Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ​ന്താ​ന​ഭാ​ഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 08:01 pm IST
in Samskriti

ഈ വ്രതം കാർത്തികത്തിലെ വെളുത്തപക്ഷനവമി ദിവസം നടത്തപ്പെടുന്നു. കൃതയുഗാരംഭം ഈ ദിവസത്തിലായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഈ തിഥിയിൽ സ്വർണം, വസ്ത്രം മുതലായവ ദാനം ചെയ്താൽ ബ്രഹ്മഹത്യാപാപത്തിൽ നിന്നുപോലും മോചനം ലഭിക്കുന്നതാണ്.

ഈ ദിവസം ആംവല (നെല്ല്) വൃക്ഷത്തിനു പൂജ നടത്തേണ്ടതാണ്. പൂജാവിധികളിൽ ആദ്യമായി പ്രഭാതത്തിൽ സ്‌നാനം കഴിഞ്ഞ് ശുദ്ധമനസ്സോടെ നെല്ലിവൃക്ഷത്തിന്റെ ചുവട്ടിൽ കിഴക്കോട്ടു നോക്കിനിന്ന് ഷോഡശ (പതിനാറ്) ഉപചാരങ്ങളോടെ പൂജ നടത്തണം. പിന്നീട് തായ്‌ത്തടിയിൽ ക്ഷീരധാര ചെയ്ത്, നാലുവശവും നൂലു നനച്ചു ചുറ്റി കർപ്പൂരദീപംകൊണ്ട് ആരാധന നടത്തണം. ഈ ആരാധന നടത്തിക്കൊണ്ട് അതിന് ഏഴ് പ്രദക്ഷിണം ചെയ്യണം. നെല്ലിവൃക്ഷത്തിനു ചുവട്ടിൽവച്ച് നടത്തുന്ന ബ്രാഹ്മണഭോജനത്തിനും ദാനത്തിനും വലിയ പ്രാധാന്യമുണ്ട്.

ഈ വ്രതത്തിനും ഒരു കഥയുണ്ട്-കാശി നഗരത്തിൽ വലിയ ധർമ്മതൽപ്പരനും ദാനശീലനും എന്നാൽ സന്താനരഹിതനുമായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും സന്താനമില്ലാത്തതിൽ നാൾക്കുനാൾ ദുഃഖിതരും നിരാശാഭരിതരുമായി വന്നു. കുറച്ചുകാലം കഴിഞ്ഞ് കച്ചവടക്കാരന്റെ പത്‌നിയോട് ഒരു വൈശ്യപത്‌നി പറഞ്ഞു: ” നിങ്ങൾ ആരുടെയെങ്കിലും സന്താനത്തെ ഭൈരവന് ബലി കൊടുത്താൽ നിങ്ങളുടെ സന്താനാശ സഫലമാകും.”

ഇക്കാര്യം കച്ചവടക്കാരനും അറിഞ്ഞു. അയാൾ അത് സ്വീകരിച്ചില്ല. എങ്കിലും കൂട്ടുകാരിയുടെ അഭിപ്രായം ഭാര്യ മറന്നില്ല. അതിനുള്ള സന്ദർഭം തിരക്കിക്കൊണ്ടിരുന്നു ആ സ്ത്രീ.

ഒരു ദിവസം ഒരു പെൺകുട്ടിയെ ഭൈരദേവതയുടെ പേരിൽ കിണറ്റിലിട്ട് ബലി കൊടുത്തു. ഈ ബാലഹത്യയുടെ ഫലം വളരെ വിപരീതമായി കലാശിച്ചു. ലാഭത്തിനു പകരം അയാളുടെ മുഖത്തു മുഴുവൻ കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ തെളിഞ്ഞുവന്നു. പെൺകുട്ടിയുടെ പ്രേതവും ഉപദ്രവിക്കാൻ തുടങ്ങി.

ഈ ധർമ്മസങ്കടംകൊണ്ട് കച്ചവടക്കാരൻ പത്‌നിയോട് കാരണമാരാഞ്ഞു. അവർ ആദിമുതൽ അവസാനം വരെ കഥകളെല്ലാം പറഞ്ഞുകേൾപ്പിച്ചു. ഇതുകേട്ട് കച്ചവടക്കാരൻ മഹാപാപി, ഘാതകി മുതലായ പേരുവിളിച്ച് പത്‌നിയെ കടുത്ത ഭാഷയിൽ ശകാരിച്ചു. തുടർന്നു പറഞ്ഞു- ഗോവധം, ബ്രഹ്മഹത്യ മുതലായവ നടത്തുന്നവർക്ക് ഈ ലോകത്തിൽ ഒരിടത്തും സമാധാന ജീവിതം ഉണ്ടാവില്ല. അതുകൊണ്ട് നീ ഗംഗാതീരത്തുപോയി സ്‌നാനവും ഈശ്വരപൂജയും നടത്തുക. എന്നാൽ നിനക്ക് ഈ ദുഃഖത്തിൽ നിന്നു മോചനം ലഭിക്കും.

അവർ അങ്ങനെ ചെയ്തു. ഗംഗാതീരത്തു താമസിച്ചു തുടങ്ങി. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോഴേയ്‌ക്കും ഗംഗാമാതാവ് ഒരു വൃദ്ധസ്ത്രീയുടെ രൂപംപൂണ്ടു വന്നുപറഞ്ഞു-ഹേ സങ്കടക്കാരീ, നീ മഥുരാനഗരിയിൽ പോവുക. അവിടെ കാർത്തിക നവമി വ്രതമനുഷ്ഠിക്കുക. തുടർന്ന നെല്ലി വൃക്ഷത്തിന് പൂജയും പ്രദക്ഷിണവും നടത്തുക. ഇത്രയും ചെയ്താൽ നിന്റെ സകല പാപവും ശമിക്കും. വീട്ടിലെത്തി ഭർത്താവിനോട് വൃദ്ധ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. അനുമതി വാങ്ങി. മഥുരയിൽ പോയി അവർ വിധിപ്രകാരം വ്രതവും പൂജയും നടത്തി. ഇത്രയുമായപ്പോൾ ഭഗവത്കൃപയുണ്ടായി. ശരീരസൗഖ്യം ലഭിച്ചു. കാലംകൊണ്ട് സന്താനലാഭവും സിദ്ധിച്ചു. ജീവിതാന്ത്യത്തിൽ ഗോലോകപ്രാപ്തിയും അവർക്കുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

India

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.