Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സഹ്യന്റെ താഴ്‌വരയില്‍ പാഞ്ചജന്യം മുഴക്കി രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 11:19 pm IST
in Thiruvananthapuram

ആര്‍. ഗോപകുമാര്‍

നെടുമങ്ങാട്: പഞ്ചവാദ്യത്തിന്റെയും താളമേളങ്ങളുടെയും അകമ്പടിയും പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങളും സൃഷ്ടിച്ച ആവേശത്തിരയിളക്കത്തോടെയായിരുന്നു അഡ്വ. വി.വി. രാജേഷിന്റെ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം. വനിതകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകരുടെ ശക്തിപ്രകടനം താലൂക്ക് ആസ്ഥാന നഗരിയെ പ്രകമ്പനം കൊളളിച്ചു. മാറ്റത്തിന് കാതോര്‍ക്കുന്ന മലയോര ജനത തങ്ങളുടെ പ്രിയ സ്ഥാനാര്‍ത്ഥിക്ക് സ്‌നേഹനിര്‍ഭരമായ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞാണ് പത്രിക സമര്‍പ്പണത്തിനായി യാത്രാനുമതി നല്‍കിയത്. അതികഠിനമായ ചൂടിനെ വകവയ്‌ക്കാതെ വഴിയോരങ്ങളില്‍ താമരപ്പൂക്കള്‍ നല്‍കാനായി പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. തുടര്‍ന്ന് റോഡിനിരുവശങ്ങളിലും തടിച്ചുകൂടിയ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

രാവിലെ 7.30 ന് പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാജേഷ് ജന്മനാടായ കരിപ്പൂര് മുഖവൂരിലെത്തി അച്ഛനമ്മമാരുടെയും സഹോദരിയുടെയും അനുഗ്രഹം നേടിയാണ് പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. സമീപത്തെ മഹാവിഷ്ണുക്ഷേത്രത്തിലും കരിപ്പൂര്, കോട്ടപ്പുറം ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. മുസ്ലിം, ക്രിസ്റ്റ്യന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് അനുഗ്രഹം നേടി വേണ്ടപ്പെട്ടവരെ നേരില്‍ കണ്ട് ആശീര്‍വാദം വാങ്ങി നെടുമങ്ങാട് കുളവിക്കോണം എന്‍എസ്എസ് കരയോഗം കാര്യാലയത്തില്‍ എത്തി. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. വി.എ. ബാബുരാജിനെ നേരില്‍കണ്ട് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് മന്നത്തു പത്മനാഭന്റെ പ്രതിമയിലും ചന്തമുക്കിലെ പൊന്നറ ശ്രീധറിന്റെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. അവിടെ കൂടിനിന്ന പൊതുജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചും പൊന്നാട അണിയിച്ചും സ്ഥാനാര്‍ത്ഥിയെ ആശീര്‍വദിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം കാല്‍നടയായി പഴകുറ്റി പമ്പിനു സമീപത്തെത്തി. അവിടെ കാത്തുനിന്ന എസ്എന്‍ഡിപി പ്രവര്‍ത്തകരും നാട്ടുകാരും താമരപ്പൂവ് നല്‍കി അനുഗ്രഹിച്ചു. പത്രിക സമര്‍പ്പണ സമയം 12 ന് ശേഷമായിരുന്നു. അതിനാല്‍ പഴകുറ്റി എസ്എന്‍ഡിപി ശാഖാമന്ദിരത്തിലെ സ്വീകരണത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു യാത്ര. എസ്എന്‍ഡിപി യോഗത്തിലെ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ദൈവദശകം ചൊല്ലി സ്ഥാനാര്‍ത്ഥിയെ ഓഫീസിലേക്ക് സ്വീകരിച്ചു. നാരായണഗുരുവിന്റെ ഫോട്ടോക്ക് മുമ്പില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ചു. പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

ബിഡിജെഎസ് ജില്ലാകമ്മിറ്റി അംഗം ചന്തവിളചന്ദ്രന്‍, യൂണിയന്‍ പ്രസിഡന്റ് എ. മോഹന്‍ദാസ്, സെക്രട്ടറി പീതാംബരന്‍, അനി എന്നിവര്‍ പൊന്നാട അണിയിച്ചു. തുടര്‍ന്ന് പഴകുറ്റിയില്‍ നിന്ന് നഗരിക്കുന്ന് മലമുകള്‍ താണ്ടി ബ്ലോക്ക് ഓഫീസിലെത്തി 12.20 ന് തെരഞ്ഞെടുപ്പ് ഉപവരണാധികാരി നെടുമങ്ങാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ സി. രാധാകൃഷ്ണനു മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

ആകെ 85,54,520 രൂപയുടെ സ്വത്താണ് രാജേഷിനുള്ളത്. ബാങ്ക് നിക്ഷേപമായി രാജേഷിന്റെ പേരില്‍ 17,023 രൂപയും 40,000 രൂപ വിലവരുന്ന ബൈക്കും കൂടാതെ വഞ്ചിയൂര്‍ വില്ലേജില്‍ 85 ലക്ഷം രൂപ വിലമതിക്കുന്ന ആറരസെന്റ് സ്ഥലവും പണി നടക്കുന്ന വീടുമുണ്ട്. ഭാര്യ നിത്യാനായരുടെ പേരില്‍ 10,76,183 രൂപ നിക്ഷേപവും കടയ്‌ക്കല്‍ വില്ലേജില്‍ 32 ലക്ഷം രൂപ വിലമതിക്കുന്ന 16 സെന്റ് ഭൂമിയുമുണ്ടെന്നാണ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ള സ്വത്ത് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.