കടല്താണ്ടുന്നതിനായി ഉപയോഗിച്ചിരുന്ന പത്തേമാരിക്ക് പായ്മരമായി എടുക്കുന്ന മരമാണ് പുന്നപ്പ. കാലങ്ങള്ക്കുമുമ്പായി ഈമരം വാങ്ങുവാന്‍ അറബികള്‍ ഭാരതത്തില്‍ എത്തിയിരുന്നു. കച്ചവടത്തിന്റ രീതി രസാവഹമാണ്. അതിനുള്ള വിലയായി തടിയുടെ കടമുതല്തലവരെ നാണയം നിരത്തും. അതാണതിന്റെ വില.
ഉയരം നല്ലവണ്ണമുള്ള മലമുകളില്‍ നനവാര്‍ന്ന നിത്യഹരിത വനത്തില്‍ വളരുന്ന വലിയ മരമാണ് പുന്നപ്പ. പ്രായംചെന്ന മരത്തിന്റെ തായ്തടിയില്‍ 25 മീറ്റര്‍വരെ ശാഖകള്കാണില്ല. കുംഭം മീനം മാസങ്ങളിലാണ് ഇവപൂക്കുന്നത്. മഴ കൂട്ടിപ്പിടിക്കുന്നകാലത്ത് വിളയും. തടിക്ക് തവിട്ടുനിറമാണ്. തേക്കിനോളം ഉറപ്പും ഇലാസ്തികതയും ഇതിനുണ്ട്.
ഈട് കുറവാണെന്നദോഷം പറയുന്നുണ്ട്. പായ്മരത്തിന് ഏറ്റവും അനുയോജ്യം പുന്നയാണ് എന്നാണ് പൊതുഭാഷ്യം. ഒരുകാലത്ത് രാസ ചികിത്സ നടത്തി റെയില്‍ സ്ലീപ്പറായി പുന്നയുടെ തടി ഉപയോഗിച്ചിരുന്നു. മരത്തിന്റെ ക്ഷാമംകാരണവും, കാടുവെട്ടുന്നതിന് അനുവാദമില്ലാത്തതുംകൊണ്ട് ഇക്കാലത്ത് മരത്തിനുപകരം റെയില്വെക്കാര് കോണ്‍ക്രീറ്റ് വ്യാപകമാക്കിത്തീര്ത്തു. ഇതുകൂടാതെ തേയിലപ്പെട്ടി, പ്ളൈവുഡ്, എന്നിവയ്ക്ക് പുന്നപ്പ മരം ധാരളം ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: