Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സര്‍ക്കാരിന്റെ രണ്ടുകോടിയില്‍ സിമന്റ് ലോറികള്‍ക്ക് സുഖനിദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:44 pm IST
in Pathanamthitta

തിരുവല്ല: രണ്ടുകോടിയോളം രൂപ ചെലവഴിച്ചു ടികെ റോഡ് വികസനത്തിന്റെ പേരില്‍ മണ്ണിട്ടുയര്‍ത്തിയെടുത്ത സ്ഥലം സിമന്റ് ലോറികളുടെ പാര്‍ക്കിംഗ് കേന്ദ്രമായി. കവിയൂര്‍ പഞ്ചായത്തിലെ കറ്റോട് മുതല്‍ തോട്ടഭാഗം വരെയുള്ള ടികെ റോഡിന്റെ തെക്ക് ഭാഗത്തുള്ള ഏക്കര്‍ കണക്കിന് ഭൂമിയാണ് അന്യാധീനപ്പെടുന്നത്. റോഡിന്റെ സമാന്തരമായി പതിറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന പടുകുഴികള്‍ അടുത്തകാലത്ത് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ബജറ്റ് തുക ചെലവഴിച്ച് നികത്തിയെടുത്തിരുന്നു. പത്ത് മീറ്ററിലധികം താഴ്ചയും 20മീറ്ററോളം വീതിയിലും ഒരു കിലോമീറ്ററോളം നീളത്തിലുമുള്ള കുഴികള്‍ മണ്ണിട്ടു നികത്തിയെടുത്തതോടെ യാത്രക്കാരും നാട്ടുകാരും ഏറെ സന്തോഷിച്ചു. എന്നാല്‍ രണ്ടുവര്ഷം പിന്നിട്ടതോടെ സ്ഥിതിയാകെ മാറി. പലഭാഗത്തും സിമന്റുമായി എത്തുന്ന പാണ്ടി ലോറികള്‍ സ്ഥാനം പിടിച്ചു. പ്രദേശത്ത് സംഘം ചേര്‍ന്ന് മദ്യപാനവും സാമൂഹ്യവിരുദ്ധ ശല്യവും തുടങ്ങി. രാത്രികാലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താനും ചിലര്‍ ഈ സ്ഥലം ഉപയോഗിക്കുന്നു. ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. ചിലര്‍ വാഹനങ്ങളിലെത്തി ഇവിടെ മാലിന്യം തള്ളാനും തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് ലോഡ് മണ്ണിറക്കി നികത്തിയെടുത്ത പലഭാഗങ്ങളും പാണ്ടി ലോറികള്‍ താവളമാക്കിയതോടെ വീണ്ടും കുഴിയായി ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. സമീപത്തെ ഇടവഴിയിലേക്കും വീടുകളിലേക്കും പോകാന്‍പോലും ഇപ്പോള്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ്. പരാതികള്‍ നല്‍കിയതോടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് മാത്രം സ്ഥാപിച്ച് പൊതുമരാമത്ത് അധികൃതര്‍ തലയൂരി. പ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുന്നതിനും ശബരിമല തീര്‍ത്ഥാടന സൗകര്യം ഒരുക്കാനും താഴ്ന്നുകിടന്ന ടികെ റോഡ് ഉയര്‍ത്താനുമായി സമീപത്തെ ഭൂവുടമകളില്‍ നിന്നും അരനൂറ്റാണ്ട് മുമ്പ് പൊന്നുംവിലയ്‌ക്കെടുത്ത ഭൂമിയാണ് ഇപ്പോള്‍ നാശോന്മുഖമാകുന്നത്. ടികെ റോഡിന്റെ ഭാഗമായ കുഴികള്‍ നികത്തിയെടുക്കാന്‍ അന്നത്തെ പഞ്ചായത്ത് അധികൃതര്‍ കാണിച്ച താല്‍പ്പര്യം ഇപ്പോള്‍ കാണുന്നില്ല. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ദിവസേന കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ സ്ഥലം ഭാവനാപരമായി ഉപയോഗപ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്കും സാധിക്കും. ഇരവിപേരൂരിലും കോട്ടയത്തെ തിരുവഞ്ചൂരിലും പഞ്ചായത്ത് അധികൃതര്‍ റോഡരുകിലെ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തിയതും മാതൃകയാക്കാം. കുടുംബശ്രീ മുഖേന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാലും വരുമാനത്തിനൊപ്പം സ്ഥലം മനോഹരമാക്കി സംരക്ഷിക്കാനും സാധിക്കും. ഒന്നര വര്ഷം മുമ്പ് ഇവിടെ കാര്‍ണിവല്‍ നടത്തിയപ്പോള്‍ സ്ഥലത്തിന്റെ ലേലം വകയില്‍ ഒന്നരലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കിട്ടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത്്കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.