Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരള്‍ പകുത്ത് കുരുന്നുജീവന് തുണയായവള്‍ വാടകവീട്ടിലെ ഇല്ലായ്‌മകള്‍ക്ക് നടുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 10:33 am IST
in Thiruvananthapuram

ശ്രീരജ്ഞിനി

വിളപ്പില്‍ശാല: അലിയ മോള്‍ക്ക് കരള്‍ പകുത്തുനല്‍കി നാടിനു മാതൃകയായവള്‍ ഇന്ന് ജീവിതം വഴിമുട്ടി വാടകവീട്ടില്‍ തനിച്ചാണ്. കുരുന്നുജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ സ്വന്തം കരള്‍ ദാനം നല്‍കിയ ശ്രീരഞ്ജിനി(38) യാണ് ജീവിത വഴിയില്‍ ഒറ്റപ്പെട്ടുപോയത്.

ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞതോടെ ഒരു നേരത്തെ ആഹാരത്തിനോ മരുന്നിനോ ഗതിയില്ലാതെ ആരോടും പരിഭവമില്ലാതെ ഇല്ലായ്‌മകള്‍ക്ക് നടുവില്‍ ഒതുങ്ങിക്കൂടുകയാണ് ശ്രീരഞ്ജിനി. ചെയ്ത പുണ്യപ്രവൃത്തിയുടെ നന്മ തിരിച്ചറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ വല്ലപ്പോഴും വച്ചുനീട്ടുന്ന സഹായം മാത്രമാണ് ഇന്ന് ശ്രീരഞ്ജിനിയുടെ വിശപ്പകറ്റുന്നത്.

പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനി ആശാവര്‍ക്കറായിരുന്നു. ജോലിയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മാസം തമലത്തെ അങ്കണവാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാന്‍ പോയപ്പോഴാണ് അലിയ ഫാത്തിമ എന്ന പത്തുമാസം പ്രായമുള്ള ബാലികയെ ശ്രീരഞ്ജിനി കാണുന്നത്.

കണ്ണുകള്‍ മഞ്ഞളിച്ച്, ശോഷിച്ച ദേഹവുമായി അമ്മയുടെ ഒക്കത്തിരുന്ന് വിതുമ്പുന്ന അലിയ ഫാത്തിമയെ ശ്രീരഞ്ജിനി ശ്രദ്ധിച്ചു. ആരിലും നൊമ്പരമുണര്‍ത്തുന്ന ആ കുരുന്നിന് കരള്‍ രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ശ്രീരഞ്ജിനിയുടെ മാതൃഹൃദയം തേങ്ങി. തന്റെ കരളില്‍ ഒരല്‍പ്പം പകുത്തുനല്‍കി അലിയയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ അവള്‍ തീരുമാനിച്ചു. വിവരമറിഞ്ഞ് ശ്രീരഞ്ജിനിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആ എതിര്‍പ്പുകള്‍ അവഗണിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് അലിയയ്‌ക്ക് സ്വന്തം കരള്‍ പകുത്തുനല്‍കി. ശ്രീരഞ്ജിനിയുടെ നല്ല മനസിനെ പൊതുസമൂഹം വാനോളം പുകഴ്‌ത്തി. മാധ്യമങ്ങളില്‍ ശ്രീരജ്ഞിനിയുടെ സഹജീവി സ്‌നേഹത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നു. പക്ഷേ അലിയയ്‌ക്ക് കരള്‍ നല്‍കിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശ്രീരഞ്ജിനിക്ക് മുന്നോട്ടുള്ള ജീവിതം നരകതുല്യമായി.

മൂന്നു വര്‍ഷം മുന്‍പ് മക്കളായ വൈഷ്ണവിനെയും വൈശാഖിനെയും ഒപ്പംകൂട്ടി ഭര്‍ത്താവ് ശ്രീരഞ്ജിനിയെ ഉപേക്ഷിച്ചുപോയി. മാനസികരോഗിയായ അമ്മയും രോഗിയായ അച്ഛനും വികലാംഗരായ രണ്ട് സഹോദരന്മാരും കഴിയുന്ന ചോര്‍ന്നൊലിക്കുന്ന വീട്ടിലെ പ്രാരാബ്ദങ്ങള്‍ക്കിടയിലേക്ക് ശ്രീരഞ്ജിനി പോകാറില്ല. കുടുംബ ഓഹരിയായി കിട്ടിയ നാലു സെന്റ് സ്ഥലത്ത് ഓലമേഞ്ഞ ചെറിയൊരു വീട്ടിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം. ഒന്നരവര്‍ഷം മുന്‍പുണ്ടായ കനത്ത മഴയില്‍ ആകെയുണ്ടായിരുന്ന ഓലപ്പുര തകര്‍ന്നുവീണു. പിന്നിട് ബന്ധുവീടുകളിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം. കരള്‍ ദാനം ചെയ്തതോടെ ശ്രീരഞ്ജിനിയെ ബന്ധുക്കള്‍ വീട്ടില്‍നിന്ന് പടിയിറക്കി. ഉറ്റവര്‍ ഉപേക്ഷിച്ചതോടെ പേയാട് മിണ്ണംകോട് സിഎസ്‌ഐ പള്ളിക്ക് സമീപം ഒരു വീട് വാടകയ്‌ക്കെടുത്താണ് ശ്രീരഞ്ജിനി ഇപ്പോള്‍ താമസിക്കുന്നത്.

പ്രതിമാസം ആയിരം രൂപ വേതനത്തിലാണ് ശ്രീരഞ്ജിനി തൃക്കണ്ണാപുരം പ്രൈമറി ഹെല്‍ത്ത് സെന്ററിനു കീഴില്‍ ആശാവര്‍ക്കറായി ജോലി ചെയ്യുന്നത്. വേതനം കൃത്യമായി കിട്ടാറില്ല. കഴിഞ്ഞ ഡിസംബറിനു ശേഷം ഇതേവരെ ശമ്പളം കിട്ടിയിട്ടില്ല. മൂന്നുമാസം ദേഹം അനങ്ങാതെ വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറ്റ് വരുമാനം ഒന്നുമില്ലാത്തതിനാല്‍ ഭക്ഷണം, വീട്ടുവാടക, മരുന്ന്, ചികിത്സ ഇവയ്‌ക്കൊന്നും നിവൃത്തിയില്ലാതെ ശ്രീരഞ്ജിനി ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്.

സ്ഥിരവരുമാനമുള്ള ഒരു ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കില്‍ ശ്രീരഞ്ജിനിക്ക് പട്ടിണികൂടാതെ കഴിയാനാകും. നഗരസഭയില്‍ ശുചീകരണ ജോലിക്കായുള്ള ലിസ്റ്റില്‍ ശ്രീരഞ്ജിനിയുടെ പേരുണ്ട്. പട്ടികജാതിക്കാരിയായ ശ്രീരജ്ഞിനിയുടെ പേരു ജനറല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതേവരെ നിയമനം ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ ഒറ്റപ്പെടുത്തലിലോ പട്ടിണിയിലോ ശ്രീരഞ്ജിനി തളരുന്നില്ല. തന്റെ കരളിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് ആ മുഖത്തുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.