Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബലിദാനികളുടെ മണ്ണില്‍ സദാനന്ദന്‍ മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വം : ആവേശത്തോടെ ബിജെപി അണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 09:25 pm IST
in Kannur

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് ക്രൂരതയില്‍ നിരവധി സംഘപ്രവര്‍ത്തകര്‍ക്ക് പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ബലിനല്‍കേണ്ടിവന്നിട്ടുളള പാനൂരുള്‍പ്പെടെയുളള കൂത്തുപറമ്പ് മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു പോരാട്ടം ഇത്തവണ കനക്കും. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അക്രമ-കൊലപാതക രാഷ്‌ട്രീയത്തിന്റെ ജീവിക്കുന്ന ഇരകളിലൊരാളായ സി.സദാനന്ദന്‍ മാസ്റ്ററെ കൂത്തുപറമ്പ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെയാണ് മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരം ഉറപ്പായിരിക്കുന്നത്. സദാനന്ദന്‍ മാസ്റ്ററാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെന്നറിഞ്ഞതോടെ മണ്ഡലത്തിലെ സംഘപരിവാര്‍പ്രവര്‍ത്തകരെല്ലാം വര്‍ദ്ധിത ആവേശത്തിലും സന്തോഷത്തിലുമാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏതാനും നാളുകള്‍ക്കിടയില്‍ മണ്ഡലത്തില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും കാലങ്ങള്‍ക്കു മുമ്പേ ഉളള ശക്തമായ അടിത്തറയും ഇത്തവണ മണ്ഡലത്തില്‍ സദാനന്ദന്‍ മാസ്റ്ററിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വവും സംഘപ്രസ്ഥാനങ്ങളും. എല്ലാ കാലത്തും അക്രമങ്ങളും കൊലപാതകങ്ങളും നടത്തി മണ്ഡലത്തിലുടനീളം അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മിനെതിരേയുളള വിധിയെഴുത്തായി തെരഞ്ഞെടുപ്പ് മാറ്റാനുളള തയ്യാറെടുപ്പുകള്‍ മണ്ഡലത്തിലുടനീളം ബിജെപി പ്രവര്‍ത്തകര്‍ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ യുഡിഎഫിലെ ജനതാദള്‍(യു) നേതാവും കൃഷി മന്ത്രിയുമായ കെ.പി.മോഹനനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സിപിഎം കഴിഞ്ഞതവണ ഐഎന്‍എല്ലിന് നല്‍കിയ മണ്ഡലത്തില്‍ ഇത്തവണ എല്‍ഡിഎഫിനു വേണ്ടി ആരു മത്സരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നു കൂടിയാണ് കൂത്തുപറമ്പ്.

ആര്‍എസ്എസിന്റെ കണ്ണൂര്‍ ജില്ലാ സഹകാര്യവാഹകായിരിക്കെ 1994 ജനുവരി 26 സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തിനായി മട്ടന്നൂര്‍ ഉരുവച്ചാല്‍ ടൗണില്‍ ബസ്സ് കാത്തുനില്‍ക്കവേ സിപിഎമ്മുകാരായ അക്രമിസംഘം രണ്ടുകാലുകളും വെട്ടിമാറ്റിയതിനെ തുടര്‍ന്ന് 20 വര്‍ഷക്കാലമായി കൃത്രിമ കാലുകളില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന വ്യക്തിയാണ് തൃശൂരിലെ പേരാമംഗലം ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന സി.സദാനന്ദന്‍ മാസ്റ്റര്‍. ഏറെക്കാലം ജന്മഭൂമി സബ്ബ് എഡിറ്ററായി ജോലി ചെയ്യുകയുണ്ടായി.

കൂത്തുപറമ്പ്, പാനൂര്‍ നഗരസഭകളും, കോട്ടയം മലബാര്‍, പാട്യം, മൊകേരി, തൃപ്പങ്ങോട്ടൂര്‍, കുന്നോത്ത്പറമ്പ്, പെരിങ്ങളം എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൂത്തുപറമ്പ് മണ്ഡലം. 2011 ല്‍ 3303 വോട്ടുകള്‍ക്കാണ് വീറുറ്റ പോരാട്ടത്തില്‍ എല്‍ഡിഎഫിലെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി ലീഗിലെ മുടിചൂടാമന്നനായിരുന്ന സി.കെ.പി.ചെറിയ മമ്മുക്കേയിയുടെ മകന്‍ എസ്.എ.പുതിയവളപ്പിലിനെ കെ.പി.മോഹനന്‍ പരാജയപ്പെടുത്തുന്നത്. പാനൂര്‍ പൊയിലൂര്‍ സ്വദേശിയായ വി.പി.സത്യപ്രകാശാണ് ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്നതും മേഖലയിലെ പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ്വ് പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞതവണ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ.കെ.വാസു 11835 വോട്ടുകളാണ് നേടിയിരുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സി.മോഹനന്‍ മാസ്റ്റര്‍ 16,000ത്തോളം വോട്ട് മണ്ഡലത്തില്‍ നേടിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ നിന്നും 22,000ത്തിലധികം വോട്ടുകള്‍ നേടുകയുണ്ടായി. ഇത്തവണ സദാനന്ദന്‍ മാസ്റ്ററിലൂടെ കണ്ണൂരിലെ ബിജെപിയുടെ സാന്നിധ്യം നിയമസഭയിലെത്തിക്കാനുളള ഒരുക്കത്തില്‍ത്തന്നെയാണ് ബിജെപി.

മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ക്ക് ഇന്നലെ പാനൂരില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആവേശ്വോജ്ജ്വല സ്വീകരണം നല്‍കി. നൂറകണക്കിന് ജനങ്ങളാണ് സ്വീകരണ പരിപാടിയില്‍ സംബന്ധിച്ചത്. സ്വീകരണ പരിപാടി യഥാര്‍ത്ഥത്തില്‍ സദാനന്ദന്‍മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തില്‍ ബിജെപിക്കുണ്ടാക്കാന്‍ പോകുന്ന മുന്നേറ്റം വ്യക്തമാക്കുന്നതായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.