നാം ഇന്നു ചിരിക്കുന്നത് മറ്റുള്ളവരുടെ കുറവുകള്‍ പറഞ്ഞും, അന്യരെ പരിഹസിച്ചും ദുഷിച്ചുമാണ്. അന്യരെ ദുഷിക്കുക എന്നാല്‍ നാം സ്വയം ദുഷിക്കുന്നതുതന്നെയാണ്. ഒരുഗുരുവിന് രണ്ടു ശിഷ്യരുണ്ടായിരുന്നു. രണ്ടു പേരും ഒരുപോലെ അഹങ്കാരികളുമായിരുന്നു. അവര്‍ പരസ്പരം കുറ്റം പറഞ്ഞിരിക്കും. ഉപദേശത്താലൊന്നും ഒരുമാറ്റവും ഇരുവര്‍ക്കും ഉണ്ടായില്ല. ഇത് അവസാനിപ്പിക്കുവാന്‍ ഗുരുതന്നെ ഒരു ഉപായം കണ്ടത്തി.
ഒരു രാത്രിയില്‍ ഇരുവരും ഉറങ്ങുന്നനേരത്ത് വിവിധതരത്തിലുള്ള ചായത്താല്‍ രണ്ടുപേരുടേയും മുഖത്ത് കോമാളിവേഷം വരച്ചു. പിറ്റേന്ന് ആദ്യം ഉണര്‍ന്നയാള്‍ ഉറങ്ങുന്നവന്റെ മുഖത്തെ വികൃതരേഖകണ്ട് പൊട്ടി ചിരിക്കുവാന്‍ തുടങ്ങി. ചിരിയുടെ ശബ്ദത്താല്‍ ഉറങ്ങുന്നവന് ഉറക്കം മുറിഞ്ഞ് ഉണര്‍ന്നു. തന്റെ മുന്നിലിരുന്ന് ചിരിക്കുന്ന സഹപാഠിയെയാണ് അപ്പോള്കണ്ട്ത്. പോരേപൂരം പിന്നെ ഇരുവരും പരസ്പരം നോക്കിച്ചിരിക്കുവാന് തുങ്ങി അത്പൊട്ടിച്ചിരിയായിവളര്ന്നു.
അതിനിടയില്‍ അവിടെ അടുത്തുകിടന്ന കണ്ണാടി ഒരാളുടെ ശ്രദ്ധയില്‍പെട്ടു. അതുമറ്റെയാളെ കാണിച്ച് നീ നോക്ക്, നിന്റെ മുഖത്തെ ചായംനോക്ക് എന്നു പറഞ്ഞ് കണ്ണാടി മുഖത്തേയ്ക്ക് കാണിച്ചു. മറ്റെയാളും വിട്ടില്ല. നീ നിന്റെ മുഖംകാണ്. അതോടെ ഇരുവരുടേയും ചിരി തന്നെമാഞ്ഞു. മറ്റുള്ളവരുടെ കുറവുകള്കണ്ട് നമുക്ക് ചിരിക്കുവാന്‍ നിഷ്പ്രയാസം സാധിക്കും. എന്നാല്‍ അതല്ല നമുക്കുവേണ്ടത്. നമുക്ക് നമ്മുടെ തെറ്റുകണ്ട്, കുറവുകണ്ട് പൊട്ടിച്ചരിക്കുവാന് കഴിയണം. അതാണ് നമ്മെ ഉന്നതിയിലേയ്ക്കു നയിക്കേണ്ട ചുണ്ടുപലക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: