Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ക്വാറി മാഫിയയെ നിലയ്‌ക്കുനിര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 09:49 pm IST
in Vicharam

തൃശൂര്‍ ജില്ലയില്‍പ്പെടുന്ന വലക്കാവിലെ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും പൂട്ടണം എന്നാവശ്യപ്പെട്ട് വീട് തകര്‍ച്ച നേരിടുന്ന മുപ്പതോളം കുടുംബങ്ങള്‍ കളക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രി സമരക്കാര്‍ എഡിഎമ്മിനെ ഉപരോധിച്ചു. രാത്രി പുറത്തിറങ്ങാന്‍ അനുവദിച്ചുമില്ല.

ഭരണാധികാരികളുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല. ഒരു മാസത്തിലേറെയായി തുടരുന്ന രാപകല്‍ സമരത്തിന് പിന്നാലെയാണ് ഇപ്പോള്‍ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിട്ടുള്ളത്. വീടുകളുടെ ചുമരുകള്‍ തകരുക, കടുത്ത പൊടി ശല്യം, ഇതുമൂലം കുട്ടികളില്‍ ഉണ്ടാകുന്ന അലര്‍ജി മുതലായവയാണ് വലക്കാവുകാരെ സമരപാതയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ പാറടമ മാലിന്യം തോട്ടിലേക്ക് ഒഴുക്കി മീനുകള്‍ ചത്തുപൊങ്ങിയ സംഭവമുണ്ടായി.

കുളിക്കാനിറങ്ങിയവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടു. മാന്നാറിലെ ക്രഷറുകളില്‍ നിന്നുള്ള മലിനജലം കുളിക്കുന്നതിനും കുടിക്കുന്നതിനും ഉപയോഗിക്കുന്ന തോട്ടിലേക്ക് ഒഴുക്കിയ സംഭവമുണ്ടായി. ക്വാറികള്‍ ജൈവവൈവിധ്യം തകര്‍ക്കുകയും പ്രകൃതി സൗന്ദര്യം നശിപ്പിക്കുകയും ചെയ്യുന്നു. ക്വാറികളില്‍ പാറപൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമലിനീകരണം സമീപവാസികള്‍ക്ക് ദുസ്സഹമാണ്. ഭൂമി നഷ്ടമാകുന്നതിനോടൊപ്പം ജലത്തിന്റെ ഗുണം നശിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്ന ശബ്ദം സമീപവാസികള്‍ക്ക് കേള്‍വിനഷ്ടം വരുത്തുകയും ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയിലും പത്തനംതിട്ടയിലെ ചെമ്പന്‍ കുഴിയിലും സര്‍ക്കാര്‍ ഖനനത്തിന് വീണ്ടും അനുമതി നല്‍കിയിരിക്കുകയാണ്.

ഭൂമിയുടെ അടിയില്‍ ആഴത്തില്‍ സ്ഥിതിചെയ്യുന്ന പാറകളെയാണ് റോക്ക് ഡ്രില്‍ ഉപയോഗിച്ചും ഡൈനമിറ്റ് ഉപയോഗിച്ചും തകര്‍ക്കുന്നത്. ഇതാണ് കേള്‍വിക്കുറവ് ഉണ്ടാക്കുന്നത്. ഇതിനുപുറമെ പൊട്ടിച്ച പാറയില്‍നിന്നും ആവശ്യമില്ലാത്തവ അലക്ഷ്യമായി തള്ളുന്നതും പ്രശ്‌നമാണ്. പാറ ഖനനം മനുഷ്യരുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതിനോടൊപ്പം മൃഗങ്ങളുടെ ആവാസ വ്യവസ്ഥയും നശിപ്പിക്കുന്നു. ഖനനം പലപ്പോഴും വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയും മലിനീകരണം സൃഷ്ടിക്കുന്നു.

മണ്ണ് ഒലിച്ചുപോയി നദികളില്‍ എക്കല്‍ അടിഞ്ഞുചേരാനും കാരണമാകുന്നു. സ്‌ഫോടനം മൂലമുള്ള ശബ്ദവീചികള്‍ പരിസരവാസികള്‍ക്ക് അസഹനീയമാകുന്നു. സ്‌ഫോടനം സൃഷ്ടിക്കുന്ന പ്രകമ്പനം, പൊടി മാലിന്യം, പ്രകൃതി നാശം എന്നിവയ്‌ക്ക് വഴിയൊരുക്കുമ്പോള്‍ മൃഗങ്ങള്‍ക്ക് മേയാനുള്ള സ്ഥലം ചുരുങ്ങുകയും ജലം റീചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ ജലക്ഷാമത്തനും വഴിയൊരുക്കുന്നു. സുപ്രീംകോടതി 2012 ല്‍ പാറമട ഖനനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ക്വാറികള്‍ക്കുള്ള ലീസും അതിന്റെ പുതുക്കലും തടയണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

ക്വാറികളുടെ സമീപമുള്ള പൈതൃക സ്ഥാപനങ്ങള്‍ക്കും ഖനനം ഭീഷണിയാണ്. പാറഖനനം ഭൂനാശത്തിന് കാരണമാകുമ്പോള്‍ പച്ചക്കറി ഉല്‍പ്പാദനവും തടസ്സപ്പെടുന്നു. കേരളം പച്ചക്കറികള്‍ക്ക് ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണല്ലൊ. കീടനാശിനികള്‍ അടിച്ച പച്ചക്കറികളായിട്ടും കേരളീയര്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. കാരണം പച്ചക്കറി കൃഷിക്ക് അനുയോജ്യമായ പരിസ്ഥിതി ഇല്ലാത്തതാണ്.

ഭൂമിയ്‌ക്കും പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഇത്രയധികം വിനാശകരമായിട്ടും കേരളം ഭരിച്ച സര്‍ക്കാരുകള്‍ ക്വാറി മുതലാളികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നത് കോഴ മൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മൂവാറ്റുപുഴ മേഖലയില്‍തന്നെ ഇരുപതിലധികം പാറമടകളും നിരവധി ക്രഷറുകളുമുണ്ട്. പാറമണല്‍ കഴുകുന്ന മലിനജലം മോട്ടോര്‍ ഉപയോഗിച്ച് തൊടിയിലേക്കൊഴുക്കി തോടുകള്‍ക്കും കുളങ്ങള്‍ക്കും വയലുകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു. ക്വാറി മാഫിയയ്‌ക്കെതിരെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമരസമിതി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞത്, ക്വാറി ഖനനം പരിസ്ഥിതിയെ തകര്‍ക്കുമെന്നും കുടിവെള്ളക്ഷാമവും ഭക്ഷ്യക്ഷാമവും സൃഷ്ടിയ്‌ക്കും എന്നുമാണ്.

ജനങ്ങളുടെ പേരില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാരുകള്‍ ക്വാറി മാഫിയയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങരുത്. സുപ്രീംകോടതി വിധി പോലും അവഗണിച്ച് പ്രവര്‍ത്തിക്കുന്ന ജനദ്രോഹപരമായ ക്വാറികള്‍ അടച്ചപൂട്ടിയില്ലെങ്കില്‍ വലക്കാവിലേതുപോലുള്ള നിരാഹാരം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. ഈ സാധ്യത മുന്നില്‍ കണ്ടെങ്കിലും സര്‍ക്കാര്‍ ക്വാറി പ്രശ്‌നത്തില്‍ ഇടപെട്ട് ജനങ്ങളുടെ പ്രതിഷേധ നിരാഹാരം അവസാനിപ്പിക്കുവാന്‍ ശ്രമിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.