തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കി സമരം നടത്തിയിരുന്ന ഉദ്യോഗാര്‍ഥികളെ പോലീസ് താഴെയിറക്കി. ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയാണ് താഴെയിറക്കിയത്. ബഹുനില കെട്ടിടത്തിന് മുകളില്‍ ഉദ്യോഗാര്‍ഥികളുടെ സമരം 24 മണിക്കൂര്‍ പിന്നിട്ടതോടെയാണ് പോലീസെത്തിയത്.
തങ്ങളുടെ ആവശ്യങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പില്‍മേലാണ് താഴെയിറങ്ങിയത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സമാനമായ രീതിയില്‍ സമരം ചെയ്തിരുന്നു. എന്നാല്‍ അന്ന് ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴത്തെ പ്രതീക്ഷയുള്ള സര്‍ക്കാരാണെന്നും യുവാക്കളുടെ ആവശ്യങ്ങളെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
റിസര്ക ബറ്റാലിയന് കമാന്‍ഡോ വിഭാഗത്തിലേക്ക് 2010-ല്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യുവാക്കളാണ് നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി സമരം നടത്തിയത്. തിങ്കളാഴ്ച മരത്തിലും കെട്ടിടത്തിലും കയറിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതില്‍ മരത്തിന് മുകളില്‍ കയറിയ യുവാക്കള്‍ വൈകുന്നേരത്തോടെ നിലത്തിറങ്ങിരുന്നു. എന്നാല്‍ കെട്ടിടത്തിന് മുകളില്‍ കയറിയ അഞ്ചു യുവാക്കള്‍ സമരം തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: