Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎമ്മിന്റെ ഒത്താശയോടെ നിലം നികത്തല്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 10:56 pm IST
in Thiruvananthapuram

വിഴിഞ്ഞം: വെള്ളായണി കായലുമായി ബന്ധപ്പെട്ട പുഞ്ചപ്പാടങ്ങള്‍ സിപിഎമ്മിന്റെ ഒത്താശയോടെ നികത്തുന്നു. വെള്ളായണി കായലുമായി ബന്ധപ്പെട്ട പുഞ്ചപ്പാടങ്ങളുടെ പ്രശസ്തി വളരെ വലുതാണ്. പ്രധാനമായും നാലു പാടങ്ങളിലാണ് പരമ്പരാഗതമായി നെല്‍കൃഷി ഉള്‍പ്പെടെയുള്ളവ നടന്നുവരുന്നത്. മാങ്കിളിക്കര പാടം, കാഞ്ഞിരത്തടി, പണ്ടാരക്കരി, പുഞ്ചക്കരി എന്നിവയാണ് പ്രധാനപാടങ്ങള്‍. കഴിഞ്ഞ കുറേ നാളുകളായി ഈ പാടങ്ങളെ നികത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് ഇത് പലപ്പോഴും വഴിമുട്ടുകയായിരുന്നു. എന്നാല്‍ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി സംസ്ഥാനത്ത് അധികാരമേറ്റതിനെതുടര്‍ന്ന് നിലം നികത്തല്‍ വിപുലമായ രീതിയില്‍ ആരംഭിക്കുന്ന വിരോധാഭാസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ പ്രമുഖരായ സിപിഎം നേതാക്കളുടെ രഹസ്യ പിന്‍തുണയോടെയാണ് നിലംനികത്തലും കായല്‍ കൈയ്യേറ്റവും ആരംഭിച്ചിരിക്കുന്നത്.ഏകദേശം മുപ്പത്തിഅഞ്ച് ഹെക്ടറോളം വരുന്ന മാങ്കിളിക്കര പാടത്തിലെ രണ്ടേക്കറോളം വരുന്ന ഭൂമി നിലവില്‍ നികത്തിക്കഴിഞ്ഞു. പാടശേഖരങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന രൂപം കൊണ്ട ചില സംഘടനകളുടെ ചുമതലപ്പെട്ടവരുടേതാണ് നികത്തപ്പെട്ട വയല്‍ എന്നതാണ് ഏറെ രസകരം.

നിലവില്‍ പഞ്ചായത്ത് ഭരണം ബിജെപിയുടെ കൈകളിലാണ്. പഞ്ചായത്ത് ഭരണസമിതി നിലം നികത്തലിനെതിരേ പ്രമേയം പാസ്സാക്കുകയും സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ചെയ്തു കഴിഞ്ഞു. പക്ഷേ റവന്യൂ വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് പാടം നികത്തുന്നതിനെതിരേ നടപടികള്‍ ഉണ്ടാകുന്നില്ല. സംസ്ഥാന ഭരണത്തിലെ ചില ഉന്നതരുടെ ശക്തമായ സമ്മര്‍ദ്ദത്തിന്  വഴങ്ങുന്ന ചില  ഉദ്യോഗസ്ഥരുടെ രഹസ്യ നിര്‍ദ്ദേശമാണ് ഇതിന് പിന്നില്‍ എന്നാണ് പൊതുജന സംസാരം.

കേരള നിയമസഭ പാസ്സാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുസരിച്ച് കയ്യേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അധികൃതരോട് ആവശ്യപ്പെട്ടു കഴിഞ്ഞു. അതിന്റെ ഭാഗമായി ആര്‍ഡിഒ, ജില്ലാകളക്ടര്‍ , കൃഷിഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കി. നിലം നികത്തിയതിന്റെ ഭാഗമായി നെല്‍പ്പാടം പൂര്‍ണ്ണമായും രണ്ടായി മുറിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെ വലിയ ഉയരത്തില്‍ കരിങ്കല്ല് ഭിത്തിയും കെട്ടി കഴിഞ്ഞു. പൊതുവേ വെള്ളക്കെട്ടുള്ള ഈ പ്രദേശം കൂടുതല്‍ വെള്ളത്തിനടിയിലാകാനാണ് സാധ്യത. അതു കൊണ്ട് തന്നെ മറ്റ് പാടങ്ങള്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകും എന്ന് തീര്‍ച്ചയാണ്. ഇതു തന്നെയാണ് നികത്തുന്നവരുടെ ലക്ഷ്യവും. വന്‍കിട റിയല്‍ എസ്റ്റേറ്റ്, ഭൂമാഫിയയാണ് ഇതിന് പിന്നിലുള്ളത് എന്നാണ് സംശയിക്കപ്പെടുന്നത്. നടപടികള്‍ ഉണ്ടാകാന്‍ താമസം നേരിട്ടാല്‍  ജനപങ്കാളിത്തത്തോടെ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ഭരണസമിതിയുടേയും ബിജെപിയുടേയും  തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

Kerala

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.