ലഖ്നോ: ശങ്കാരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതിയ്‌ക്ക് കടന്നല്‍ കുത്തേറ്റു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഗോരക്ഷാ യാത്ര സംഘടിപ്പിക്കുന്നതിനിടയിലായിരുന്നു ഈ കടന്നല്‍ ആക്രമണം. ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്നതിന്റെ ഒരു ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമായി സൃഷ്ടിക്കപ്പെട്ട ഒരു എഐ ചിത്രമാണ്. ഈ വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ത്തതും ഈ എഐ ചിത്രമാണ്.
യാത്ര ആരംഭിക്കുന്നതിനുള്ള ഉദ്ഘാടനച്ചടങ്ങിനിടയിലാണ് കടന്നല്‍ ആക്രമണം ഉണ്ടായത്. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ എല്ലാവരും അമ്പരന്നുപോയി. പിന്നീട് ഈ പരിപാടി തന്നെ റദ്ദാക്കുകയായിരുന്നു. ശങ്കരാചാര്യര്‍ രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തില്‍ നിന്നുള്ള ശങ്കാരാചാര്യരാണ് ഇദ്ദേഹം.
വാരണാസിയിലെ റൊഹാനിയയിലെ ദരേഖു പ്രദേശത്തായിരുന്നു അനിഷ്ട സംഭവം. ബീഫ് കയറ്റുമതി നിരോധിക്കുക എന്നാവശ്യപ്പെട്ട് ഈ ശങ്കരാചാര്യര്‍ യോഗി ആദിത്യനാഥിനെതിരെ 81 ദിവസത്തെ രഥയാത്ര നടത്തിയിരുന്നു. ബീഫ് നിരോധനം ഇന്നത്തെ ഘട്ടത്തില്‍ അപ്രായോഗികമാണ് കാരണം മുസ്ലിങ്ങള്‍ ധാരാളമായി പങ്കാളികളായ ഒരു വിപുലമായ ബിസിനസാണിത്. ഇതിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്‌ക്ക് വലിയ തോതില്‍ വിദേശനാണ്യം ലഭിക്കുന്നു. നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന മേഖലയുമാണ്. വാസ്തവത്തില്‍ ബീഫ് എന്ന പേരില്‍ കയറ്റുമതി ചെന്നത് പശുവല്ല എന്നതാണ് വാസ്തവം. പോത്തിനെയാണ് പൊതുവേ ബീഫ് എന്ന് വിളിക്കുന്നത്.
അവിമുക്തേശ്വരാനന്ദ ഇങ്ങിനെ ഒരു സമരം ചെയ്യുന്നതിലേക്ക് ഇളക്കിവിടുന്നത് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമാണ് എന്ന ആരോപണം ശക്തമാണ്. . ഇവരുടെ അജണ്ടകള്‍ക്കനുസരിച്ച് ഒരു കളിപ്പാവയെപ്പോലെ പ്രവര്‍ത്തിക്കുകയാണ് അവിമുക്തേശ്വരാനന്ദ. ഉത്തരാഖണ്ഡിലെ ജ്യോതിഷപീഠത്തില്‍ സന്യാസജോലികളില്‍ ഏര്‍പ്പെടാതെ കോണ്‍ഗ്രസിന്റെ കയ്യിലെ ചട്ടുകമായി ശങ്കരാചാര്യര്‍ പ്രവര്‍ത്തിക്കുക്കുന്നതില്‍ ഒരു വിഭാഗം വിശ്വാസികള്‍ക്കിടയില്‍ അങ്ങേയറ്റം ദുഖമുണ്ട്.
















