Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലസ്ഥാന മൃഗശാലയില്‍ ഓണത്തിന് വെള്ള മയിലുകള്‍ പീലി വിടര്‍ത്തിയാടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:42 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന മൃഗശാലയില്‍ ഈ ഓണത്തിന് പീലി വിടര്‍ത്തിയാടാന്‍ വെള്ള മയിലുകള്‍ എത്തുന്നു. സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിസ്മയമൊരുക്കാന്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്നാണ് പുതിയ അതിത്ഥികള്‍ എത്തുന്നത്. ഇവിടെ ഉണ്ടായിരുന്ന വെള്ള മയില്‍ 2002ല്‍ പ്രായാധിക്യത്താല്‍ ചത്തതോടെ ഇവയുടെ പീലിയഴക് ആസ്വദിക്കാന്‍ കഴിയാത്ത നിരാശയിലായിരുന്നു സന്ദര്‍ശകര്‍. ഓണത്തോടെ ഈ നിരാശയ്‌ക്ക് പരിഹാരമാകും.

രണ്ട് ആണ്‍ മയിലുകളും രണ്ട് പെണ്‍ മയിലുകളുമാണ് മൃഗശാലയ്‌ക്ക് ചന്തം പകരുവാന്‍ തമിഴകത്തുനിന്ന് വരുന്നത്. ഓണക്കാഴ്ചകള്‍ക്കായി എത്തുന്ന സഞ്ചാ

തലസ്ഥാന മൃഗശാലയില്‍ ഓണത്തിന് അതിഥിയായി എത്തുന്ന വെള്ള മയില്‍

രികളെ ആകര്‍ഷിക്കുവാന്‍ വെള്ള മയിലുകള്‍ക്ക് പുറമെ നാഗാലാന്റ് മൃഗശാലയില്‍ നിന്ന് ഒരു ജോഡി ഹിമാലയന്‍ കരടികളും തലസ്ഥാന മൃഗശാലയില്‍ എത്തുന്നുണ്ട്. പ്രായാധിക്യത്താല്‍ ഉശിരു ചോര്‍ന്ന നമ്മുടെ മൃഗശാലയിലെ ഹിമാലയന്‍ കരടികള്‍ കാണികള്‍ക്ക് മടുത്തുതുടങ്ങിയിരുന്നു. ഇനിമുതല്‍ രണ്ടു വയസുമാത്രം പ്രായമുള്ള നാഗാലാന്റിലെ കരടികളുടെ ശൗര്യം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമാകും.

വെള്ള മയിലുകള്‍ക്ക് പകരമായി രണ്ട് ജോഡി റിയ പക്ഷികളെയാണ് നമ്മള്‍ ചെന്നൈ മൃഗശാലയ്‌ക്ക് നല്‍കുന്നത്. ഹിമാലയന്‍ കരടിക്ക് പകരം രണ്ട് കടുവകളെയാണ് നാഗാലാന്റിന് കൈമാറുന്നത്. വന്യജീവി നിയമപ്രകാരം ഇത്തരം ജീവികളെ വാങ്ങാനോ വില്‍ക്കാനോ അനുമതിയില്ല. അതിനാല്‍ മൃഗശാലകള്‍ പരസ്പരം വച്ചുമാറുകയാണ് പതിവ്. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് ഇത്തരം കൈമാറ്റം നടക്കുന്നത്. തിരുവനന്തപുരം മൃഗശാലയ്‌ക്ക് കേന്ദ്ര വനം വന്യജീവി മന്ത്രാലയം ഇതിന് നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ കൈമാറ്റം നടന്നില്ല. ഇപ്പോള്‍ കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കി ഓണത്തിന് വെള്ള മയിലുകളെയും ഹിമാലയന്‍ കരടികളെയും ഇവിടേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗശാല അധികൃതര്‍.

55 ഏക്കര്‍ വിസ്തൃതിയില്‍ ഭാരതത്തില്‍ ആദ്യമായി ആരംഭിച്ച മൃഗശാലയാണ് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാളിന്റെ സ്വപ്‌നമായിരുന്നു തലസ്ഥാനത്ത് മൃഗശാല എന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍ ഉത്രം തിരുനാള്‍ മഹാരാജാവായപ്പോഴാണ് മൃഗശാല യാഥാര്‍ത്ഥ്യമാക്കിയത്. 1857 ല്‍ ഒരു മ്യൂസിയമാണ് അദ്ദേഹം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇതിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ 1859 ല്‍ മൃഗശാലയും പാര്‍ക്കും ആരംഭിക്കുകയായിരുന്നു. പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഇന്ന് തലസ്ഥാനത്തെ ഈ മൃഗശാല. കാലാനുസൃതമായ മാറ്റങ്ങളും പുതുമയും തേടി ലോകത്തിന്റെ പല ഭാഗത്തുനിന്നും മൃഗങ്ങളെയും പക്ഷികളെയും ഇവിടെ എത്തിക്കുന്നുണ്ട്. അടുത്തുതന്നെ ആഫ്രിക്കയില്‍ നിന്ന് തീവിഴുങ്ങി പക്ഷി, ഓസ്‌ട്രേലിയയില്‍ നിന്ന് കുമ, മദിരാശിയില്‍ നിന്ന് വെള്ള സിംഹം, ജിറാഫ്, സീബ്ര, നീലഗിരി ലാംഗൂര്‍ തുടങ്ങി വൈവിധ്യങ്ങള്‍ ഏറെയുള്ള അതിഥികളെ തലസ്ഥാന മൃഗശാലയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മൃഗശാല ഡയറക്ടര്‍ പറയുന്നു. ഇവയ്‌ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാന്‍ വേണ്ട അന്തരീക്ഷം മൃഗശാലയില്‍ സജ്ജമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.