Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിമാനത്താവളവികസനം: പ്രതിഷേധംവഴിമാറുന്നു: ആഭ്യന്തര ടെര്‍മിനല്‍ മുഖ്യ അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 11:33 pm IST
in Thiruvananthapuram

പേട്ട: രാജ്യാന്തര വിമാനത്താവള  വികസനത്തിനായുളള സ്ഥലമെടുപ്പിനെതിരെയുളള പ്രതിഷേധം പ്രദേശവാസികളെ കുടിയൊഴിപ്പിക്കലില്‍ നിന്നും ശംഖുംമുഖത്ത് നിന്നും ആഭ്യന്തര വിമാനത്താവളം മാറ്റുന്നതിനെതിരെയായി മാറുകയാണ്. പ്രദേശത്തെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്തതയിലുളള ആക്ഷന്‍ കൗണ്‍സിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 1979 മുതല്‍ വിമാനത്താവള വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നിശ്ചയിച്ചിട്ടുളള 19 ഏക്കറില്‍ താമസിക്കുന്നത്. ഇവരെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കുകയില്ലായെന്ന നിലപാടാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. ആഭ്യന്തര ടെര്‍മ്മിനല്‍, പാരലല്‍ ടാക്‌സി വേ, റണ്‍വേ സുരക്ഷ ഏരിയ, ഫയര്‍ഫോഴ്‌സ് എന്നിവയ്‌ക്ക് വേണ്ടി വയ്യാമൂല, വളളക്കടവ് പ്രദേശങ്ങളില്‍ 120 ഏക്കറാണ് എയര്‍പോര്‍ട്ട് അതോറിട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതില്‍ 20 ഏക്കര്‍ ഏറ്റെടുത്ത് നല്‍കാമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഉറപ്പ്  നല്‍കിയെങ്കിലും രാഷ്‌ട്രീയ  അജണ്ടയില്‍ വൈകിപ്പിക്കുകയായിരുന്നു.

ആഭ്യന്തര വിമാനത്താവളവും രാജ്യാന്തര വിമാനത്താവളവും രണ്ടിടത്ത് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ വന്‍ സാമ്പത്തിക ബാധ്യതയ്‌ക്ക് പുറമെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും തടസ്സമുളളതായി അതോറിട്ടി ചൂണ്ടിക്കാട്ടുന്നു. ഇതേ സാഹചര്യത്തില്‍ അതോറിട്ടിയ്‌ക്ക് വേണ്ടി സ്ഥലമെടുപ്പ് നടത്താനുളള റവന്യൂ അധികൃതരുടെ തീരുമാനം പ്രാദേശിക സമരങ്ങളില്‍ പ്രതിസന്ധിയിലുമായിരിക്കുകയാണ്. വയ്യാമൂലയില്‍ 15 ഏക്കറും മുട്ടത്തറ പ്രിയദര്‍ശിനി നഗറില്‍ 3 ഏക്കറുമാണ് സ്ഥലമെടുപ്പ് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. എന്നാല്‍ മുന്നറിയിപ്പ് കാരണം സ്ഥലം വില്‍ക്കാന്‍ കഴിയുന്നില്ലായെന്ന പരാതിയും വയ്യാമൂല നിവാസികള്‍ക്കുണ്ട്. ഇതേ സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധം ചോദ്യചിഹ്നമാവുകയാണ്. 2003ല്‍ രാജ്യാന്തര ടെര്‍മിനല്‍ ചാക്കയിലേക്ക് മാറ്റാനുളള സ്ഥലമെടുപ്പില്‍ ഇത്തരത്തിലുളള ആക്ഷന്‍ കൗണ്‍സിലുകളാണ് പ്രതിഷേധവുമായി മുന്നിട്ട് നിന്നത്. പ്രദേശവാസികളെ തെരുവിലിറക്കി  സമരം ചെയ്യിപ്പിച്ചെങ്കിലും സ്ഥലമുടമകള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ക്ക് തീരുമാനമാകും മുമ്പെ ആക്ഷന്‍കൗണ്‍സിലുകള്‍ അപ്രത്യക്ഷമാവുകയായിരുന്നു. ആഭ്യന്തര ടെര്‍മ്മിനല്‍ ശംഖുംമുഖത്ത് നിന്നും മാറ്റില്ലെന്ന അധികൃതരുടെ ഉറപ്പായിരുന്നു പിന്മാറ്റത്തിന് കാരണമായത്. ആദ്യം ആക്ഷന്‍ കൗണ്‍സിലില്‍ ഉള്‍പ്പെട്ട ഇടവകയുടെ കീഴിലുണ്ടായിരുന്ന വികാരിയടക്കമുളളവരാണ് പിന്മാറിയത്. തുടര്‍ന്ന് പ്രദേശത്തെ പ്രമുഖരും സമരത്തെ കയ്യൊഴിയുകയായിരുന്നുവെന്ന് ചാക്കയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പറയുന്നു. പത്ത് സെന്റില്‍ കൂടുതലുളളവര്‍ ആക്ഷന്‍ കൗണ്‍സിലുമായി യോജിക്കാന്‍ തയ്യാറായില്ല. സമരത്തിനെത്തിയ രണ്ടും മൂന്നും സെന്റുകളില്‍ താമസിക്കുന്നവരുടെയടുത്ത് സ്ഥലം ഏറ്റെടുക്കാനുളള സമ്മത പത്രത്തില്‍ ഒപ്പിടരുതെന്ന് വിലക്കുകയും പകരം വെളളക്കടലാസില്‍ ഒപ്പിട്ടു വാങ്ങുകയും ആക്ഷന്‍ കൗണ്‍സില്‍ ചെയ്തിരുന്നു. സ്ഥലമെടുപ്പ് നടന്നപ്പോള്‍  സര്‍ക്കാര്‍ നല്‍കിയ തുകയ്‌ക്ക് പുറമെ കേസ് പറഞ്ഞും കൂടുതല്‍ സ്ഥലമുളളവര്‍ തുക വാങ്ങി. എന്നാല്‍ ആക്ഷന്‍ കൗണ്‍സില്‍ ഇല്ലാതായതോടെ സമ്മതപത്രം നല്‍കാന്‍ വൈകിയവര്‍ വെട്ടിലാവുകയായിരുന്നു. ഇവര്‍ ഒപ്പിട്ട് കൊടുത്ത വെളള കടലാസില്‍ കേസിന് പോകാന്‍ താത്പര്യമില്ലായെന്ന്  എഴുതി ചേര്‍ത്തിരിക്കുന്നത് കൊണ്ട് നഷ്ട പരിഹാര തുക കൂടുതല്‍ വാങ്ങാനുളള കോടതി നടപടികളില്‍ തടസ്സം നേരിടുകയായിരുന്നു. ഇന്നും ഇവരുടെ കേസ് പരിഹാരമാവാതെ ഹൈക്കോടതിയിലാണ്. എന്നാല്‍ വെളള കടലാസില്‍ ഒപ്പിട്ട് വാങ്ങാന്‍ ഇടനിലക്കാര്‍ സമര നേതൃത്വങ്ങള്‍ക്കിടയില്‍ സാമ്പത്തികയിടപാട് നടത്തിയതായും പറയുന്നു. ഇത്തരത്തില്‍ വിമാനത്താവള വികസന സ്ഥലമെടുപ്പിന്റെ പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ ചാക്ക നിവാസികള്‍ക്കിടയില്‍ പ്രാവര്‍ത്തികമായ രീതികള്‍ പഴങ്കഥയാകുമ്പോള്‍ അന്നത്തെ ഇടവക ഇക്കുറിയും ആക്ഷന്‍  കൗണ്‍സിലില്‍ ഉണ്ടെന്നുളളതാണ് വസ്തുത. ആഭ്യന്തര ടെര്‍മ്മിനല്‍ ശംഖുംമുഖത്ത് നിന്നും  മാറ്റാന്‍ പാടില്ലയെന്നതാണ് ഇവരുടെ  ലക്ഷ്യം. ഇത് സംബന്ധിച്ച് നിരവധി സമരങ്ങള്‍ ആഭ്യന്തര വിമാനത്താവളം കേന്ദ്രീകരിച്ച് ഇക്കൂട്ടര്‍ നടത്തിയിട്ടുളളതും ശ്രദ്ധേയമാണ്. എന്നാല്‍ മറ്റ് ചിലര്‍ അതോറിട്ടി ആവശ്യപ്പെട്ട മൂന്ന് ഏക്കറില്‍പ്പെടുന്ന ബംഗ്ലാദേശ് ഭാഗത്തെ മുസ്ലിം ഭൂരിപക്ഷം നിലനിര്‍ത്തുകയെന്നതാണ്. ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഒത്താശയും പ്രതിഷേധ നേതൃത്വത്തിനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.