Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായിയെ പരാജയപ്പെടുത്തണമെന്നാവശ്യപ്പെട്ട് രൂക്ഷവിമര്‍ശനവുമായി സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ ലഘുലേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 07:41 pm IST
in Kannur

ധര്‍മ്മടം(കണ്ണൂര്‍): സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ധര്‍മ്മടം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയനെ പരാജയപ്പെടുത്തണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് ധര്‍മ്മടം നിയോജക മണ്ഡലം സേവ് സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ ലഘുലേഖ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ലഘുലേഖയില്‍ പിണറായിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടിക്കാരുടെ വികാരമായ വിഎസ് അധികാരത്തില്‍ തിരിച്ചെത്തേണ്ടത് ഓരോ സിപിഎമ്മുകാരന്റെയും ആവശ്യമാണ്. ആ വികാരം നടപ്പിലാക്കാന്‍ സഖാക്കള്‍ പിണറായി സഖാവിനെ തോല്‍പ്പിക്കണം. വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുതെന്ന തിരിച്ചറിവ് പിണറായിക്ക് തെരഞ്ഞെടുപ്പിലൂടെ നല്‍കണം. നിങ്ങളുടെ പിഞ്ചോമനകള്‍ ഇനിയും ഗതികിട്ടാ പ്രേതങ്ങളായി അലയാതിരിക്കാന്‍ സഖാക്കളേ നിര്‍ഭയമായി നിങ്ങള്‍ പിണറായി സഖാവിനെതിരെ വോട്ടുചെയ്യുക. വിജയിക്കുന്നത് ഒരു പിന്തിരിപ്പനായിരിക്കാം, എങ്കിലും നമുക്ക് രക്ഷപ്പെടാന്‍ അതല്ലാതെ മറ്റ് വഴിയൊന്നുമില്ല എന്ന് പറഞ്ഞവസാനിക്കുന്ന ലഘുലേഖ ഇനിയും ദുര്‍മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ന പേരില്‍ സഖാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്.

തങ്ങള്‍ കുടുങ്ങിക്കിടക്കുന്ന മരണച്ചുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് ശ്രമിച്ചുകൂടേ, ഭയരഹിത സമൂഹത്തിന് വോട്ടുചെയ്യണമെന്ന് സഖാവ് പറഞ്ഞാല്‍ പിണറായിക്ക് ഉണ്ടായിരിക്കുന്ന ഭയം ഇല്ലാതാക്കണമെന്നാണ് അര്‍ത്ഥം. സഖാവിനെ ഭയം അക്രമിച്ചുതുടങ്ങിയിരിക്കുന്നു. നമ്മെ ഉപയോഗിച്ചുകൊണ്ട്, നമ്മുടെ കണ്ണും കാതും ചിന്താശേഷിയും മൂടിവെച്ചുകൊണ്ട് പിണറായി സഖാവ് വാരിക്കൂട്ടിയ ഭൗതിക സൗകര്യങ്ങള്‍ ഇല്ലാതായിപ്പോകുമോ എന്ന ഭയം കാരണം ചെങ്കൊടിദാസന്റെ വേഷത്തില്‍ പിണറായി സഖാവ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്ന് ലഘുലേഖയുടെ ഒന്നാം ഖണ്ഡിക പറയുന്നു. ടിപി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള പലരുടെയും മരണങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്ന ഭയം പിണറായി സഖാവിനെ വേട്ടയാടുന്നതായും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. പലരുടെയും മരണങ്ങള്‍ക്ക് പിന്നില്‍ പിണറായിയുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുളളതായി ആറുപേജുള്ള ലഘുലേഖ വെളിപ്പെടുത്തുന്നു. കണ്ണൂരിലെ 72 ലധികം വരുന്ന നിരപരാധികളുടെ കൂട്ടക്കുരുതിക്ക് കാരണമായ പാനുണ്ട ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകം ഉള്‍പ്പെടെ എല്ലാറ്റിനും കാരണക്കാരന്‍ പിണറായിയാണെന്ന് ലഘുലേഖ വ്യക്തമാക്കുന്നു. പതിനായിരങ്ങളുടെ കുടുംബങ്ങള്‍ പിണറായി സഖാവിന്റെ വിശ്വരൂപം തിരിച്ചറിഞ്ഞുതുടങ്ങിയതായും ഭയം കാരണം ചാക്ക് രാധാകൃഷ്ണന്‍മാരെയും ഫാരിസ് അബൂബക്കര്‍മാരെയും ചുറ്റും അണിനിരത്താന്‍ സഖാവ് നിര്‍ബന്ധിതനാകുന്നു. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരേക്കാള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നല്ലത് പാര്‍ട്ടിക്കാരല്ലാത്ത ഏറാന്‍ മൂളികളും കാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ആക്രോശിക്കുന്ന ചോക്ലേറ്റ് പിള്ളേരുമാണെന്ന് തീരുമാനിക്കുന്ന നിലയിലേക്ക് പാര്‍ട്ടിയിലെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒരു കൊടും ക്രിമിനലിന്റെ ആക്രാന്തം അതിന്റെ പാരമ്യത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു. പാര്‍ട്ടി രക്ഷപ്പെടണോ അതോ പിണറായി സഖാവിന്റെ ക്രിമിനല്‍ വാഴ്ച തുടരണോ എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അവസാന അവസരമാണിതെന്നും ലഘുലേഖ പറയുന്നു. മെയ് ഒന്നാം തീയ്യതി പുറത്തിറങ്ങിയ ലഘുലേഖ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ലഘുലേഖക്ക് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ കഴിഞ്ഞദിവസം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

New Release

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

പുതിയ വാര്‍ത്തകള്‍

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.