Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; യുഡിഎഫില്‍ ചേരിപ്പോര് രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 07:56 pm IST
in Kannur

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കെ യുഡിഎഫില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഇതുവരെ യുഡിഎഫിന് സ്ഥാനാര്‍ത്ഥികളായിട്ടില്ല. പയ്യന്നൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് യുഡിഎഫിന് ഇപ്പോഴും കീറാമുട്ടിയായി നില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച മണ്ഡലങ്ങളിലാകട്ടെ ആഭ്യന്തര സംഘര്‍ഷം കാരണം ഇതുവരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സ്ഥാനാര്‍ത്ഥികള്‍ക്കായിട്ടില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നേരത്തെ കോണ്‍ഗ്രസ്സിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ യുഡിഎഫിനെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്സ് എമ്മിന് നല്‍കിയ സീറ്റ് നമ്പ്യാര്‍ മഹാസഭയുടെ നേതാവ് രാജേഷ് നമ്പ്യാര്‍ക്ക് നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജില്‍ മാക്കുറ്റി പരസ്യമായി രംഗത്ത് വന്നതാണ് യുഡിഎഫിലെ പുതിയ പ്രതിസന്ധിക്ക് കാരണം. രാജേഷ് നമ്പ്യാരെ മാറ്റിയില്ലെങ്കില്‍ സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് നിലപാട്. ഘടകകക്ഷികള്‍ക്ക് ലഭിച്ച സീറ്റില്‍ സ്ഥനാര്‍ത്ഥികളെ നിര്‍ത്താന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടന്നാണ് കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ ഭാരവാഹികള്‍ പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ പരസ്യമായി എതിര്‍ത്തതിലുള്ള അതൃപ്തി ഇവര്‍ യുഡിഎഫ് കണ്‍വീനറെ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചില്ലെങ്കില്‍ മറ്റ് നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ തങ്ങളും അംഗീകരിക്കില്ലെന്നതാണ് കേരളാ കോണ്‍ഗ്രസ്സ് എം നിലപാട്. ജില്ലയിലെ ചില മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ്സ് എമ്മിന് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. സംസ്ഥാനതലത്തില്‍ യുഡിഎഫ് പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് യൂത്തുകോണ്‍ഗ്രസ് നേതാവിന്റെ പ്രസ്ഥാവന അനുചിതമായിപ്പോയെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്.

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ എ.പി.അബ്ദുള്ളക്കുട്ടിയെ വിജയ സാധ്യതയില്ലാത്ത തലശ്ശേരിയിലേക്ക് മാറ്റിയതിലും വ്യാപകമായ അമര്‍ഷമുണ്ട്. ഇരിക്കൂറില്‍ കെ.സി.ജോസഫിന് സ്ഥാനമുറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ബോധപൂര്‍വ്വം കളിക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം പറയുന്നത്. സതീശന്‍ പാച്ചേനിക്ക് ജയസാധ്യതയുള്ള ഇരിക്കൂര്‍ നല്‍കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കെ.സി.ജോസഫ് ഇരിക്കൂറില്‍ നിന്ന് മാറാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പാച്ചേനിക്ക് ഒത്തു തീര്‍പ്പെന്ന നിലയില്‍ കണ്ണൂര്‍ മണ്ഡലം നല്‍കുകയായിരുന്നു. ഇത്തരമൊരു സമവാക്യത്തിലാണ് കണ്ണൂര്‍ മണ്ഡലം നോട്ടമിട്ടിരുന്ന കെ.സുധാകരനും അബ്ദുള്ളക്കുട്ടിയും പുറത്തായത്. എന്നാല്‍ കണ്ണൂരില്‍ മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സ് വിമതന്‍ പി.കെ.രാഗേഷ് മത്സരിക്കുമെന്ന ഭയമാണ് കണ്ണൂര്‍ വിടാന്‍ സുധാകരനെ പ്രേരിപ്പിച്ചതെന്നാണ് അണിയറ സംസാരം. ദീര്‍ഘകാലമായി തങ്ങളെ രാഷ്‌ട്രീയമായി വേട്ടയാടുന്ന കെ.സുധാകരനെ ജില്ലയില്‍ നിന്ന് നാടുകടത്താന്‍ സാധിച്ചുവെന്ന ആവേശത്തിലാണ് പി.രാമകൃഷ്ണന്‍ വിഭാഗം.

കല്ല്യാശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ഹൈക്കമാന്റ് നിലപാട് മാറ്റിയത് എങ്ങിനെ പരിഹരിക്കണമെന്ന് യുഡിഎഫിന് ഇപ്പോഴും വ്യക്തമായ നിലപാടില്ല. കല്ല്യാശ്ശേരി മണ്ഡലത്തില്‍ മുന്‍മന്ത്രി എന്‍.രാമകൃഷ്ണന്റെ മകള്‍ അമൃത രാമകൃഷ്ണനെയും ധര്‍മ്മടത്ത് പിണറായിക്കെതിരെ മമ്പറം ദിവാകരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അമൃതക്ക് ഡിസിസി ഓഫീസില്‍ സ്വീകരണം നല്‍കുകയും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. മമ്പറം ദിവാകരനും പ്രാരംഭ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലും കൂടുതല്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന് സോണിയാഗാന്ധി നേരിട്ട് ഇടപെട്ട് തീരുമാനനെടുത്തതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലാക്കിയത്. പിണറായിക്കെതിരെ അവസാന നിമിഷം ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരോക്ഷമായ പിന്‍തുണ നല്‍കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്. ബിജെപിയും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും യുഡിഎഫിലെ പൊട്ടിത്തെറിക്ക് പരിഹാരം കാണാനാവില്ലെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

Kerala

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

Women

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

News

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

News

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

സുവർണ ചതുഷ്‌കോണ പാതയുടെ ശിൽപ്പി ബി.സി. ഖാണ്ഡൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.