കണ്ണൂര്‍: പരാജയ ഭീതിപൂണ്ട കോണ്‍ഗ്രസ് പേരാവൂര്‍ നയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി കര്,ക സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി കെ.ജെ.ജോസഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. സണ്ണി ജോസഫിന്റെ പേര് എഴുതിവച്ച് ആത്മഹത്യ അഭിനയിക്കാന്‍ പ്രദേശത്തുള്ള ഒരു കര്‍ഷകനെ പ്രേരിപ്പിച്ചുവെന്നാണ് സണ്ണി ജോസഫ് ആരോപിക്കുന്നത്. എന്നാല്‍ കോമ്ഗ്രസ് ആരോപിക്കുന്നു പോലെ ആത്മഹത്യാ ശ്രമുണ്ടായില്ലെന്നും ഇത് കെട്ടിച്ചമച്ചതാണെന്ന് കെ.ജെ.ജോസഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് എഫ്ഐആര്‍ ഇട്ടത് തീര്‍ത്തും നിയമ വിരുദ്ധമാണ്. പരാതി കൊടുക്കുന്നതിന്റെ തലേ ദിവസം പരാതിക്കാരന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ നേതൃത്വത്തിലുള്ളവര്‍ ക്യാംപ് ചെയ്തിരുന്നു. രാത്രിയില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥന്മാരെ വിളിച്ച് വരുത്തി സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങിക്കാനുള്ള ശ്രമവും നടന്നിരുന്നു. എന്നാല്‍ താന്‍ ഇത്തരം തെറ്റായ മൊഴി നല്കാന് തയ്യാറല്ലെന്ന് പറഞ്ഞ് പരാതിക്കാരന് പോലീസിനെ തിരിച്ചയക്കുകയായിരുന്നു. മദ്യപാനിയും, നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ ഇയാളെ പണവും മദ്യവും വാഗ്ദാനം ചെയ്ത് നികൃഷ്ടമായ നീക്കം നടത്തുകയായിരുന്നു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന ഒരു കോണ്‍ഗ്രസ്സ് നേതാവുമായി സണ്ണി ജോസഫ് ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതായും കെ.ജെ.ജോസഫ് ആരോപിച്ചു. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന സണ്ണി ജോസഫ് സ്വന്തം കയ്യിലുള്ള കോടികളുപയോഗിച്ച് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. സംഭവത്തിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ ഈ കള്ളക്കേസ് തെളിയി#്കാന് വെല്ലുവിളിക്കുകയാണെന്നും കെ.ജെ.ജോസഫ് പറഞ്ഞു. പോലീസിന്റ ഒത്താശയോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി സണ്ണി ജോസഫ് തന്നെ വേട്ടയാടുകയാണ്. വരുന്ന നിയമ സഭാതെരഞ്ഞെടുപ്പില്‍ സണ്ണി ജോസഫിനെ കാത്തിരിക്കുന്നത് കനത്ത പരാജയമായിരിക്കുമെന്നും എന്ത് പപ്രതിസന്ധിയുണ്ടായാലും താന്‍ തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവുമെന്നും കെ.ജെ.ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: