Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കേ​മി​യാ​ണീ​ കാ​ന്താ​രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 05:41 pm IST
in Lifestyle

എരിവൂറും മുളക്. അത് കാന്താരി കൂടി ആയാലോ. ഏത് കഠിനഹൃദയനേയും കരയിക്കും. ഇത് കാന്താരിമുളകിന്റെ കഥയാണ്. കാന്താരിയുടെ സ്വയംപര്യാപ്ത ഗ്രാമമാണ് കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയായ ആര്യങ്കാവ്. ഇവിടെ വിളയുന്ന കാന്താരിയുടെ എരിവും മണവും ആരെയും ആകർഷിക്കും.

സമീപപ്രദേശങ്ങളിലെ കടകളും മാർക്കറ്റുകളും കാന്താരി കീഴടക്കിയിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തി നമ്മുടെ കമ്പോളത്തിൽ കാന്താരി കടന്നുകയറുമെന്ന പേടിയും വേണ്ട. കാരണം സമീപസംസ്ഥാനമായ തമിഴ്‌നാട്ടിൽ വേണ്ടത്ര കാന്താരി ഉത്പാദിപ്പിക്കുന്നില്ല.

മുളക് വർഗത്തിലെ ഏറ്റവും എരിയൻ കാന്താരിക്ക് പ്രത്യേകമായി കൃഷിസ്ഥലം ആവശ്യമില്ല എന്നതും ഉത്പാദന ചെലവ് ഇല്ലെന്നതും കൃഷിയിടങ്ങളിലും പാടത്തും പറമ്പിലും ചെടിച്ചട്ടിയിലും മട്ടുപ്പാവിലുംവരെ കാന്താരി വിളയാൻ കാരണമായി.

റബ്ബറിന്റെയും തെങ്ങിന്റെയും മറ്റ് കാർഷിക ഉത്പനങ്ങളുടെയും ഇടവിളയായി ഇതിനെ നട്ടുവളർത്താമെന്നത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇവിടുത്തുകാർ. സമൃദ്ധമായ തോതിലാണ് ഇവിടെ കാന്താരി വിളയുന്നത്. കുടുംബശ്രീകളുടെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ അച്ചാർ ബിസിനസിലും മറ്റും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് കാന്താരി.

നാരങ്ങ, പാവയ്‌ക്ക, മാങ്ങ അച്ചാറുകൾക്ക് കാന്താരിയാണ് അഭികാമ്യമെന്നും അയൽക്കൂട്ടം പ്രവർത്തകയായ മിനി അശോക് പറയുന്നു. പുരയിടങ്ങളിലും മറ്റു കാർഷികവിളകൾക്കും പ്രാണിശല്യം ഏൽക്കാതിരിക്കാൻ പണ്ടുള്ളവർ കാന്താരി നട്ടുപിടിപ്പിക്കുമായിരുന്നു. കാന്താരി മുളകിന്റെ എരിവേറിയ വാസനമൂലം വിളകൾ തിന്നുനശിപ്പിക്കാൻ കീടങ്ങളും പ്രാണികളും എത്തില്ലെന്നതാണ് കാരണം. എന്നാൽ റബ്ബറും മറ്റു നാണ്യവിളകളും സമൃദ്ധമായതോടെ കാണാതിരുന്ന കാന്താരി ഇന്ന് കൃഷിയിടങ്ങളിൽ വ്യാപകമായി.

നഗരജീവിതങ്ങളിൽ ഇന്നും കാന്താരിക്ക് അധികം കടന്നുകയറാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ കാന്താരിക്ക് പ്രിയം കൂടിവരികയാണ്. തീൻമേശയിൽ കറികൾ ഇല്ലെങ്കിൽ തേങ്ങയും ഉള്ളിയും കാന്താരിയുമുണ്ടെങ്കിൽ കറിയുണ്ടാക്കാൻ വീട്ടമ്മമാർക്ക് നിഷ്പ്രയാസം സാധിക്കും. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിലും പഴയ കഞ്ഞിയും കപ്പയുമൊക്കെ ഉപയോഗിക്കുന്നവർ കാന്താരിയെ ആരാധനയോടെയാണ് കാണുന്നത്.

വിശപ്പ് വർദ്ധിപ്പിക്കുവാനും കൊഴുപ്പ് കുറയ്‌ക്കുവാനും കൊളസ്‌ട്രോൾ നിയന്ത്രണത്തിനും കാന്താരി ഉപയോഗിക്കുന്നു. വാതം, വായുദോഷം, പൊണ്ണത്തടി, പല്ലുവേദന എന്നിവയ്‌ക്കും കാന്താരി ഉത്തമമാണ്. കിഴക്കൻമേഖലയിൽ വെള്ളകാന്തിരി, പച്ചകാന്തരി, നീലക്കാന്തരി, ഉണ്ടക്കാന്താരി എന്നിവയാണ് ഇനങ്ങൾ. പച്ചക്കാന്താരിയ്‌ക്കാണ് എരിവ് ഏറെ. കാന്താരിക്ക് കിലോയ്‌ക്ക് മുന്നൂറു മുതൽ നാന്നൂറ് വരെയാണ് വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.