കിങ്സ്റ്റണ്‍: ലോകേഷ് രാഹുലിന്റെയും അജിങ്ക്യ രഹാനെയുടെയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ മികവില്‍ വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ 9ന് 500 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യക്ക് 304 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. വിന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 196 റണ്‍സാണ് എടുത്തത്. രണ്ടു ദിവസം ബാക്കിനില്‍ക്കെ സന്ദര്‍ശകരുടെ വിജയം കൈയെത്തും ദൂരത്താണ്.
മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറി പേരിലാക്കിയ ലോകേഷ് രാഹുല്‍ (158) ആയിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഒന്നിന് 87 എന്ന നിലയില്‍ ലോകേഷിനൊപ്പം ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര 159 (46) ഉറച്ച പിന്തുണയുമായി നിന്നു. ഇന്ത്യന്‍ സ്‌കോര്‍ 208ല്‍ എത്തിയപ്പോഴാണു പൂജാര പുറത്തായത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ കോഹ്ലിയും 44 (90) വേഗത്തില്‍ സ്‌കോറുയര്‍ത്തി.
ഗബ്രിയേലിന്റെ പന്തില്‍ ഡൗറിച്ച് പിടിച്ചായിരുന്നു ലോകേഷിന്റെ പുറത്താകല്‍. 303 പന്തുകള്‍ നേരിട്ട ലോകേഷ് 15 ബൗണ്ടറികളും മൂന്നു സിക്‌സും നേടി. മൂന്നാം ദിനം അഞ്ചിന് 358 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്കു വേണ്ടി അജിങ്ക്യ രഹാനെയും സെഞ്ച്വറി കുറിച്ചതോടെ ഇന്ത്യ 500 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: