തിരുവനന്തപുരം ; സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് രമേശ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയതതെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. എന്നാൽ ചെന്നിത്തല ഗുരുവായൂര്‍ എത്തും മുമ്പ് സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി അതിനെ കൗണ്ടര്‍ ചെയ്തുവെന്നും യുവരാജ് ഗോകുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു ശേഷം രമേശ് ചെന്നിത്തല തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ രമേശ് ചെന്നിത്തല പങ്കെടുത്തില്ല . അതിനെ പരിഹസിച്ചാണ് യുവരാജിന്റെ കുറിപ്പ്.
മറ്റൊരു പോസ്റ്റിൽ ഭൂരിപക്ഷം MLA മാര്‍ പിന്തുണച്ചിട്ടും കെ.സി യെ മറികടക്കാന്‍ സതീശനെ സഹായിച്ചത് മുസ്ലീം ലീഗിന്റെ പിന്തുണയും സമ്മര്‍ദവുമാണെന്നും, ഇത് ബിജെപി പറഞ്ഞാല്‍ മാത്രം എങ്ങനെയാണ് തെറ്റാവുകയെന്നും യുവരാജ് ചോദിക്കുന്നു.
സതീശന്‍ മുഖ്യമന്ത്രി ആയ കാര്യത്തില്‍ ബിജെപി എന്തോ വര്‍ഗ്ഗീയ കാര്‍ഡ് കളിച്ചു എന്നാണ് ആരോപണമെന്നും , ഇന്ന് എല്ലാ മാധ്യമങ്ങളും ഒപ്പം രാഷ്‌ട്രീയ നിരീക്ഷകരും ഒരു പോലെ പറയുന്ന കാര്യമാണിതെന്നും യുവരാജ് ചൂണ്ടിക്കാട്ടുന്നു.
















