കൊച്ചി: ഹെല്‍മറ്റ് ധരിക്കൂ, പെട്രോള്‍ നിറയ്ക്കൂ സംസ്ഥാനതല പരിപാടി നടക്കുമ്പോള്‍ പമ്പില്‍ ഹെല്‍മറ്റില്ലാതെ പെട്രോള്‍ അടിക്കാന്‍ വന്ന രണ്ടുയുവാക്കള്‍ക്ക് മന്ത്രി ശശീന്ദ്രന് തന്നെ ഹെല്‍മറ്റ് നല്കിയതു കൗതുകം പകര്‍ന്നു. യുവാക്കളായ നിഖില്‍ വാസുവും ലിന്‍സ് ഫിലിപ്പുമാണ് താരങ്ങളായത്.
രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചാണു സാധാരണ യാത്ര ചെയ്യാറുള്ളതെങ്കിലും ഇന്നലെ അതില്ലാതെ മന്ത്രിയുടെ മുന്നില്‍ത്തന്നെ വന്നുപെട്ടു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിപാടിയുടെ തുടക്കമെന്ന നിലയില്‍ രണ്ടുപേര്‍ക്കും ഹെല്‍മറ്റ് സൗജന്യമായി നല്കി. ഇനി ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കില്ലെന്നു രണ്ടുപേരും സദസിനു മുമ്പാകെ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഹെല്‍മറ്റ് ധരിക്കൂ, പെട്രോള്‍ നിറയ്ക്കൂ ജീവന് രക്ഷിക്കൂ എന്ന മുദ്രാവാക്യം മന്ത്രി ശശീന്ദ്രന് പ്രകാശനം ചെയ്തു.
ചടങ്ങില്‍ എറണാകുളം ആര്‍ടിഒ ഓഫീസിലെ എഎംവിഐ ബിനോയ് വര്‍ഗീസ് വാഹനങ്ങളുടെ ചാസിസ് നമ്പറിലൂടെ അവയുടെ പ്രായം നിര്‍ണയിക്കുന്നതു സംബന്ധിച്ചു തയാറാക്കിയ പുസ്തകമായ വിന് ഡീകോഡറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പിന്നീട് വിവിധ ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ച് പമ്പില്‍ നിന്ന് പെട്രോള്‍ നിറയ്ക്കുന്നതിനു മുന്നോടിയായുള്ള റാലിയും മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: