ചെങ്ങന്നൂര്‍: ജോയി ജോണിനെ കൊലപ്പെടുത്തിയ മകന്‍ ഹൈടെക് വിദ്യകളുമായാണ് ആസൂത്രിതമായ കൊലപാതകം നടത്തിയത്. ദൗത്യത്തിന് ഐടി വിദഗ്‌ദ്ധനായ ഷെറിന്‍ ഉപയോഗപ്പെടുത്തിയത് ഹൈഡ്രജന്‍ പെറോക്‌സൈഡ് വരെ. മൃതദേഹം വെട്ടിമുറിച്ചപ്പോഴുണ്ടയ രക്തം തുടച്ചുനിക്കാനാണ് ഹൈഡ്രജന്‍ പെറോക്‌സൈഡിനെ ആശ്രയിച്ചത്. അതിനായി നേരത്തെതന്നെ ഒരുകുപ്പി കരുതിയിരുന്നു. അതില്‍ പകുതിയോളം ഉപയോഗിച്ചിട്ടുമുണ്ട്. കൃത്യം നടത്തിയശേഷം ഗോഡൗണിലെ തറയില്‍ വീണ ചോര പൂര്‍ണ്ണമായും കഴുകികളഞ്ഞ ശേഷമായിരുന്നു കാറുമായി കോട്ടയത്തിന് ഷെറിന്‍തിരിച്ചത്.
പെട്ടന്ന് ശ്രദ്ധിക്കുന്ന ഇടങ്ങളെല്ലാം വൃത്തിയാക്കി. ഗോഡൗണിന്റെ എതിര്‍വശത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റിയോട് കുശലവും ചോദിച്ച് യാതൊരു സംശയത്തിനും ഇടും കൊടുക്കാതെയായിരുന്നു ഷെറിന്‍ ഗോഡൗണിലേക്ക് എത്തിയത്.
അമ്മ നല്‍കിയ സൂചന കുടുക്കി
ചെങ്ങന്നൂര്‍: ജോയി ജോണിനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ ഷെറിന്‍ പിടിയിലായത് അമ്മ മറിയാമ്മ പോലീസിന് നല്‍കിയ സൂചനയെത്തുടര്‍ന്ന്. ജോയിയെയും ഷെറിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാനില്ലെന്ന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ മറിയാമ്മയ്‌ക്ക് മനസ്സില്‍ ആധിയായിരുന്നു.ഭര്‍ത്താവിനെയും മൂത്തമകനേയും കാണാനില്ലെന്നു കാട്ടി മറിയാമ്മ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്ഥാപനത്തിലെ ഗോഡൗണില്‍ പരിശോധന നടത്തിയതോടെയാണ് മറിയാമ്മ പോലീസിനോട് വിവരങ്ങള്‍ തുറന്നുപറയുന്നത്. ഷെറിന് അച്ഛന്‍ ജോയിജോണിനോടുള്ള പക അവനെകൊണ്ട എന്തും ചെയ്യിക്കും,തന്നെ ഫോണില്‍ വിളിച്ച് ഞാന്‍ അച്ഛനെ വെടിവെച്ചു എന്നും തന്നോട് പറഞ്ഞതായി മറിയാമ്മ പറയുന്നു. അച്ഛനും മകനുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായും വഴക്കുണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
















