Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാഷ്‌ട്രീയ മുതലെടുപ്പിനുളള സിപിഎം നീക്കത്തിനെതിരെ പ്രതിഷേധം പൊടിക്കുണ്ട് സ്‌ഫോടനം: റിമാന്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും തകര്‍ന്ന വീടുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നുമുള്ള ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 01:08 am IST
in Kannur

കണ്ണൂര്‍: പൊടിക്കുണ്ട് സ്‌ഫോടനത്തിന് ഇരകളായ 63 കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും സ്‌ഫോടനം ഒരു പ്രത്യേക ടീമിനെ രൂപീകരിച്ച് അനേഷിക്കണമെന്നുമുളള ആവശ്യം ശക്തമാകുന്നു.

സ്‌ഫോടനം അധികൃതരുടെ അനാസ്ഥമൂലം ഉണ്ടായതാണ്. ഇതിനുമുമ്പ് മൂന്ന് തവണ സമാനസംഭവങ്ങള്‍ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് സ്‌ഫോടനത്തിനുത്തരവാദിയായ അനു മാലിക്കിന്റെ ഭരണകക്ഷി സ്വാധീനത്തെതുടര്‍ന്നാണെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുമായി അനുമാലിക്കിന് ബന്ധമുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. രാജേന്ദ്രനഗര്‍ ഹൗസിങ്ങ് കോളനിയിലെ അനുമാലിക്കിന്റെ താമസം തന്നെ ദുരൂഹമാണെന്നും രാത്രികാലങ്ങളില്‍ അപരിചിതരായ പലരും വീട്ടില്‍വരാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അയല്‍ക്കാരുമായി സ്വന്തം പേരുപോലും വെളിപ്പെടുത്താതെ രഹസ്യം സൂക്ഷിക്കുകയായിരുന്നു ഇയാളെന്നും പറയപ്പെടുന്നു. വ്യാഴാഴ്ച രാത്രി 11.30 നാണ് സ്‌ഫോടനം നടക്കുന്നത്. ആ സമയത്ത് അനുമാലിക് വീട്ടിനകത്തില്ലാതിരുന്നതും അനുമാലിക്കിന്റെ ഭാര്യ വീട്ടിന് വെളിയിലായതും ദുരൂഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. തദ്ദേശവാസികള്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഭരണകക്ഷിയില്‍ സ്വാധീനമുള്ളയാളായതുകൊണ്ട് പോലീസ് റെയ്ഡ് ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കില്‍ ഉഗ്രശേഷിയുള്ള വെടിമരുന്ന് കണ്ടെത്താനും സ്‌ഫോടനം തടയാനും കഴിയുമായിരുന്നുവെന്ന് പറയപ്പെടുന്നു. നിരവധി സ്‌ഫോടനക്കേസുകളില്‍ നിന്ന് അനുമാലിക്കിനെ രക്ഷപ്പെടുത്തിയവര്‍ തന്നെയാണ് വീണ്ടും അന്വേഷണം നടത്തുന്നതെന്നും അത് കുറ്റവാളിയെ രക്ഷപ്പെടുത്താനേ ഉപകരിക്കൂവെന്നും പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുയാണ്. വീടുകളടക്കം 64 കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 5 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഈ കെട്ടിടങ്ങള്‍ വാസയോഗ്യമായി പുതുക്കിപ്പണിയാനാവശ്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത പന്നേന്‍പാറ ചാക്കാട്ട്പീടിക സ്വദേശി അനൂപിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അടുത്ത ദിവസം തന്നെ കോടതിയില്‍ ഹരജി നല്‍കും. സ്‌ഫോടനത്തില്‍ തകര്‍ന്ന വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന ഇയാളെ കോടതി കഴിഞ്ഞദിവസം പോലീസ് അറസ്റ്റു ചെയ്യുകയും റിമാന്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. സംഭവസമയത്ത് അനൂപും ഭാര്യ റാഹിലയും വീട്ടിലുണ്ടായിരുന്നില്ല. റാഹിലയുടെ മകള്‍ ഹിബ (13) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഹിബ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കനത്ത സ്‌ഫോടനം മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. സ്‌ഫോടനം നടന്ന വീട്ടില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. സംഭവസ്ഥലത്തു നിന്നും സാമ്പിള്‍ പരിശോധിച്ചു വരികയാണ്. അത്യുഗ്രസ്‌ഫോടന ശേഷിയുള്ള വെടിമരുന്നുല്‍പ്പന്നങ്ങളാണ് ഇവിടെ സംഭരിച്ചതെന്നു ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പംകൊണ്ടുപോലും രാസപ്രവര്‍ത്തനത്തിലൂടെ ഉഗ്രസ്‌ഫോടനമുണ്ടാകാന്‍ ശേഷിയുള്ള വെടിമരുന്നായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതുപയോഗിച്ചു നിര്‍മിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ തീവ്രത കൂടാന്‍ കാരണം ജലാറ്റിന്‍ സ്റ്റിക്കുകളോ ഡിറ്റണേറ്ററുകള്‍ക്കു സമാനമായ വസ്തുക്കളോ ഉണ്ടായിരുന്നതാകാമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ചുള്ള പരിശോധനക്കു ശേഷമേ ഇക്കാര്യം വ്യക്തമാകൂ. സാമ്പിളുകള്‍ ശേഖരിക്കുന്ന പ്രവൃത്തി ഇന്നലേയും തുടര്‍ന്നു.———

ഉത്സവങ്ങളും വിഷുവിപണിയും ലക്ഷ്യമിട്ട് നിര്‍മിച്ച പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ദുരൂഹത പോലീസും പൂര്‍ണ്ണമായും തളളിക്കളയാത്ത സ്ഥിതിയാണ്. അറസ്റ്റിലായ അനൂപ് നേരത്തെ രണ്ടുതവണ അനധികൃത പടക്കനിര്‍മാണത്തില്‍ അറസ്റ്റിലായിട്ടുണ്ട്. 2009 ലും 2013 ലുമാണ് വളപട്ടണം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നുവര്‍ഷം മുമ്പാണ് രാജേന്ദ്രനഗര്‍ കോളനിയിലെ ഇരുനില വീട് ഇയാള്‍ വാടകക്കെടുത്തത്.

സമീപവാസികളില്‍നിന്ന് ഏറെ അകന്നുകഴിയുന്ന സ്വഭാവക്കാരനാണ് അനൂപ്. മൂന്നുവര്‍ഷത്തോളമായിട്ടും ഇയാളുടെ പ്രവൃത്തിയെക്കുറിച്ച് നാട്ടുകാര്‍ക്കൊന്നും അറിയുമായിരുന്നില്ല. ഇതാണ് ദുരൂഹത വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. അനധികൃത പടക്കനിര്‍മാണവും വിതരണവും നടത്തുകയായിരുന്നു ഇയാളെന്ന് അയല്‍വാസികള്‍ക്കു മനസിലായത് സ്‌ഫോടനം നടന്നതിനുശേഷമാണ് എന്നതും സ്‌ഫോടനം സംബന്ധിച്ച് സംശയങ്ങള്‍ ബലപ്പെടുത്തുന്നു.—

അതേസമയം സംഭവത്തില്‍ സിപിഎം രാഷ്‌ട്രീയ മൂതലെടുപ്പിന് ശ്രമിക്കുന്നതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അപകടത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പൊടിക്കണ്ടില്‍ നാളെ ധര്‍ണ്ണ നടത്തുമെന്ന് എം.വി.ജയരാജന്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.———

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ അടിയന്തിര ധനസഹായം പ്രഖ്യാപിക്കാനോ ആനൂകൂല്യങ്ങള്‍ നല്‍കാനോ സാധിക്കില്ലെന്നിരിക്കെ സിപിഎമ്മിന്റെ ധര്‍ണ്ണ സംഭവത്തില്‍ രാഷ്‌ട്രീയ നേട്ടവെച്ചുളളതാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പെട്ടെന്ന് ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങളോ ധനസഹായ വിതരണവും സാധ്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തിറക്കാനുള്ള സിപിഎം നീക്കം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.