നെന്മാറ: പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനഘടകമായ പ്രീപ്രൈമറി വിഭാഗത്തെ അവഗണിക്കുന്നതായി പരാതി. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനാണ് 1982-ല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പിടിഎ പ്രീപ്രൈമറി ആരംഭിച്ചത്.
അണ് എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാന്‍ കഴിഞ്ഞത് പിടിഎ പ്രീ പ്രൈമറികളുടെ ആവിര്‍ഭാവത്തോടെയാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലുണ്ടായ വിജയത്തില്‍ നിന്നാണ് എയ്ഡഡ് സ്കൂളുകളില്‍ പ്രീപ്രൈമറി ആരംഭിക്കാന്‍ പിടിഎകള്‍ തീരുമാനമെടുത്തത്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വേതനം പറ്റുന്ന പ്രീപ്രൈമറി ജീവനക്കാര്‍ കേരളത്തില്‍ ജീവിക്കാനുള്ള വേതനത്തിനായി മുറവിളി തുടങ്ങിയിട്ട് 30 വര്‍ഷമായി. നിരന്തരമായ പ്രക്ഷോഭങ്ങള്ക്കൊടുവി 2009 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണറേറിയം നല്കാന് ബജറ്റില്‍ നിര്‍ദ്ദേശം ഉണ്ടായത്.
വേതനവര്ധനയ്ക്കായി ജീവനക്കാര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. ടീച്ചര്‍, ആയ എന്നിവര്‍ക്ക് യഥാക്രമം 5000, 3500 രൂപ നല്കാന് കേരള ഹൈക്കോടതി ശക്തമായ നിലപാടെടുത്തു. എന്നാല്‍ പിടിഎ നേത്യത്വത്തില്‍ എയ്ഡഡ് സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി ജീവനക്കാര്‍ 1000 മുതല്‍ 3000 രൂപ ശമ്പളത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: