Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ ജനറല്‍ ആശുപത്രി പരാധീനതകളുടെ നടുവില്‍ ചികിത്സ തേടാന്‍ ഇടമില്ലാതെ പനിബാധിതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:20 pm IST
in Kottayam

കോട്ടയം: ജനറല്‍ ആശുപത്രിയായി പ്രഖ്യാപിച്ച കോട്ടയം ജില്ലാ ആശുപത്രി പരാധീനതകളുടെ നടുവില്‍. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. ശരാശരി അയിരത്തി ഇരുനൂറിലധികം രോഗികള്‍ നിത്യേന എത്തുന്ന ഈ ആശുപത്രിയില്‍ സ്ഥലപരിമിതിയും ഏറെയുണ്ട്. പൊട്ടിപ്പൊളിഞ്ഞ തറയും അടര്‍ന്നു വീഴാറായ ചുവരുകളും ചോരുന്ന മേല്‍ക്കൂരകളും രോഗികള്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ ഉണ്ടെങ്കിലും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ അധികൃതര്‍ക്ക് ആയിട്ടില്ല.

ആശുപത്രിയില്‍ വൈദ്യുതി മുടക്കം പതിവാണ്. വൈദ്യുതി ഇല്ലാതായാല്‍ പകരം പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ്. ഈസമയം ആശുപത്രി അങ്കണം അപ്പാടെ ഇരുട്ടിലാണ്. വൈദ്യുതിയുടെ അഭാവത്തില്‍ എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചത്തിലാണ് കുത്തിവയ്‌പുകള്‍ പോലും നടക്കുന്നത്. ആശുപത്രിയങ്കണം ഇരുട്ടിലാകുന്നതോടെ സാമൂഹ്യവിരുദ്ധരുടെ ശല്ല്യവും രൂക്ഷമാണ്. വൃത്തിഹീനമായ ശുചിമുറികള്‍ മദ്യപന്മാരുടെ ഇടത്താവളമായി മാറിയിരിക്കുകയാണ്. വാര്‍ഡുകളില്‍ നിന്ന് രോഗികളുടെ പണവും മറ്റ് സാധനങ്ങളും മോഷണം പോകുന്നതും പതിവാണ്.

ആശുപത്രിയില്‍ ഏത്തുന്ന നിര്‍ദ്ധനരോഗികളെ പരിശോധനക്കായി പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പറഞ്ഞയയ്‌ക്കുന്നതായി പരാതിയുണ്ട്. എക്‌സ്‌റേ, സ്‌കാനിംഗ്, രക്തപരിശോധന എന്നിവയ്‌ക്കുവരെ രോഗികള്‍ പലപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളെയാണ്. വൈദ്യുതി മുടക്കത്തിന്റെ പേരില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് ഇവരെ പുറത്തെ ലാബുകളിലേക്ക് അയയ്‌ക്കുന്നത്. പരിശോധനയ്‌ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഉണ്ടെങ്കിലും പുറത്തേക്ക് രോഗികളെ പറഞ്ഞയയ്‌ക്കുന്നത് സ്വാകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപവും നിലവിലുണ്ട്.

ഇടുങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളില്‍ രോഗികള്‍ക്ക് നട്ടംതിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഒന്ന് വിശ്രമിക്കാന്‍പോലും ഇവിടെ ഇടമില്ല. സ്ഥലപരിമിതി മൂലം ന്യൂട്രീഷ്യന്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് വരാന്തയിലാണ്. പൊട്ടിപ്പൊളിഞ്ഞ തറയില്‍ കാല്‍വഴുതി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പരിക്കേല്‍ക്കുന്നതും ഇവിടെ പതിവാണ്. വൃത്തിഹീനമായ വാര്‍ഡുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ പോലും വേണ്ടത്ര സൗകര്യങ്ങളില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രി പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം പരിസരം ആകെ ദുര്‍ഗ്ഗന്ധപൂരിതമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ഇവ കുമിഞ്ഞുകൂടി കിടക്കുന്നതും ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്. മലിനജലം കെട്ടിക്കിടന്ന് ഇതില്‍ കൊതുകുകള്‍ മൊട്ടയിട്ട് പെരുകുന്നതായും പരാതിയുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ആശുപത്രിയുടെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍നിന്നും ലഭിക്കുന്നത് തുഛമായ തുകയാണ്. ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.