Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എടിഎം കവര്‍ച്ചയും പോലീസ് ജാഗ്രതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 10:34 pm IST
in Vicharam

‘കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം’ എന്ന് അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കുന്ന ഒരു ഭൂതകാലം മലയാളനാടിനുണ്ട്. മാവേലി നാടുവാഴുന്ന കാലമായിരുന്നു ഇങ്ങനെ. രാമരാജ്യത്തില്‍ വീടുകള്‍ക്കും കുടിലുകള്‍ക്കുമൊന്നും പൂട്ടുപോലും ഉണ്ടായിരുന്നില്ലത്രേ. കാലംമാറി. ആളുകളും മാറി. ഇന്നിപ്പോള്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു പൂട്ടുകൊണ്ട് തൃപ്തിവരുന്നില്ല. കള്ളവും ചതിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാനാവുന്നില്ല.

ഇത്തരമൊരു വര്‍ത്തമാനകാലത്ത് കാവലുപോലുമില്ലാതെ ലക്ഷക്കണക്കിന് രൂപ പെട്ടിയിലിട്ട് പൊതുവഴിയോരത്ത് സ്ഥാപിച്ചാല്‍ എന്തൊക്കെ സംഭവിക്കും? അതാണ് എടിഎം കവര്‍ച്ചകളിലൂടെ വ്യക്തമായിരിക്കുന്നത്. ബാങ്കുകളില്‍ചെന്ന് കാത്തിരിക്കാതെയും ക്യൂനില്‍ക്കാതെയും എവിടെനിന്നും പണം സ്വമേധയാ പിന്‍വലിക്കാനുള്ള എടിഎം സൗകര്യം ലഭിച്ചിട്ട് ഒരു ദശാബ്ദമേ ആയുള്ളൂ.

ആധുനിക സാങ്കേതിക സംവിധാനത്തിന്റെ ആവിര്‍ഭാവത്തോടൊപ്പം അതിനെ അട്ടിമറിച്ച് പണം തട്ടാനുള്ള തന്ത്രങ്ങളും പ്രയോഗിച്ചുതുടങ്ങി. ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും എടിഎം കവര്‍ച്ചയുടെ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ പിന്‍ബലം പ്രയോജനപ്പെടുത്താതെ പണപ്പെട്ടി പറിച്ചെടുത്ത് കൊണ്ടുപോയി തല്ലിപ്പൊളിച്ച് കവര്‍ച്ച നടത്തിയ സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ പണം നഷ്ടപ്പെട്ടെന്നുപോലും തിരിച്ചറിയാന്‍ കഴിയാത്തവിധം സമര്‍ത്ഥമായി കവര്‍ച്ച നടത്താന്‍ തുടങ്ങിയത് അടുത്തകാലത്താണ്. അതിന്റെ ആധുനിക രീതിയാണ് തിരുവനന്തപുരത്തും പ്രയോഗിച്ചത്.

ഇലക്‌ട്രോണിക് ചിപ്പ് ഉപയോഗിച്ചാണ് തിരുവനന്തപുരത്തെ കവര്‍ച്ച. 50 ലക്ഷത്തിലധികം രൂപ കൊണ്ടുപോയി എന്നാണ് ഏകദേശ വിവരം. പണം നഷ്ടപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോഴത് വര്‍ധിക്കും. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ്, വെള്ളയമ്പലം, പേരൂര്‍ക്കട എന്നിവിടങ്ങളിലെ ബാങ്ക് എടിഎമ്മുകളിലാണ് മോഷണം. ഇതില്‍ വെള്ളയമ്പലത്തെ എസ്ബിഐയുടെ എടിഎം പോലീസ് ആസ്ഥാനത്തിന് 200 മീറ്റര്‍ മാത്രം അകലെയാണെന്നത് ശ്രദ്ധേയമാണ്.

എടിഎം കൗണ്ടറിനുള്ളിലെ സീലിങ്ങിനോട് ചേര്‍ന്ന് ഘടിപ്പിച്ച പ്രത്യേകതരം മൈക്രോ ചിപ്പിലൂടെയാണ് വിവരങ്ങള്‍ ശേഖരിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിലൂടെ കസ്റ്റമറുടെ പിന്‍നമ്പര്‍ മനസിലാക്കും. തുടര്‍ന്ന് വ്യാജകാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയാണ് രീതിയെന്നും പോലീസ് കണ്ടെത്തി.

ഞായറാഴ്ച രാത്രിയോടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചവര്‍ക്ക് അധികതുക നഷ്ടമായതായി ഫോണ്‍ സന്ദേശം കിട്ടി. അന്‍പതോളം പേര്‍ക്ക് ആയിരത്തിന്റെ ഗുണിതങ്ങളാണ് ഇത്തരത്തില്‍ നഷ്ടമായത്. ഇവര്‍ നല്‍കിയ പരാതിയാണ് അന്വേഷണത്തിനു കാരണം. ഇടപാടുകാര്‍ക്ക് മുംബൈ, ബറോഡ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍നിന്നാണ് പണം പിന്‍വലിക്കപ്പെട്ടതായി ടെലിഫോണുകളിലേക്ക് സന്ദേശമെത്തിയത്.

അതുകൊണ്ടുതന്നെ കവര്‍ച്ചയ്‌ക്കുപിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കളാണെന്ന് പോലീസ് ഉറപ്പിച്ചു. പ്രത്യേകതരം സെന്‍സറിങ് ലെന്‍സ്, സൂക്ഷ്മദൃശ്യങ്ങള്‍പോലും പിടിച്ചെടുക്കാന്‍ കഴിവുള്ള ക്യാമറ, ബാറ്ററി തുടങ്ങിയ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഉള്‍പ്പെട്ട ഉപകരണമാണ് എടിഎമ്മുകളില്‍ ഘടിപ്പിച്ചിരുന്നത്.

എടിഎമ്മുകളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍കൂടി പരിശോധിച്ചപ്പോള്‍ മൂന്നുപ്രതികളുടെ ചിത്രങ്ങളും, അവര്‍ എടിഎമ്മില്‍ ഉപകരണം സ്ഥാപിക്കുന്നതുമൊക്കെ വ്യക്തമായി. ഈ ദൃശ്യങ്ങള്‍ രാജ്യമെമ്പാടും എത്തിയതോടെ പോലീസും ബാങ്കുകളും ജാഗ്രത പുലര്‍ത്തി. മുംബൈ പോലീസിന്റെ മിടുക്കുകൊണ്ട് മുഖ്യപ്രതി മരിയന്‍ ഗബ്രിയേല്‍ വലയില്‍ വീഴുകയും ചെയ്തു. കേരള പോലീസിന്റെ ഊര്‍ജ്ജിത ശ്രമത്തിലൂടെ മറ്റ് പ്രതികളെയും തിരിച്ചറിയുകയായിരുന്നു. പ്രതികളെല്ലാം റുമാനിയക്കാരാണ്. മോഷണത്തില്‍ നാലുപേരുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

യൂറോപ്യന്‍ യൂണിയനിലെ അതിവേഗം സാമ്പത്തിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന രാജ്യമാണ് റുമേനിയ. ദക്ഷിണപൂര്‍വ യൂറോപ്പിലെ രണ്ടുകോടിയില്‍ പോലുമില്ലാത്ത ജനസംഖ്യയുള്ള ഇവിടെ ഏഴുശതമാനത്തോളം പേര്‍ക്കേ തൊഴിലില്ലായ്‌മയുള്ളൂ. ഇത്രയും ദൂരം താണ്ടി കൊച്ചുകേരളത്തിലെ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാന്‍ ഇവരെന്തിനെത്തി എന്ന ചോദ്യം നിലനില്‍ക്കുകയാണ്.

കവര്‍ച്ചയെതുടര്‍ന്ന് എടിഎമ്മുകളുടെ ഭാവിയാണ് ചോദ്യചിഹ്‌നമാകുന്നത്. വിമാനാപകടം സംഭവിച്ചെന്ന് കരുതി ആരും വിമാനമേ വേണ്ടെന്നുവയ്‌ക്കുകയോ യാത്ര ഉപേക്ഷിക്കുകയോ ചെയ്യാറില്ല. ഒരു കവര്‍ച്ചയും ആവര്‍ത്തിക്കപ്പെടാത്ത സംവിധാനങ്ങള്‍ എടിഎമ്മുകള്‍ക്ക് ഉണ്ടാകണം. അതിന് ബാങ്കുകളും റിസര്‍വ് ബാങ്കും അതീവ ശ്രദ്ധചെലുത്തേണ്ടതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ക്യാമറകള്‍ക്ക് കാവല്‍ക്കാരാകാന്‍ കഴിയില്ല. സാക്ഷികളാകാനേ കഴിയൂ.

ക്യാമറകള്‍ക്കൊപ്പം സായുധകാവലുകളും ഏര്‍പ്പെടുത്തേണ്ട അനിവാര്യതയാണ് ബോധ്യപ്പെടുന്നത്. നിക്ഷേപകര്‍ക്ക് ഒരു അമ്പരപ്പും ആശങ്കയും വേണ്ടെന്ന് ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സാധിക്കണം. തിരുവനന്തപുരത്തെ കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ട് 24 മണിക്കൂര്‍ തികയുംമുമ്പുതന്നെ മുഖ്യപ്രതിയെ വലയില്‍ വീഴ്‌ത്താന്‍ കഴിഞ്ഞ പോലീസ് അഭിനന്ദനമര്‍ഹിക്കുന്നു. പണം നഷ്ടപ്പെട്ടവര്‍ക്കെല്ലാം അവ തിരിച്ചുനല്‍കുന്നതിനുള്ള തീരുമാനവും ഉചിതമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.