Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാഞ്ഞങ്ങാട് വീണ്ടും സിപിഎം തേര്‍വാഴ്ച: സ്ത്രീകളും കുട്ടികളുമടക്കം 25 പേര്‍ക്ക് പരിക്ക്. വീടുകള്‍ക്ക് നേരെയും അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 08:55 pm IST
in Kasargod

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ സിപിഎം ഗുണ്ടാസംഘത്തിന്റെ തേര്‍വാഴ്ച. വടിവാളുകളും ബിയര്‍കുപ്പികളും കരിങ്കല്‍ ചീളുകളും സോഡാ കുപ്പികളുമായി സിപിഎം സംഘം നടത്തിയ അക്രമത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകളും പിഞ്ചുകുട്ടികളും ഉള്‍പ്പെടെ 25 ലധികം പേര്‍ക്ക് പരിക്കേറ്റു. അധികാര ലബ്ദിയുടെ ബലത്തില്‍ ജില്ലയില്‍ സിപിഎം അണികളുടെ അക്രമം തുടര്‍ക്കഥയാകുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പടിഞ്ഞാറെക്കരയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ വൃക്ഷതൈ നട്ടു പിടിപ്പിക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. വന്‍ ജനപങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. ഇതില്‍ ക്രുദ്ധരായ പ്രദേശത്തെ സിപിഎം ക്രിമിനലുകള്‍ ഇന്നലെ വൈകുന്നേരം പടിഞ്ഞാറേക്കര ശാഖാ കാര്യവാഹ് കെ.മധു, കെ.വിഷ്ണു(20), രാഹുല്‍(18) എന്നിവരെ ആക്രമിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ അടോട്ട്, മഡിയന്‍, മാണിക്കോത്ത്, നോര്‍ത്ത് കോട്ടച്ചേരി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തുകയും വ്യാപകമായി അക്രമം അഴിച്ചുവിടുകയുമായിരുന്നു.

കളിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികളെയടക്കം ക്രൂരമായി മര്‍ദ്ധിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. തടയാന്‍ ചെന്ന സ്ത്രീകളെയടക്കം വടിവാളും, കരിങ്കല്‍ചീളുകളും, സോഡാകുപ്പികളും, മറ്റും കൊണ്ട് അക്രമിക്കുകയായിരുന്നു. അന്‍പതോളം വരുന്ന അക്രമി സംഘം രണ്ട് മണിക്കൂറോളം പടിഞ്ഞാറേക്കരയില്‍ വീടുകള്‍ക്കു നേരെയും അക്രമണം അഴിച്ചുവിട്ടു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ശബരി (7), ദൃശ്യ(11), നന്ദിനി(11) എന്നിവരെയും അക്രമി സംഘം വെറുതെ വിട്ടില്ല. വിനു-രമ്യ ദമ്പതികളുടെ മൂന്നുവയസ്സുകാരനായ മകന്‍ വിനായകിനെ നിലത്തേക്ക് വലിച്ചെറിഞ്ഞു. കുട്ടികളെ വീടുകള്‍ക്കുള്ളിലും പുറത്തുമായി ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു സിപിഎം അക്രമിസംഘം. വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളും കുട്ടികളുമടക്കമുള്ള വര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി.

അക്രമത്തില്‍ പരുക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പിപ്പാരയും വടിവാളും അടക്കമുള്ള ആയുധങ്ങളുമായാണ് അക്രമികള്‍ സംഘടിതമായി എത്തിയതെന്ന് പരുക്കേറ്റ കെ.വിജയന്‍ (46) പറഞ്ഞു. 19 വയസ്സുകാരനായ കെ.വി ശരത്തിനെ വടിവാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിപ്പിച്ചു. കെ.വിപിനെ (18) റോഡിലൂടെ അക്രമികള്‍ വലിച്ചിഴച്ചു. കെ.സുനിലിനെ (19) പട്ടിക കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു.

കെ.മധു(43), വിഷ്ണു കെ(20), രാഹുല്‍(18), കെ.സനല്‍(18), പി. മനോഹരന്‍(48), ഉഷ ഉണ്ണികൃഷ്ണന്‍(40), സുനിത(36), സിന്ധു.എം(39),കെ. വി മനീഷ് (22), കെ. പ്രജിത്ത് (22), എം. സനിത (30), കെ.വി ശരത്ത്(20), കെ.സുനില്‍(19), കെ.വിജയന്‍(46) , കെ.വിപിന്‍ (18), അമല്‍(17) എന്നിങ്ങനെ 16ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.കെ.വിഷ്ണു (23), ഷാജി(45), ഹരിശങ്കര്‍ (14), ഹരികൃഷ്ണന്‍(14), ഉണ്ടച്ചി (17), വിനായക്(3), കെ.കെ. മധു(42), വിനോദ് (40), അഖില്‍ (20) എന്നിവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

സ്ത്രീകളും കുട്ടികളും ഉല്‍പ്പെടെയുള്ളവരെ ഇരുമ്പ് വടികൊണ്ടടിച്ചും കല്ലുകള്‍ കൊണ്ട് എറിഞ്ഞും ദേഹം മുഴുവന്‍ പരിക്കേല്‍പ്പിച്ചിരിക്കുകയാണ്. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് പലരുടേയും കൈകള്‍ ഒടിഞ്ഞിട്ടുണ്ട്. വിപിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി റോഡിലൂടെ വലിച്ചിഴച്ചു. സ്ത്രീകളുടെ കൈകള്‍ പിടിച്ച് തിരിക്കുകയും മുടി പിടിച്ചുവലിച്ച് നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൂടാതെ പലരെയും ചുമരിനോട് ചേര്‍ത്ത് പിടിച്ച് മര്‍ദ്ദിച്ചു. നിരവധി സ്ത്രീകളെ വീടുകള്‍ കയറി കൈയ്യേറ്റം ചെയ്തിട്ടുണ്ട്.

നമ്മുടെ ഭരണത്തില്‍ ഞങ്ങള്‍ പറയുന്നത് പോലെ നില്‍ക്കണം, ഇല്ലെങ്കില്‍ നാടുവിട്ട് പോകണമെന്ന് അക്രോശിച്ചുകൊണ്ടാണ് സിപിഎം ഗുണ്ടാസംഘം വീടുകള്‍ കയറി അക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പത്തിലധികം വീടുകളാണ് അക്രമത്തിന് ഇരയായത്. കൊളവയല്‍, നോര്‍ത്ത് കോട്ടച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വന്ന സിപിഎം ഗുണ്ടകളാണ് അക്രമണം നടത്തിയത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് വാഹനങ്ങളില്‍ ഇരച്ചെത്തിയ സിപിഎം സംഘത്തിന്റെ പെട്ടെന്നുണ്ടായ അക്രമം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.

മന്ത്രി ഇ.ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും വിവിധ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്ന സമയത്താണ് സിപിഎം ക്രിമിനല്‍ സംഘം അഴിഞ്ഞാടിയത്. മന്ത്രിയുടെ സുരക്ഷക്കായി പോലീസ് സംഘത്തെ മുഴുവന്‍ നിയോഗിച്ച് അക്രമണത്തിന് സര്‍ക്കാറും കൂട്ട് നിന്നു. സിപിഎമ്മിന്റെയും സര്‍ക്കാറിന്റെയും അറിവോടെയാണ് അക്രമണത്തിനായി ഈ ദിവസം തന്നെ തിരഞ്ഞെടുത്ത് ക്രിമിനലുകളെത്തിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. അക്രമി സംഘം നരനായാട്ട് കഴിഞ്ഞ് തിരിച്ച് പോയതിനു ശേഷം മണിക്കുറുകള്‍ കഴിഞ്ഞാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍ സ്ഥലത്ത് മണിക്കൂറികളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്രിമിനല്‍ സംഘം അനുവദിച്ചില്ല.

സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

Entertainment

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

പുതിയ വാര്‍ത്തകള്‍

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.