Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ ജനറല്‍ ആശുപത്രി പരാധീനതകളുടെ നടുവില്‍ ചികിത്സ തേടാന്‍ ഇടമില്ലാതെ പനിബാധിതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:20 pm IST
in Kottayam

കോട്ടയം: ജനറല്‍ ആശുപത്രിയായി പ്രഖ്യാപിച്ച കോട്ടയം ജില്ലാ ആശുപത്രി പരാധീനതകളുടെ നടുവില്‍. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. ശരാശരി അയിരത്തി ഇരുനൂറിലധികം രോഗികള്‍ നിത്യേന എത്തുന്ന ഈ ആശുപത്രിയില്‍ സ്ഥലപരിമിതിയും ഏറെയുണ്ട്. പൊട്ടിപ്പൊളിഞ്ഞ തറയും അടര്‍ന്നു വീഴാറായ ചുവരുകളും ചോരുന്ന മേല്‍ക്കൂരകളും രോഗികള്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ ഉണ്ടെങ്കിലും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ അധികൃതര്‍ക്ക് ആയിട്ടില്ല.

ആശുപത്രിയില്‍ വൈദ്യുതി മുടക്കം പതിവാണ്. വൈദ്യുതി ഇല്ലാതായാല്‍ പകരം പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ്. ഈസമയം ആശുപത്രി അങ്കണം അപ്പാടെ ഇരുട്ടിലാണ്. വൈദ്യുതിയുടെ അഭാവത്തില്‍ എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചത്തിലാണ് കുത്തിവയ്‌പുകള്‍ പോലും നടക്കുന്നത്. ആശുപത്രിയങ്കണം ഇരുട്ടിലാകുന്നതോടെ സാമൂഹ്യവിരുദ്ധരുടെ ശല്ല്യവും രൂക്ഷമാണ്. വൃത്തിഹീനമായ ശുചിമുറികള്‍ മദ്യപന്മാരുടെ ഇടത്താവളമായി മാറിയിരിക്കുകയാണ്. വാര്‍ഡുകളില്‍ നിന്ന് രോഗികളുടെ പണവും മറ്റ് സാധനങ്ങളും മോഷണം പോകുന്നതും പതിവാണ്.

ആശുപത്രിയില്‍ ഏത്തുന്ന നിര്‍ദ്ധനരോഗികളെ പരിശോധനക്കായി പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പറഞ്ഞയയ്‌ക്കുന്നതായി പരാതിയുണ്ട്. എക്‌സ്‌റേ, സ്‌കാനിംഗ്, രക്തപരിശോധന എന്നിവയ്‌ക്കുവരെ രോഗികള്‍ പലപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളെയാണ്. വൈദ്യുതി മുടക്കത്തിന്റെ പേരില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് ഇവരെ പുറത്തെ ലാബുകളിലേക്ക് അയയ്‌ക്കുന്നത്. പരിശോധനയ്‌ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഉണ്ടെങ്കിലും പുറത്തേക്ക് രോഗികളെ പറഞ്ഞയയ്‌ക്കുന്നത് സ്വാകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപവും നിലവിലുണ്ട്.

ഇടുങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളില്‍ രോഗികള്‍ക്ക് നട്ടംതിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഒന്ന് വിശ്രമിക്കാന്‍പോലും ഇവിടെ ഇടമില്ല. സ്ഥലപരിമിതി മൂലം ന്യൂട്രീഷ്യന്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് വരാന്തയിലാണ്. പൊട്ടിപ്പൊളിഞ്ഞ തറയില്‍ കാല്‍വഴുതി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പരിക്കേല്‍ക്കുന്നതും ഇവിടെ പതിവാണ്. വൃത്തിഹീനമായ വാര്‍ഡുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ പോലും വേണ്ടത്ര സൗകര്യങ്ങളില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രി പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം പരിസരം ആകെ ദുര്‍ഗ്ഗന്ധപൂരിതമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ഇവ കുമിഞ്ഞുകൂടി കിടക്കുന്നതും ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്. മലിനജലം കെട്ടിക്കിടന്ന് ഇതില്‍ കൊതുകുകള്‍ മൊട്ടയിട്ട് പെരുകുന്നതായും പരാതിയുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ആശുപത്രിയുടെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍നിന്നും ലഭിക്കുന്നത് തുഛമായ തുകയാണ്. ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

പുതിയ വാര്‍ത്തകള്‍

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.