Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റെ പാപ്പരത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 08:48 pm IST
in Vicharam

രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ആസാമിലെ 65 സീറ്റിലേക്കും അഞ്ച് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ 18 മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോവുകയാണ്. ആസാമിനെക്കുറിച്ചുള്ള സര്‍വ്വെ റിപ്പോര്‍ട്ടുകളെല്ലാം ബിജെപിക്ക് അനുകൂല സാഹചര്യമെന്നാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം.

തോല്‍ക്കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ച് വോട്ടുചോദിക്കുന്ന വിചിത്ര കാഴ്ചയാണ് പശ്ചിമബംഗാളിലുള്ളത് പ്രാദേശിക നേതാക്കള്‍ മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ രാഹുല്‍ പശ്ചിമബംഗാളിലെത്തി സിപിഎമ്മുമായി വേദി പങ്കിട്ടു. സിപിഎമ്മിനുവേണ്ടി അരയും തലയും മുറുക്കി വോട്ടുപിടിക്കാന്‍ ഇറങ്ങണമെന്ന് അണികളോട് ആഹ്വാനം ചെയ്തിരിക്കുകയുമാണ്. മമതാ ബാനര്‍ജിയെ അധികാരത്തില്‍ നിന്ന് ഇറക്കിവിടാനാണത്രേ ഈ അവിഹിത സഖ്യവും വോട്ടഭ്യര്‍ത്ഥനയും. അഞ്ചുവര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പിപിഎമ്മിനെ തോല്‍പ്പിക്കാനാണ് വോട്ടുചോദിച്ചത്.

മമതാ ബാനര്‍ജിയെ അധികാരത്തിലെത്തിക്കണമെന്നാണ് അന്ന് ആവശ്യപ്പെട്ടത്. മൂന്നരപ്പതിറ്റാണ്ട് പശ്ചിമബംഗാളില്‍ ഭരണം നടത്തിയ സിപിഎം ജനങ്ങളെ വഞ്ചിച്ചുവെന്നായിരുന്നു അന്നത്തെ ആക്ഷേപം. ഭാരതത്തില്‍ വികസനമെന്തെന്നറിയാത്ത സംസ്ഥാനമായി പശ്ചിമബംഗാളിനെ മാറ്റിയത് സിപി.എമ്മാണ്. വ്യവസായങ്ങളില്ല, കൃഷിയില്ല, പണിയില്ല. എന്നാല്‍ പട്ടിണി വേണ്ടത്ര ഉണ്ടുതാനും.

തൊഴിലന്വേഷിച്ച് കേരളത്തിലെത്തുന്ന ബംഗാളികളുടെ വര്‍ധിച്ച കണക്കുതന്നെ ഭരണ പരാജയത്തിന്റെ നേര്‍ക്കാഴ്ചയാണ്. കേരളത്തില്‍ ഇന്നുള്ള 40 ലക്ഷത്തില്‍ പരം അന്യസംസ്ഥാന തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും ബാംഗാളില്‍ നിന്നുള്ളവരാണ്. 35 വര്‍ഷത്തെ സിപിഎം ഭരണത്തിന്റെ ബാക്കിപത്രമാണത്. കുത്തും കൊലയും കവര്‍ച്ചയുമെല്ലാമാണ് സിപിഎം ഭരണം പശ്ചിമബംഗാളിന് ഉണ്ടാക്കിയ നേട്ടം. അതിന്റെ ആവര്‍ത്തനമാണ് മമതാബാനര്‍ജിയുടേതെന്നതില്‍ തര്‍ക്കമില്ല.

സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ അഞ്ചുവര്‍ഷം മുമ്പ് മമതയോടപ്പം നിന്ന കോണ്‍ഗ്രസിന്റെ ഗതികേടാണ് ഈ തെരഞ്ഞെടുപ്പില്‍ കാണുന്നത്. സിപിഎമ്മിന്റെ ഭരണം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും രാഹുലും യഥാര്‍ത്ഥത്തില്‍ തുടരുന്നത് പാപ്പരത്തമാണ്. ജനങ്ങളെ മാത്രമല്ല അണികളെയും നിര്‍ലജ്ജം വഞ്ചിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. പുറത്ത് സഖ്യമില്ലെന്ന് പ്രഖ്യാപിക്കുകയും പശ്ചിമംബാളില്‍ പരസ്യമായി സഖ്യത്തിന് വോട്ടഭ്യര്‍ത്ഥിക്കുകയുമാണ് ചെയ്യുന്നത്. മാപ്പര്‍ഹിക്കാത്ത തെറ്റാണ് തങ്ങള്‍ ചെയ്യുന്നതെന്നതുകൊണ്ടാണല്ലോ ബംഗാളിന് പുറത്ത് സഖ്യവാര്‍ത്ത നിഷേധിക്കുന്നത്.

ചുണയുണ്ടെങ്കില്‍ രാജ്യമാകെ ബംഗാള്‍ നയം നടപ്പാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വവും മാര്‍ക്‌സിസ്റ്റ് നേതൃത്വവും ചെയ്യേണ്ടത്. അവിഹിതവും അനാശാസ്യവും അഴിമതിയുമെല്ലാം ഇരുകക്ഷികള്‍ക്കും സമാനതയാണ് നല്‍കുന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസും കേരളത്തിലെ കണ്‍ഗ്രസും അഴിമതിക്കാര്യത്തില്‍ മത്സരത്തിലായിരുന്നല്ലോ. അതിനെതിരെ ശക്തമായി തിരിയാന്‍ കഴിയാത്ത പ്രതിപക്ഷത്തെയാണ് കേരളം അഞ്ചുവര്‍ഷമായി കണ്ടുവരുന്നത്.

സിപിഎമ്മിന് സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളിലൊന്നാണല്ലോ പശ്ചിമബംഗാള്‍.

രണ്ടാമത്തേത് കേരളവും. ബംഗാളില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയം എന്നത് മര്യാദയില്ലായ്‌മയാണ്. ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട കോണ്‍ഗ്രസും തൊണ്ണൂറ് കഴിഞ്ഞ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ദേശീയ പാര്‍ട്ടികളാണ്. സിപിഎം ഈ തെരഞ്ഞെടുപ്പോടെ ദേശീയകക്ഷി എന്ന പദവിയില്‍ നിന്നും പുറന്തള്ളപ്പെടാന്‍ പോവുകയാണെന്ന സത്യം വിസ്മരിക്കുന്നില്ല. അതുവരെയെങ്കിലും ദേശീയ കക്ഷിക്ക് അനിവാര്യമായി ഉണ്ടാകേണ്ട ദേശീയ കാഴ്ചപ്പാട് വേണ്ടതല്ലേ. കോണ്‍ഗ്രസിനെപ്പോലെ തന്നെ അവര്‍ക്കും കാഴ്ചപ്പാട് നഷ്ടപ്പെടുകയാണ്.

കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും നയിക്കുന്ന മുന്നണികള്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇടയ്‌ക്ക് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരം തിരിച്ചുപിടിക്കാന്‍ അവസരം ഒരുക്കിയ സിപിഎമ്മിന്റെ നാണംകെട്ട രാഷ്‌ട്രീയം വിസ്മരിക്കുന്നില്ല. പത്തുവര്‍ഷം കോണ്‍ഗ്രസ് നയിച്ച ഭരണം രാജ്യത്തെ എവിടെ കൊണ്ടുചെന്നെത്തിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് വോട്ടുചോദിക്കാന്‍ മുതിരുമ്പോള്‍ ഇരുകൂട്ടരുടെയും തൊലിക്കട്ടി സമ്മതിക്കുക തന്നെ വേണം.

മുങ്ങിച്ചാകാന്‍ പോകുന്ന കോണ്‍ഗ്രസാണ് പശ്ചിമബംഗാളിലുള്ളതെന്ന് സമ്മതിക്കാം. എന്നാലും സിപിഎമ്മിന് വോട്ടുചോദിക്കാന്‍ തയ്യാറാകുന്നതിനെ എന്തുപറഞ്ഞ് വിശേഷിപ്പിക്കണം! പട്ടിണിയാണെന്ന് കരുതി ആരെങ്കിലും പട്ടിയിറച്ചി തിന്നാറുണ്ടോ? കേരളത്തില്‍ കടിച്ചുകീറാന്‍ ഒരുങ്ങിയിറങ്ങിയ നേതാക്കളോട് അണികള്‍ ഉന്നയിക്കേണ്ട ചോദ്യമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.