Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

​വേ​ണം​ ന​ല്ല​ ആ​ഹാ​ര​ശീ​ല​ങ്ങ​ള്‍​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 06:18 pm IST
in Lifestyle

ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്ന ഒരാള്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ വല്ലാതെ ബാധിക്കില്ല. നല്ല ആഹാരശീലങ്ങള്‍ മനസ്സിലാക്കുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്യേണ്ടത് ആരോഗ്യത്തിനാവശ്യമാണ്. മിതമായ അളവില്‍ കഴിക്കുക,സാവധാനം ചവച്ചരച്ചു മാത്രം കഴിക്കുക, കഴിക്കുന്നതിന് മുമ്പും ശേഷവും കൈകളും വായും മുഖവും നന്നായി കഴുകുക തുടങ്ങിയവയൊക്കെ നല്ല ശീലങ്ങളാണ്. എങ്കിലും കുറച്ചുകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ആഹാരം കഴിക്കേണ്ട സമയം

ഭക്ഷണം കഴിക്കുന്നതിന് ഒരു സമയം നിശ്ചയിക്കേണ്ടതുണ്ട്. കൃത്യമായി ആ നേരത്തു മാത്രം കഴിക്കുന്നതാണ് ഉത്തമം.സമയം തെറ്റിയുളള ആഹാരശീലം ശാരീരികമായും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. വീട്ടില്‍

എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. പ്രാതല്‍ കുട്ടികള്‍ ഒരിക്കലും മുടക്കരുത്.പഠനത്തെയും ഓര്‍മ്മശക്തിയെയും ശ്രദ്ധയെയും ഇത് ബാധിക്കും. ഒരു ദിവസം 8 മുതല്‍ 12 ഗ്ലാസ് വരെ ശുദ്ധവെളളം കുടിച്ചിരിക്കണം. വലിച്ചുവാരി കഴിക്കുന്നതും അമിതമാകുന്നതും

അപകടമാണ്. ചവച്ചരക്കാതെ വിഴുങ്ങുന്നതും ഒഴിവാക്കുക.

എത്രത്തോളം ആഹാരം കഴിക്കാം ?

ഒരാള്‍ക്ക് ഒരു ദിവസം എത്ര അളവ് ആഹാരം കഴിക്കാം എന്നതിന്,ഒരാള്‍ക്കു നിര്‍ദ്ദേശിച്ച അളവായിരിക്കില്ല മറ്റൊരാള്‍ക്ക്. അയാളുടെ പ്രായം,ഉയരം,ശരീരത്തിന്റെ തൂക്കം,ജോലി,കായികാധ്വാനം,വ്യായാമശീലം തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് ആഹാരം എത്ര കഴിക്കാമെന്ന് തീരുമാനിക്കേണ്ടത്.

ചിട്ട വേണം

കുറഞ്ഞ അളവുതന്നെയാണ് എന്നും ശീലമാക്കേണ്ടത്.പൊതുവായി ശരീരശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്ന ഒരു പട്ടികയാണ് ഇനിപറയുന്നത്. ആഹാരത്തില്‍ നാലിലൊരു ഭാഗം ധ്യാനം (ചോറ്,ചപ്പാത്തി,പുട്ട്,ഇഡലി തുടങ്ങിയവ),നാലിലൊരു ഭാഗം മാംസ്യം (മല്‍സ്യം,മാംസം,പയറുവര്‍ഗങ്ങള്‍),ഇനിയുളള പകുതിയില്‍ പച്ചക്കറികള്‍,ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുക.

ഭക്ഷണം തയ്യാറാക്കേണ്ട രീതി

വലിയവിലകൊടുത്തും അധ്വാനിച്ചും നമ്മള്‍ കൊണ്ടുവരുന്ന ഭക്ഷണസാധനം കൊണ്ടുള്ള പാചകരീതി ശരിയായില്ലെങ്കില്‍ ഗുണമേന്മയും രുചിയും കുറയുമെന്നറിയുക. ചില കൊച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെ രുചികരവും പോഷകപൂര്‍ണ്ണവുമായ ആഹാരം നമുക്കു തന്നെ തയ്യാറാക്കാവുന്നതേയുളളൂ ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക. കഴിവതും രാസവളങ്ങള്‍ ചേര്‍ത്തുണ്ടാക്കാതെ ശുദ്ധമായ പച്ചിലവളവും മണ്ണിരകമ്പോസ്റ്റും ഇട്ട് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ എടുക്കുക.

പുഴുങ്ങിയതുമതി

പുഴുങ്ങിയ ഭക്ഷണസാധനങ്ങള്‍ കറിവെച്ചതിനേക്കാള്‍ ഗുണകരമാണ് എന്നു തെളിഞ്ഞിട്ടുണ്ട്.പച്ചക്കറികള്‍ പച്ചയായോ,പുഴുങ്ങിയോ കഴിക്കുമ്പോഴാണ് പോഷകാംശങ്ങള്‍ കുറച്ചെങ്കിലും ഉപയോഗപ്രദമാകുന്നതത്രെ.ആവിയില്‍ പുഴുങ്ങിയ ഇഡലി,പുട്ട് തുടങ്ങിയവ ശരീരത്തിന് നല്ലതാണ്. വറുത്തതും പൊരിച്ചതും ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക.അഥവാ വല്ലപ്പോഴും പൊരിക്കുകയോ വറുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, ഒരിക്കലുപയോഗിച്ച എണ്ണ തന്നെ പിന്നെയും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വീണ്ടും ചൂടാക്കല്ലേ

ആവശ്യത്തിനുള്ള ആഹാരം മാത്രം പാചകം ചെയ്യുക. ബാക്കിവരുന്നവ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ പോഷണങ്ങള്‍ നഷ്ടപ്പെടുകയും ഹാനികരമായ അവസ്ഥയിലേക്ക് ആരോഗ്യത്തെ നയിക്കുകയും ചെയ്യും. എണ്ണയും നാളികേരവും പരമാവധി കുറയ്‌ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പ്,എരിവ് എന്നിവ ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം വരുത്തിവെക്കുന്നുണ്ട്. ഉപ്പിലിട്ടു സൂക്ഷിച്ചവ വല്ലപ്പോഴും ഉപയോഗിക്കാം. പാകം ചെയ്യുന്നതോടെ ഭക്ഷണത്തിന്റെ ജീവന്‍ നഷ്ടപ്പെടുന്നു. മൂന്നുമണിക്കൂര്‍ പിന്നിടുമ്പോഴേക്കും പൂര്‍ണ്ണമായും,മൃതാഹാരം എന്നനിലയിലേക്ക് ഭക്ഷണം എത്തിച്ചേരും. ഇത് കഴിച്ചാല്‍ വെറുതെ വയറുനിറയുമെന്നല്ലാതെ ഊര്‍ജ്ജം ലഭിക്കുന്നില്ല എന്നറിയുക. ഈ മൃതാഹാരം ആമാശയത്തിനും കുടലുകള്‍ക്കും ശരീരത്തിനാകെയും ശരിക്കും പീഡനമാണ് നല്‍കുക.

എപ്പോഴൊക്കെ ?

വിശക്കുമ്പോഴാണ് നാം ആഹാരം കഴിക്കേണ്ടത്. വിശന്നു തുടങ്ങി രണ്ടുമണിക്കൂറിനു ശേഷം ഭക്ഷിക്കുന്നതാണ് ഗുണകരം. ഇനി ആഹാരം അത്യാവശ്യമാണ് എന്ന് ശരീരം വിളിച്ചു പറയുമ്പോള്‍ മാത്രം ദഹനരസങ്ങള്‍ അപ്പോഴേക്കും ഭക്ഷണത്തെ ദഹിപ്പിച്ച് പോഷകങ്ങള്‍ വേര്‍ത്തിരിക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും.

വയറിനു പീഡനം

വിശപ്പില്ലാതിരിക്കുമ്പോള്‍ പ്രിയപ്പെട്ട ആഹാരപദാര്‍ത്ഥങ്ങള്‍ മുന്നില്‍ക്കണ്ടതുകൊണ്ട് കഴിക്കുന്നത് ദഹനേന്ദ്രിയത്തെ തകരാറിലാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ വര്‍ധിക്കാനും ഇതു കാരണമാകും.കഴിച്ച ഭക്ഷണം ദഹിക്കുന്നതിനു മുമ്പ് മറ്റൊന്നുകഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.ഒരു ദിവസം പരമാവധി മൂന്നു നേരമാണ് വൈദ്യശാസ്ത്രപ്രകാരം  ആഹാരത്തിന്റെ സമയം. ഒരിക്കല്‍ കഴിച്ച ഭക്ഷണം പൂര്‍ണ്ണമായി ദഹിക്കാന്‍ എട്ടുമണിക്കൂര്‍ എടുക്കും. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തന്നെ രണ്ടു മണിക്കൂര്‍ എടുക്കുമെന്നു സാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

പുതിയ വാര്‍ത്തകള്‍

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.