോട്ടലുകളിലെ ഭക്ഷണം കഴിച്ച് ആരോഗ്യം കളയുന്നതിനേക്കാള്‍ വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അത് എപ്പോഴും ശ്രദ്ധയോടെ ഉണ്ടാക്കുന്നതും ആരോഗ്യ പ്രദവുമാണെന്ന് ഡിജിപി കുട്ടികളോട് പറഞ്ഞു. എയിഡഡ് സ്‌കൂളായതിനാല്‍ സര്‍ക്കാര്‍ സഹായത്തിന് പരിമിതി ഉണ്ടെന്നും പിടിഎ ഇക്കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണമെന്ന നിര്‍ദ്ദേശവും നല്‍കി.
എസ്പിസിയില്‍ ചേര്‍ന്നതില്‍ പിന്നെ തനിക്കും വീട്ടുകാര്‍ക്കും താന്‍ പോലീസ് ആയാല്‍ മതിയെന്ന ആഗ്രഹമാണെന്നാണ് കാര്‍ത്തിക പറഞ്ഞു. പ്ലസ്ടുവിനും കോളേജിലും എസ്പിസി വേണമെന്നാണ് അനിനിന്റെ ആവശ്യം. മറ്റ് രാജ്യങ്ങളില്‍ ഉള്ളതുപോലെ പട്ടാള ട്രെയിനിംഗ് എല്ലാവര്‍ക്കും നല്‍കണമെന്ന ആവശ്യം കേഡറ്റുകള്‍ ഉന്നയിച്ചപ്പോള്‍ നമുക്ക് പരിമിതികള്‍ ഉള്ളതിനാല്‍ സ്റ്റുഡന്റ് പോലീസ് സംവിധാനം നടപ്പിലാക്കുന്ന കാര്യം ആലോചിക്കാമെന്നും പറഞ്ഞു.
സ്റ്റുഡന്റ് കേഡറ്റുകള്‍ സാമൂഹ്യ പ്രതിബദ്ധത ഉള്ളവിഷയങ്ങള്‍ കൂടുതല്‍ കൈകാര്യം ചെയ്യണമെന്നും ഹെല്‍മറ്റ് ബോധവത്കരണം, ലഹരിയ്‌ക്കെതിരെയുള്ള ബോധവത്കരണം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും കേഡറ്റുകളോട് ഡിജിപി പഞ്ഞു. വൈദ്യുതി ലാഭിക്കാന്‍ ചേപ്പിലോട് ഗ്രാമപഞ്ചായത്തില്‍ എസ്പിസി നടപ്പിലാക്കിയ ഒരു ബള്‍ബ് അണയ്‌ക്കൂ പദ്ധതിയെ ഡിജിപി അഭിനന്ദിച്ചു. കേഡറ്റുകള്‍ക്ക് ചായയും മധുപലഹാരവും നല്‍കിയാണ് പോലീസ് മേധാവി സ്വീകരിച്ചത്. കുട്ടികള്‍ക്കൊപ്പം ഫോട്ടോ എടുത്തശേഷമാണ് സംവാദം അവസാനിച്ചത്. എഡിജിപി ആര്‍. ശ്രീലേഖ പറഞ്ഞു. എസ.്പി.മാരായ കാളിരാജ് മഹേഷ് കുമാര്‍, മുഹമ്മദ് ഷബീര്‍, രാഹുല്‍ ആര്‍ നായര്‍, എസ്. സുരേന്ദ്രന്‍ തുടങ്ങിയവരും കുട്ടികളുമായുള്ള സംവാദത്തില്‍ പങ്കെടുത്തു.
















