Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരള്‍ പകുത്ത് കുരുന്നുജീവന് തുണയായവള്‍ വാടകവീട്ടിലെ ഇല്ലായ്‌മകള്‍ക്ക് നടുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 10:33 am IST
in Thiruvananthapuram

ശ്രീരജ്ഞിനി

വിളപ്പില്‍ശാല: അലിയ മോള്‍ക്ക് കരള്‍ പകുത്തുനല്‍കി നാടിനു മാതൃകയായവള്‍ ഇന്ന് ജീവിതം വഴിമുട്ടി വാടകവീട്ടില്‍ തനിച്ചാണ്. കുരുന്നുജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ സ്വന്തം കരള്‍ ദാനം നല്‍കിയ ശ്രീരഞ്ജിനി(38) യാണ് ജീവിത വഴിയില്‍ ഒറ്റപ്പെട്ടുപോയത്.

ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞതോടെ ഒരു നേരത്തെ ആഹാരത്തിനോ മരുന്നിനോ ഗതിയില്ലാതെ ആരോടും പരിഭവമില്ലാതെ ഇല്ലായ്‌മകള്‍ക്ക് നടുവില്‍ ഒതുങ്ങിക്കൂടുകയാണ് ശ്രീരഞ്ജിനി. ചെയ്ത പുണ്യപ്രവൃത്തിയുടെ നന്മ തിരിച്ചറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ വല്ലപ്പോഴും വച്ചുനീട്ടുന്ന സഹായം മാത്രമാണ് ഇന്ന് ശ്രീരഞ്ജിനിയുടെ വിശപ്പകറ്റുന്നത്.

പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനി ആശാവര്‍ക്കറായിരുന്നു. ജോലിയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മാസം തമലത്തെ അങ്കണവാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാന്‍ പോയപ്പോഴാണ് അലിയ ഫാത്തിമ എന്ന പത്തുമാസം പ്രായമുള്ള ബാലികയെ ശ്രീരഞ്ജിനി കാണുന്നത്.

കണ്ണുകള്‍ മഞ്ഞളിച്ച്, ശോഷിച്ച ദേഹവുമായി അമ്മയുടെ ഒക്കത്തിരുന്ന് വിതുമ്പുന്ന അലിയ ഫാത്തിമയെ ശ്രീരഞ്ജിനി ശ്രദ്ധിച്ചു. ആരിലും നൊമ്പരമുണര്‍ത്തുന്ന ആ കുരുന്നിന് കരള്‍ രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ശ്രീരഞ്ജിനിയുടെ മാതൃഹൃദയം തേങ്ങി. തന്റെ കരളില്‍ ഒരല്‍പ്പം പകുത്തുനല്‍കി അലിയയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ അവള്‍ തീരുമാനിച്ചു. വിവരമറിഞ്ഞ് ശ്രീരഞ്ജിനിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആ എതിര്‍പ്പുകള്‍ അവഗണിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് അലിയയ്‌ക്ക് സ്വന്തം കരള്‍ പകുത്തുനല്‍കി. ശ്രീരഞ്ജിനിയുടെ നല്ല മനസിനെ പൊതുസമൂഹം വാനോളം പുകഴ്‌ത്തി. മാധ്യമങ്ങളില്‍ ശ്രീരജ്ഞിനിയുടെ സഹജീവി സ്‌നേഹത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നു. പക്ഷേ അലിയയ്‌ക്ക് കരള്‍ നല്‍കിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശ്രീരഞ്ജിനിക്ക് മുന്നോട്ടുള്ള ജീവിതം നരകതുല്യമായി.

മൂന്നു വര്‍ഷം മുന്‍പ് മക്കളായ വൈഷ്ണവിനെയും വൈശാഖിനെയും ഒപ്പംകൂട്ടി ഭര്‍ത്താവ് ശ്രീരഞ്ജിനിയെ ഉപേക്ഷിച്ചുപോയി. മാനസികരോഗിയായ അമ്മയും രോഗിയായ അച്ഛനും വികലാംഗരായ രണ്ട് സഹോദരന്മാരും കഴിയുന്ന ചോര്‍ന്നൊലിക്കുന്ന വീട്ടിലെ പ്രാരാബ്ദങ്ങള്‍ക്കിടയിലേക്ക് ശ്രീരഞ്ജിനി പോകാറില്ല. കുടുംബ ഓഹരിയായി കിട്ടിയ നാലു സെന്റ് സ്ഥലത്ത് ഓലമേഞ്ഞ ചെറിയൊരു വീട്ടിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം. ഒന്നരവര്‍ഷം മുന്‍പുണ്ടായ കനത്ത മഴയില്‍ ആകെയുണ്ടായിരുന്ന ഓലപ്പുര തകര്‍ന്നുവീണു. പിന്നിട് ബന്ധുവീടുകളിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം. കരള്‍ ദാനം ചെയ്തതോടെ ശ്രീരഞ്ജിനിയെ ബന്ധുക്കള്‍ വീട്ടില്‍നിന്ന് പടിയിറക്കി. ഉറ്റവര്‍ ഉപേക്ഷിച്ചതോടെ പേയാട് മിണ്ണംകോട് സിഎസ്‌ഐ പള്ളിക്ക് സമീപം ഒരു വീട് വാടകയ്‌ക്കെടുത്താണ് ശ്രീരഞ്ജിനി ഇപ്പോള്‍ താമസിക്കുന്നത്.

പ്രതിമാസം ആയിരം രൂപ വേതനത്തിലാണ് ശ്രീരഞ്ജിനി തൃക്കണ്ണാപുരം പ്രൈമറി ഹെല്‍ത്ത് സെന്ററിനു കീഴില്‍ ആശാവര്‍ക്കറായി ജോലി ചെയ്യുന്നത്. വേതനം കൃത്യമായി കിട്ടാറില്ല. കഴിഞ്ഞ ഡിസംബറിനു ശേഷം ഇതേവരെ ശമ്പളം കിട്ടിയിട്ടില്ല. മൂന്നുമാസം ദേഹം അനങ്ങാതെ വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറ്റ് വരുമാനം ഒന്നുമില്ലാത്തതിനാല്‍ ഭക്ഷണം, വീട്ടുവാടക, മരുന്ന്, ചികിത്സ ഇവയ്‌ക്കൊന്നും നിവൃത്തിയില്ലാതെ ശ്രീരഞ്ജിനി ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്.

സ്ഥിരവരുമാനമുള്ള ഒരു ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കില്‍ ശ്രീരഞ്ജിനിക്ക് പട്ടിണികൂടാതെ കഴിയാനാകും. നഗരസഭയില്‍ ശുചീകരണ ജോലിക്കായുള്ള ലിസ്റ്റില്‍ ശ്രീരഞ്ജിനിയുടെ പേരുണ്ട്. പട്ടികജാതിക്കാരിയായ ശ്രീരജ്ഞിനിയുടെ പേരു ജനറല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതേവരെ നിയമനം ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ ഒറ്റപ്പെടുത്തലിലോ പട്ടിണിയിലോ ശ്രീരഞ്ജിനി തളരുന്നില്ല. തന്റെ കരളിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് ആ മുഖത്തുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

India

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

India

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

India

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

പുതിയ വാര്‍ത്തകള്‍

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

പാമ്പ് വീടിന്റെ ഏഴയലത്ത് വരില്ല ; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയില്‍

സിന്ദൂരം അണിയാൻ അനുവാദമില്ല, ബുർഖ ധരിക്കാൻ മാത്രം അനുമതി : ലെൻസ്കാർട്ട് ഷോറൂമിലെത്തി ജയ് ശ്രീറാം മുഴക്കി ,സിന്ദൂരം തൊടുവിച്ച് മുസ്ലീം സ്ത്രീകൾ

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

നാസിക് ടിസിഎസ് മത പരിവർത്തന കേസ് : പ്രതി നിദ ഖാന്റെ ഇടക്കാല ജാമ്യം കോടതി നിരസിച്ചു, അടുത്ത വാദം ഏപ്രിൽ 27 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.