Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിത ലക്ഷ്യം തന്നെ മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 07:15 pm IST
in Samskriti

ദില്ലിയില്‍ നിന്നും അദ്ദേഹം പോയത് ബറോഡയില്‍ തന്റെ മച്ചുനന്‍ അച്യുതമേനോന്റെ അടുത്തേക്കായിരുന്നു. ഇദ്ദേഹം അവിടെ ഫോറസ്റ്റ് ഓഫീസറായിരുന്നു. ബറോഡയില്‍ വിശ്രമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുകയും ‘മോച്ചി’ എന്ന തൂലികാനാമത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കാലയളവിലെ ലേഖനങ്ങളില്‍ മറ്റുള്ളവരുടെ കഷ്ടപ്പാടുകളില്‍ നീറുന്ന ഒരു സോഷ്യലിസ്റ്റു ചിന്തകന്റെ ഹൃദയം പ്രതിഫലിച്ചിരുന്നു.

ഒരു വട്ടം കൂടി ലഖ്‌നൗവില്‍ പോയി എം.എ. പരീക്ഷ എഴുതി. പരീക്ഷയില്‍ മികച്ച വിജയമാണ് നേടിയത്. തുടര്‍ന്ന് ഫ്രീ പ്രെസ്സ് ജര്‍ണല്‍ എന്ന ഇംഗ്ലീഷ് പത്രത്തിലും അതിനു ശേഷം നേഷണല്‍ ഹെറാള്‍ഡിന്റെയും സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. അങ്ങനെയിരിക്കെയാണ് ഡിവൈന്‍ ലൈഫ് എന്ന മാസികയുടെ ഒരു പഴയ ലക്കത്തില്‍ ശിവാനന്ദസ്വാമികളെ പറ്റി വായിക്കുവാനിടയായത്.

ബാലകൃഷ്ണമേനോന്‍ സംന്യാസികളുടെ കടുത്ത വിമര്‍ശകനായിരുന്നു. സംന്യാസികള്‍ സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാതെ കുളിയും തേവാരവുമായി സമയം പാഴാക്കുകയാണെന്നായിരുന്നു മേനോന്റെ അഭിപ്രായം. അതുകൊണ്ട് ഈ സംന്യാസിയെ അഭിമുഖം ചെയ്ത് വാസ്തവം പത്രങ്ങളിലൂടെ പുറത്തുകൊണ്ടുവരണം എന്ന ഉദ്ദേശ്യത്തോടെ ഋഷികേശിലേക്കു പോയി.

ശിവാനന്ദ ആശ്രമത്തിലെ സമുദായ സേവന പരിപാടികള്‍ കണ്ടപ്പോള്‍, സംന്യാസത്തിന്റെ മഹത്വം മനസ്സിലാക്കിയ മേനോന്‍ തനിക്കും സംന്യാസം വേണമെന്നു ശിവാനന്ദസ്വാമികളോടു അപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ആശ്രമത്തില്‍ തങ്ങി, അടുത്തു പുറത്തു വരാനിരുന്ന ശിവാനന്ദസ്വാമികളുടെ സ്മരണിക സമ്പാദനം ചെയ്തു. അതിനു ശേഷം കാല്‍നടയായി ഇന്നത്തെ ഉത്തരാഖണ്ഡിലെ എല്ലാ പുണ്യക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. 1948ല്‍ മെയ് – ജൂണ്‍ മാസങ്ങളിലായിരിക്കണം ഇദ്ദേഹം തിരിച്ച് ഋഷികേശിലെത്തിയത്.

പതിവുപോലെ അടുത്ത ശിവരാത്രിക്ക് അതായത് ഫെബ്രുവരി 25, 1949ന് സംന്യാസം സ്വീകരിച്ചു. അതിനു മുന്നേ തന്നെ പുത്രന്റെ ഇഷ്ടാനുസരണം, പിതാവ് സമ്മതം ശിവാനന്ദസ്വാമികളെ അറിയിച്ചിരുന്നു.

തപോവന സന്നിധിയില്‍

തപോവനം സ്വാമി ഉത്തരകാശിയില്‍ ഗംഗാതീരത്തു കുടില്‍ കെട്ടി പാര്‍ക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം തപോവനം സ്വാമി എന്നറിയപ്പെട്ടു. പാലക്കാട്ടുകാരനായ ഈ സംന്യാസിവര്യന്‍ ഹിമാലയത്തില്‍ തന്നെ കഴിഞ്ഞു. അറിയപ്പെടുന്ന പണ്ഡിതനും, യോഗിയുമായ ഇദ്ദേഹത്തിന് ഗഢ്‌വാള്‍ മഹാരാജാവടക്കം പല പ്രമുഖരും ശിഷ്യരായുണ്ടായിരുന്നു. എന്നിരുന്നാലും തന്റെ മണ്‍ചുമരുള്ള കുടിലില്‍ താമസിക്കുവാനാണ് ഇഷ്ടപ്പെട്ടത്.

ചിന്മയാനന്ദസ്വാമികളെ ഇദ്ദേഹത്തിന്റെ അടുത്തേക്കാണ് ശ്രുതികളും സംസ്‌കൃതവും പഠിക്കുവാന്‍ അയച്ചത്. ഒരു ശുപാര്‍ശകത്തും ഏല്പിച്ചിരുന്നു. അത്യുത്സാഹത്തോടെ, ഋഷികേശില്‍ നിന്നും 130 കി.മീ. നടന്ന് ഉത്തരകാശിയില്‍ എത്തി തപോവനം സ്വാമികളെ കണ്ടു നമസ്‌കരിച്ചു. കത്തെവിടെ എന്ന് ചോദിച്ചപ്പോള്‍ താന്‍ അതു എടുക്കുവാന്‍ മറന്നു എന്ന് പറഞ്ഞു സ്വാമികള്‍.

എങ്കില്‍ തിരിച്ചുപോയി എടുത്തുകൊണ്ടുവരുവാന്‍ തന്നെ ആജ്ഞാപിച്ചു. ഈ 130 കി.മീറ്റര്‍ വീണ്ടും നടന്ന് ഋഷികേശില്‍ നിന്ന് കത്ത് എടുത്ത് സ്വാമികള്‍ ഗുരുസമക്ഷം ഹാജരായി. ശിഷ്യന്റെ പഠിക്കുവാനുള്ള വ്യഗ്രത മനസ്സിലാക്കിയ തപോവനം സ്വാമികള്‍ തന്റെ അറിവിന്റെ ഭണ്ഡാരം തന്നെ ശിഷ്യനു നല്‍കി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധം നിര്‍ത്തണമെന്ന് നിര്‍ദേശിച്ച് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അനവസരത്തിലെന്ന് പ്രസിഡന്റ് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.