കരുനാഗപ്പള്ളി: കുടിവെള്ള പൈപ്പില്‍ പശുഫാമിലെ മലിനജലം കലര്‍ന്ന് 250ഓളം വീടുകളിലെ കുടിവെള്ളം ഉപയോഗപ്രദമല്ലാതായതിന്റെ പേരില്‍ ഫാം ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. തൊടിയൂര്‍ പഞ്ചായത്തിലെ കാരൂര്പാടം കോളനി കണണങ്കുളത്തുഭാഗം, പനാട്ടുഭാഗം എന്നിവിടങ്ങളിലെ 250 വീടുകളിലെ കുടിവെള്ളത്തിലാണ് ഫാമില്‍ നിന്നുള്ള മലിനജലം കലര്‍ന്നത്. വര്‍ഷങ്ങളായി ഫാം നടത്തി വരുന്ന ഇലഞ്ഞിയ്ക്കല്വീട്ടില് ബിജുവിനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്. ഫാമില്‍ നിന്നുള്ള അവശിഷ്ടങ്ങളും ഗോമൂത്രവും ചാണകവും കലര്‍ന്ന ജലവും ഇവിടെയുള്ള തോട്ടില്‍ കൂടി കായലിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ഇതുമൂലം പരിസരവാസികള്‍ ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു. ഇതിനെതിരെ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പ്രകാരം പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിട്ടും ഫാം പ്രവര്‍ത്തിച്ചു വരികയായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ ഫാമിന്റെ പരിസര പ്രദേശത്തെ കുടിവെള്ള ടാപ്പുകളില്‍ കുടി മലിനജലം വന്നതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് വാട്ടര്‍ അതോറിറ്റി, പഞ്ചായത്ത് എന്നിവരുടെ പരിശോധനയില്‍ ഫാമില്‍ നിന്നു കലങ്കിനടിയില് കൂടി സ്ഥാപിച്ചിരുന്ന പൈപ്പ്ലൈന് കണ്ടെത്തുകയും ഇതുവഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലെ വെള്ളത്തില്‍ ഇവിടെ നിന്നുള്ള മലിനജലം കലര്‍ന്ന വെള്ളം വീടുകളില്‍ എത്തുകയായിരുന്നു എന്ന് മനസിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: