റിയോ ഡി ജനീറോ: ആതിഥേയരായ ബ്രസീലിനെ അട്ടിമറിച്ച് സ്വീഡൻ ഫൈനലിൽ. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്വീഡിഷ് വനിതകൾ വിജയം കണ്ടെത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഗോൾ പിറക്കാതിരുന്നതോടെയാണ് കളി ഷൂട്ടൗക്കിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ ആദ്യം കിക്കെടുത്ത ബ്രസീലിയൻ സൂപ്പർതാരം മാർത്ത ലക്ഷ്യം പിഴക്കാതെ പന്ത് സ്വീഡിഷ് വലയിലെത്തിച്ചു. സ്വീഡന് വേണ്ടി കിക്കെടുത്ത ലോട്ട ഷെലിനും ലക്ഷ്യം പിഴച്ചില്ല. എന്നാൽ രണ്ടാം കിക്കെടുത്ത ബ്രസീലിയൻ താരം ക്രിസ്റ്റീനയ്‌ക്കും സ്വീഡൻ താരം കൊസോവറെ അസലാനിയ്‌ക്കും പിഴച്ചു. മൂന്നാം കിക്കെടുത്ത ബ്രസീലിന്റെ ആൻഡ്രെസ്സ ആൽവസും സ്വീഡന്റെ കരോലിനെ സെഗറും ലക്ഷ്യം കണ്ടു.
നാലാം കിക്കെടുത്തറാെഫല്ലെ സൗസയും നില്ല ഫിഷറും ലക്ഷ്യം കണ്ടതോടെ ഗോൾനില 3-3. എന്നാൽ അഞ്ചാം കിക്കെടുക്കാനെത്തിയ ബ്രസീലിന്റെ അൻഡ്രേസയ്‌ക്ക് ലക്ഷ്യം പിഴച്ചപ്പോൾ സ്വീഡന്റെ ലിസാ ധാൽക്കവിസ്റ്റ് ബ്രസീലിയൻ ഗോൾ കീപ്പർ ബാർബാറയുടെ പ്രതിരോധം തകർത്ത് ഗോളാക്കി മാറ്റിയതോടെ ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി സ്വീഡൻ ഫൈനലിലേക്ക് കുതിച്ചു.
മറ്റൊരു മത്സരത്തിൽ കനേഡിയൻ വെല്ലുവിളി മറികടന്നാണ് ജർമ്മനി ഫൈനലിലേക്ക് കുതിച്ചത്. മറുപടിയല്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജർമ്മൻ വനിതകളുടെ വിജയം. 21-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെലാനി ബെഹ്‌റിഞ്ചറും 59-ാം മിനിറ്റിൽ സാറാ ഡാബ്രിറ്റ്‌സും വിജയികളുടെ ഗോൾേനടി. ആദ്യമായാണ് ജർമ്മനിയും ഫൈനലിൽ കളിക്കുന്നത്. ഫൈനൽ ശനിയാഴ്ച. വെങ്കലമെഡലിനായി ബ്രസീലും കാനഡയും നാളെ ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: