ചേര്‍ത്തല: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പട്ടണക്കാട് സര്‍വീസ് സഹകരണബാങ്കിലെ ഇരുപത് കോടിയുടെ തട്ടിപ്പ്് സംബന്ധിച്ച െൈക്രംബ്രാഞ്ച് അന്വേഷണം നിലച്ചു. തെരഞ്ഞെടുപ്പിനു മുമ്പ് നിര്‍ത്തിവെച്ച അന്വേഷണം ഇനിയും പുനരാരംഭിച്ചിട്ടില്ല. ഭരണമാറ്റം അന്വേഷണത്തെയും ബാധിക്കുമെന്നാണ് സൂചന. ഒന്നരമാസം മുമ്പാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്. ഉദയഭാനുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് ഒളിവിലായിരുന്ന ബാങ്ക് സെക്രട്ടറി കോടതിയില്‍ കീഴടങ്ങുകയും, കേസിലെ പ്രതികളായ മുന്നുപേരെ വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. രണ്ടു പ്രതികള്‍ കൂടി പിടിയിലാകാനുെന്നാണ് വിവരം. അന്വേഷണം പുനരാരംഭിക്കുമെന്ന് പറയുന്നുങ്കെിലും ഇതുവരെ അതിനുള്ള നടപടികളായിട്ടില്ല. ഭരണസമിതി അംഗങ്ങള്‍ക്കടക്കം തട്ടിപ്പില്‍ ബന്ധമുെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിരുന്നു. സംസ്ഥാനത്തെ ഞെട്ടിച്ച തട്ടിപ്പിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: