സര്‍വസാധാരണയായി കാണുന്ന ഏകവര്‍ഷിയാണ് പൂവാംകുറുന്തല്‍. പൂവാംകൊഴിഞ്ഞില് എന്നും ഇതിനെ ചിലയിടങ്ങളില്‍ വിളിക്കാറുണ്ട്. ശാഖോപശാഖകളായാണ് ഇതുവളരുന്നത്. ദശപുഷ്പങ്ങളില്‍ ഇത് ഉള്‍പ്പെട്ടിട്ടുണ്ട്. കുലകളായാണ് ഇതിന്റെ പൂക്കള്ഉണ്ടാകുന്നത്. എല്ലാശാഖാഗ്രങ്ങളിലും പൂങ്കുലകള്കാണപ്പെടുന്നു.
എല്ലാക്കാലത്തും പൂക്കള്‍ കാണപ്പെടുന്നുണ്ട്. ചെറുതാണ് ഇതിലെ പൂങ്കുലകള്‍. പൂവെന്നു പറയാമെങ്കിലും അതുകാണുവാന്‍ തന്നെ പ്രയാസമാണ്. പൂങ്കുലത്തണ്ടില്‍ അഗ്രം കപ്പുപോലെയാണിരിക്കുന്നത്.
ഈ ചെടി സമൂലം ഇടിച്ചുപിഴിഞ്ഞ് അര്‍ശസിന് മരുന്നാക്കാറുണ്ട്. പനിക്കും ഇതുകൊണ്ടുള്ള കഷായം നല്ലതാണ്. ഇതുകഴിച്ചാല്ത്തന്നെ ശരീരം വിയര്‍ക്കുന്നു. ഉടനെ പനി വന്നപോലെ പോകും. തേള്‍വിഷത്തിനും മൂത്രസടസത്തിനും ഇതുപയോഗിച്ചുള്ള കഷായം ഉപയോഗിക്കാറുണ്ട്. തേനില്‍ ചേര്‍ത്തുകഴിച്ചാല്‍ മലമ്പനിതന്നെമാറും.
ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും നേത്രചികിത്സയ്ക്ക് പൂവാങ്കുറുന്തില് മുഖ്യചേരുവയാണ്. ചെങ്കണ്ണിനും, കണ്പോളവീക്കത്തിനും ഉത്തമംതന്നെയാണ്. ഇതിന്റെ ഇലചതച്ച് മുലപ്പാലിലോ പശുവിന് പാലിലോചേര്ത്ത് കണ്ണില്‍ ഇറ്റിക്കുന്നത് വളരെ ഗുണപ്രദമാണ്.
ചെടിതന്നെ ഇടിച്ചുപിഴിഞ്ഞുള്ളനീര് മൂലക്കുരുവിനും ഔഷധമാണ്. എണ്ണകാച്ചുന്നതിനും, കണ്മഷിനിര്മ്മിക്കുന്നതിനും ഉപയോഗിച്ചുവരുന്നു. ഇതിന്നാലുണ്ടാക്കുന്ന കണ്മഷി കണ്ണിനു നല്ലകുളിര്‍മ നല്കുന്നഒന്നാണ്. പൂവാംകുറുന്തില് തലയില്‍ ചൂടുന്നത് ഐശ്വര്യദായകമാണ് എന്നുതന്നെയുമല്ല ദാരിദ്ര്യം അകലുന്നതിനും ഇതുവിശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: