Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹിന്ദുഐക്യവേദി മാര്‍ച്ച് തടയാന്‍ വന്‍സന്നാഹം: പോപ്പുലര്‍ ഫ്രണ്ടിനോട് പ്രീണനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: മതംമാറ്റം നിയമം മൂലം നിരോധിക്കുക, അനധികൃത ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഹിന്ദുഐക്യവേദി തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ സലഫി സെന്ററിലേക്ക് നടത്തിയ പ്രകടനം തടയാന്‍ പോലീസ് വന്‍സന്നാഹമാണ് ഒരുക്കിയിരുന്നത്. രാവിലെ ഒമ്പതു മുതല്‍ക്ക് എംജി റോഡും സെക്രട്ടേറിയറ്റും പരിസര പ്രദേശങ്ങളും വന്‍ പോലീസ് വലയത്തിന് കീഴിലായി. പ്രതീകാത്മക സമരമാണ് നടത്തുകയെന്ന ഹിന്ദുഐക്യവേദിയുടെ ഉറപ്പ് പോലീസ് പരിഗണിച്ചില്ല. എന്നാല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ സലഫി സെന്ററിന് മുന്നില്‍ തടിച്ചുകൂടിയ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷയൊരുക്കാനും പോലീസ് മടികാണിച്ചില്ല.

സ്റ്റാച്യൂവിലെ കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ഓഫീസിനു മുന്നില്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയാണ് പോലീസ് ഹിന്ദുഐക്യവേദിയുടെ പ്രകടനം തടഞ്ഞത്. നൂറുകണക്കിന് സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുക്കുന്ന പ്രകടനം എങ്ങനെ പ്രകോപനം സൃഷ്ടിക്കുമെന്ന ചോദ്യത്തിന് പോലീസിന്റെ പക്കല്‍ ഉത്തരമില്ല. അക്രമം നടത്താനല്ല ഭീകരവാദികളുടെ ഇരയായവര്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പുവരുത്താനും ഭാവി സുരക്ഷിതമാക്കുവാനുമാണ് ഹിന്ദുഐക്യവേദി പരിശ്രമിക്കുന്നതെന്ന നേതാക്കളുടെ വാക്കും പോലീസ് വിശ്വസിച്ചില്ല. കനത്ത സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എംജി റോഡിലെ ഗതാഗതം പൂര്‍ണമായും വിലക്കിയ പോലീസ് നടപടി നഗരത്തില്‍ വലിയ ഗതാഗത കുരുക്കിന് കാരണമായി. സെക്രട്ടേറിയറ്റിലേക്കുള്ള പ്രധാനപാതകളെല്ലാം അടച്ചിരുന്നു.

കൂടാതെ അതിരാവിലെ മുതല്‍ നഗരത്തിലെ റോഡുകളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ഇതോടെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ എത്തിയവര്‍ക്ക് സമയത്തിന് സ്ഥലത്തെത്താന്‍ സാധിച്ചില്ല. ഹിന്ദുഐക്യവേദിയുടെ കൊടിയും ബാനറുകളും കെട്ടിയിരുന്ന വാഹനങ്ങളെ പോലും നഗരത്തിലേക്ക് പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചില്ല. ഇതോടെ നഗരത്തിന് പുറത്ത് ഇറങ്ങേണ്ടി വന്ന പ്രവര്‍ത്തകര്‍ ഏറെ ദൂരം നടന്നാണ് പ്രകടന സ്ഥലത്തേക്ക് എത്തിയത്. ഉദ്ഘാടനം പ്രസംഗം അവസാനിക്കുമ്പോഴും നിരവധി പ്രവര്‍ത്തകര്‍ കാല്‍നടയായി എത്തിക്കൊണ്ടിരുന്നു.

എന്നാല്‍ പോലീസിന്റെ സന്നാഹങ്ങള്‍ ഊറ്റുകുഴിയിലെ പ്രസ് ക്ലബ്ബിന് സമീപമുള്ള സലഫി സെന്ററിന്റെ കാര്യത്തില്‍ മാത്രം ഉദാസീനമായി. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം പാലിച്ച് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ അങ്ങോട്ടു കടന്നു കയറാതിരിക്കാനുള്ള സുരക്ഷയാണ് പോലീസ് സലഫി സെന്ററിനു മുന്നില്‍ ഒരുക്കിയത്. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളും തക്ബീര്‍ വിളികളുമായാണ് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ അവിടെ തമ്പടിച്ചിരുന്നത്. രാജ്യത്തെ ഭരണഘടനയ്‌ക്കും നിലവിലെ നിയമവ്യവസ്ഥയ്‌ക്കും അല്‍പ്പം പോലും വില കല്‍പ്പിക്കാത്ത പ്രകോപനങ്ങളാണ് അവിടെ ഉയര്‍ന്നത്. എല്ലാം കണ്ടും കേട്ടും പ്രതികരിക്കാതെ പോലീസുദ്യോഗസ്ഥര്‍ അതിന് സംരക്ഷണം ഒരുക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

Kerala

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.