Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളിയില്‍ എന്‍ഡിഎയുടെ തേരോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 10:26 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: രാവിലെ 8.30. വാഴൂര്‍ പഞ്ചായത്തിലെ ചാമംപതാല്‍ ജംഗ്ഷന്‍. പരിസരം മുഴുവന്‍ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ബിജെപി പ്രവര്‍ത്തകരെ കൊണ്ട് ചാമംപതാല്‍ ജംഗ്ഷന്‍ നിറഞ്ഞു. നൂറുകണക്കിന് ബൈക്കുകള്‍, നിരവധി മറ്റു വാഹനങ്ങളും. തുടര്‍ന്ന് പ്രചാരണ വാഹനങ്ങളും എത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജ് എത്തിയപ്പോഴേക്കും മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. 9 മണിയോടെ പ്രചാരണം ആരംഭിച്ചു. വാഴൂര്‍ പഞ്ചായത്തിലെ പര്യടനത്തിന്റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാത്യു എല്‍.ജെ. നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ ട്രഷര്‍ കെ.ജി.കണ്ണന്‍, ബിഡിജെഎസ് മണ്ഡലം കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, എം.കെ. മോഹനന്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി. ബിനു, രാജേഷ് കര്‍ത്ത എന്നിവര്‍ പങ്കെടുത്ത പ്രൗഢോജ്ജ്വലസദസ്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വി.എന്‍. മനോജ് അടുത്ത സ്വീകരണ സ്ഥലമായ കാനം ജംഗ്ഷനിലേക്ക്.

കാനം ജംഗ്ഷനില്‍ എത്തിയപ്പോള്‍ സമയം 10.30. അരമണിക്കൂര്‍ വൈകിയാണ് കാനത്ത് എത്തിയത്. കാത്തുനിന്ന സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ ആവേശത്തോടെ റോഡില്ലേക്കിറങ്ങി. തുടര്‍ന്ന് മനോജിന് ഉജ്ജ്വല സ്വീകരണം. കൂടിനിന്ന എല്ലാവരോടും വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന അല്‍പസമയ പ്രസംഗം. കാഞ്ഞിരപ്പള്ളിയുടെ വികസനമാണ് തന്റെ ലക്ഷ്യമെന്ന് വി.എന്‍. മനോജ് പറഞ്ഞു. നിറഞ്ഞ കൈയ്യടിയോടെയാണ് കൂടിനിന്നവര്‍ മനോജിന്റെ വാക്കുകളെ സ്വീകരിച്ചത്. അപ്പോഴേക്കും അനൗണ്‍സ്‌മെന്റ് മുഴങ്ങി ”നാടിന്റെ വികസന നായകനിതാ ഈ വാഹനത്തിനു പിന്നാലെ കടന്നു വരുന്നു” യാത്ര അടുത്ത സ്വീകരണ സ്ഥലമായ എരുമത്തലയിലേക്ക്. റോഡരികില്‍ നിന്നവരെ കൈവീശി അഭിവാദ്യം ചെയ്ത് യാത്ര മുന്നോട്ട്. എരുമത്തലയിലും ആവേശ്വജ്ജല സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

പതിനൊന്നരയോടെ നെടുമാവില്‍ എത്തി. ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചെങ്കിലും അതൊന്നും വകവയ്‌ക്കാതെ സ്വീകരണത്തിനായി പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നു. നെടുമാവിലെ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി വീണ്ടും പ്രചാരണ വാഹനത്തിലേക്ക് കയറി. പ്രചാരണ യാത്ര മുന്നോട്ട്. അടുത്ത സ്വീകരണ സ്ഥലമായ പതിനാലാം മൈല്‍ ജംഗ്ഷനിലേക്ക്. സ്ഥാനാര്‍ത്ഥി എത്തുന്ന വിവരം ലഭിച്ചപ്പോളെ വാദ്യമേളങ്ങള്‍ മുഴങ്ങി. ആകാംഷയോടെ സ്ഥാനാര്‍ത്ഥിയെ കാത്ത് നാട്ടുകാര്‍. സ്വീകരണ സ്ഥലത്തെത്തിയപ്പോള്‍ പ്രചാരണ വാഹനത്തില്‍ നിന്നിറങ്ങി വി.എന്‍. മനോജ് പ്രവര്‍ത്തകരുടെ ഇടയിലേക്ക്. മുദ്രാവാക്യം വിളികള്‍ മുഴങ്ങി. ഇതോടെ പുളിക്കല്‍കവല ഉത്സവ പ്രതീതിയില്‍. പ്രവര്‍ത്തകര്‍ ഓരോന്നായി എത്തി സ്വീകരണ മാലയണിയിച്ചു. തുടര്‍ന്ന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചെറിയ പ്രസംഗം. ഏറെ വൈകിയെന്ന് കൂടെയുള്ള പ്രവര്‍ത്തകന്‍ സ്ഥാനാര്‍ത്ഥിയെ അറിയിക്കുന്നു. വേഗത്തില്‍ വാഹനത്തിലേക്ക്. തവളപ്പാറ, എസ്ബിടി ജംഗ്ഷന്‍ എന്നിവിടങ്ങളിലെ സ്വീകരണം എറ്റുവാങ്ങി. രണ്ടുമണിയോടെ ഉച്ചഭക്ഷണം. പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് അല്പസമയ വിശ്രമം.

സമയം 3.00. ഉച്ചകഴിഞ്ഞുള്ള പ്രചാരണം ആരംഭിക്കാന്‍ അനൗണ്‍സമെന്റ് മുഴങ്ങി. കൃഷ്ണപുരത്തേക്ക് വാഹനങ്ങള്‍ നീങ്ങി. തുടര്‍ന്ന് പേഴത്തുംതകിടി, ശാസ്താംകാവ്, മൂലേകോളനി, പതിനേഴാം മൈല്‍, വൈരമല എന്നിവടങ്ങളിലെ ആവേശകരമായ സ്വീകരണയോഗങ്ങള്‍.

സമയം വൈകിട്ട് 6.00. കൊടുങ്ങൂര്‍ കവലയിലേക്ക്. സമാപനം ഇവിടെയാണ് നിശ്ചയിച്ചിരിക്കുന്നത്. അല്‍പം വൈകിയെങ്കിലും പ്രവര്‍ത്തകര്‍ ആവേശ ഭരിതരായി. വാദ്യമേളങ്ങള്‍ മുഴങ്ങി. പ്രവര്‍ത്തകരില്‍ ആവേശം ഇരട്ടിച്ചു. മുദ്രാവാക്യം വിളികളുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍. പ്രവര്‍ത്തകരുടെ ഇടയിലൂടെ സ്ഥാനാര്‍ത്ഥി സമ്മേളന വേദിയിലേക്ക് കയറി. സമാപനം സമ്മേളനം ആരംഭിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്രഗവണ്‍മെന്റ് പദ്ധതികള്‍ മണ്ഡലത്തില്‍ എത്തിക്കാന്‍ വി.എന്‍.മനോജ് ജയിക്കണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. മാറിമാറി ഭരിച്ച യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസനത്തെ അട്ടിമറിച്ചതായും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അപ്പോഴേക്കും ഇരുള്‍ പരന്നു തുടങ്ങിയിരുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ വോട്ടര്‍മാരുടെ മനസില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി പുതിയൊരു സൂര്യനായി വി.എന്‍. മനോജ് ഉദിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.