ന്യൂദൽഹി: ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ യുഎൻ പൊതു സഭയിലെ തന്റെ പ്രസംഗത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് പ്രകീർത്തിച്ചതിലൂടെ ഭീകരവാദത്തിനോടുള്ള പാക്കിസ്ഥാന്റെ താത്പര്യം കൂടൂതൽ വ്യക്തമായിരിക്കുന്നതായി ഭാരതത്തിന്റെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്.
ഭാരത– പാക്ക് സംഭാഷണങ്ങൾക്കു തടസ്സമായി പറയുന്നത് പാക്കിസ്ഥാനു സ്വീകര്യമല്ലാത്ത നിബന്ധനകൾ ഭാരതം മുന്നോട്ടുവയ്‌ക്കുന്നു എന്നാണ്. എന്നാൽ ഭീകരത അവസാനിക്കണമെന്നതു മാത്രമാണ് ഭാരതത്തിന്റെ നിബന്ധന. ഇതു പാക്കിസ്ഥാനു സ്വീകര്യമല്ലേയെന്നും വികാസ് സ്വരൂപ് ചോദിച്ചു.
അതേ സമയം കശ്മീരിൽ രണ്ടുമാസത്തിനിടെയുണ്ടായ പട്ടാള അക്രമങ്ങളെക്കുറിച്ച് യുഎന്നിന്റെ നേതൃത്വത്തിൽ സ്വന്തന്ത്ര അന്വേഷണം നടത്തണമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് യുഎൻ പൊതുസഭയിൽ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട യുവ നേതാവ് ബുർഹാൻ വാനി കശ്മീരികളുടെ പ്രതീകമാണെന്നു പോലും അവകാശപ്പെട്ട ഷരീഫ് നിരപരാധികളായ കശ്മീരികളാണ് കൊല്ലപ്പെടുന്നതെന്ന് ആരോപിച്ചു. പ്രസംഗത്തിൽ അധികസമയവും കശ്മീർ വിഷയം ഉയർത്തിക്കാട്ടി ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്താനാണ് ഷരീഫ് ശ്രമിച്ചത്.
















