തലശ്ശേരി: ഭരണമാറ്റം ഉണ്ടാവുമെന്നും ഇടത്പക്ഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നുമുള്ള സ്പെഷല്‍ ബ്രഞ്ചിന്റെ റിപ്പോര്‍ട്ടുണ്ടെന്ന ദേശാഭിമാനിയുടെ നുണപ്രചാരണത്തില്‍ ആകൃഷ്ടരായ പോലീസ് സിപിഎമ്മിന് വേണ്ടി വിടുവേല ചെയ്യന്‍ ആരംഭിച്ചതായി സൂചന. സിപിഎമ്മുകാര്‍ നടത്തിവരുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും എന്നാല്‍ പ്രാദേശികമായി ഉണ്ടാവുന്ന നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ മറ്റു പാര്‍ട്ടിക്കാരെ അറസ്റ്റ് ചെയ്ത് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതും പോലീസ് പതിവാക്കിയിരിക്കുകയാണ്.
തലശ്ശേരിയില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥനാര്‍ത്ഥി വി.കെ.സജീവന്റെയും ധര്‍മ്മടത്ത് മത്സരിക്കുന്ന മോഹനന് മാനന്തേരിയുടെയും തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി.അബ്ദുള്ളക്കുട്ടിയുടെയും പ്രചാരണസമാഗ്രികള് സിപിഎമ്മുകാര്‍ വ്യാപകമായി നശിപ്പിച്ചതില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിന് പോലും പോലീസ് തയ്യാറാവുന്നില്ല. എന്നാല്‍ പിണറായി വിജയന്റെ ബോര്‍ഡ് നശിപ്പിച്ചു എന്ന പരാതി ലഭിച്ച ഉടനെ പോലീസ് അലര്‍ട്ട് ആവുകയും നിരപരാധികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഭീഷണപ്പെടുത്തുകയും നിരപരാധികളായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയുമായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പോലീസ് വീട് വളഞ്ഞ് ആര്‍എസ്എസ് പ്രവര്ത്തകന് പ്രേംജിത്തിനെ അറസ്റ്റ് ചെയ്തത്.
കൂടാതെ പ്രേംജിത്തിന്റെ സഹോദരന് ഉള്‍പ്പെടെ 10പേര്‍ക്കെതിരെ ജാമ്യമില്ലാത്തകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തി. തുടര്‍ന്ന് ഡിവൈഎസ്പി എത്തി കസ്റ്റഡിയില്‍എടുത്ത പ്രേംജിത്ത് നിരപരാധിയാണെങ്കില്‍ വിട്ടയക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ തിരിച്ചുപോയത്.
അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി വി.കെ.സജീവന്റെ പര്യടനത്തിന്റെ ഭാഗമായുള്ള പൈലറ്റ് വാഹനത്തിലെത്തി കുണ്ടുചിറയില് പ്രസംഗിക്കുകയായിരുന്ന തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ കെ.ലിജീഷിനെ തടയുകയും അക്രമിക്കുകയും ചെയ്ത സിപിഎം ക്രമിനിലുകളെ പിടികൂടാന്‍ പോലീസ് ഇതേവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി.അബ്ദുള്ളക്കുട്ടിയെ വിവിധ സ്ഥലങ്ങളില്‍വെച്ച് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. എന്നാല്‍ സിപിഎം കാര്‍ക്കെതിരെ പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയായത്പോലെയാണ് പോലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബന്ധപ്പെട്ട നേതാക്കള്‍ പറയുന്നത്. പോലീസിന്റെ ഏകപക്ഷീയമായ നടപടി അപകടകരമാണെന്ന് നാട്ടുകാരും ഭയപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: