Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നരേന്ദ്രമോദിയിലൂടെ വയനാടിന് പ്രതീക്ഷയുടെ ചൂളംവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 01:45 pm IST
inWayanad

 

കല്‍പ്പറ്റ : കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ച റെയില്‍വേ ബജറ്റില്‍ വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ നഞ്ചന്‍കോട്-വയനാട് – നിലമ്പൂര്‍ റെയില്‍പാതക്ക് അനുമതി ലഭിച്ചു. ഏതാണ്ട് 6000 കോടിയോളം രൂപ പാതക്കായി നിശ്ചയിച്ചിട്ടുണ്ട് . ജില്ലാ ബിജെപി നേതാക്കളുടെയും വയനാട് – നിലമ്പൂര്‍ റെയില്‍വേ കര്‍മ്മസമിതിയുടെയും ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ തുക നിശ്ചയിച്ച്‌  പാതക്ക് അനുമതി നല്‍കിയത്. കേന്ദ്ര റെയില്‍വേ സഹമന്ത്രി ആയിരുന്ന ഒ.രാജഗോപാലാണ് ഈ പാതയുടെ സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

വയനാട് ജില്ല മാറിമാറി ഭരിച്ച എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ റെയില്‍വേ വിഷയത്തില്‍ തീര്‍ത്തും പരാജയമാണെന്നും കേരളത്തില്‍ കേവലം ഒരു എംഎല്‍എ പോലുമില്ലാതെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് വയനാട്ടുകാരുടെ മുറവിളി കേട്ടതെന്നും ബിജെപി ജില്ലാകമ്മിറ്റി വിലയിരുത്തി. ജില്ലക്കും സംസ്ഥാനത്തിനുംവേണ്ടി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും നേതാക്കള്‍ പ്രത്യാശിച്ചു. വയനാടന്‍ ജനതയുടെ ചിരകാലസ്വപ്‌നമായ നിലമ്പൂര്‍-നഞ്ചന്‍കോട് റയില്‍പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 6000 കോടി രൂപ നിശ്ചയിച്ച  , റയില്‍വേമന്ത്രി സുരേഷ് പ്രഭുവിനെ ബിജെപി ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. ബിജെപി വയനാട് ജില്ലാ ഘടകത്തിന്റെ സജീവമായ ഇടപെടലുകളാണ് ഈ കാര്യത്തില്‍ തുണയായത്പ്രധാനമന്ത്രിക്കും റയില്‍വേ മന്ത്രിക്കും നിരന്തരമായ നിവേദനങ്ങളും ബിജെപി കേരളഘടകത്തിന്റെ സമ്മര്‍ദവും ഇതിന് കൂടുതല്‍ കരുത്തേകി. റയില്‍വേ ബജറ്റ് തയ്യാറാക്കുന്ന വേളയില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ ഇടപെടലുകള്‍ തുക നിശ്ചയിക്കുന്നതിന്  കൂടുതല്‍ ഗുണകരമായെന്നും ബിജെപി ജില്ലാഭാരവാഹിയോഗം വിലയിരുത്തി. ജില്ലാപ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സദാനന്ദന്‍, പി.ജി. ആനന്ദകുമാര്‍, വി.മോഹനന്‍, ടി.എ.മാനു, പി.ശിവദാസന്‍, കെ.എം. പൊന്നു, വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

നിലമ്പൂര്‍ -ബത്തേരി – നഞ്ചന്‍ഗോഡ് റയില്‍പാതക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാറിനേയും അതിന് സാഹചര്യമൊരുക്കിയ സംസ്ഥാന സര്‍ക്കാറിനേയും നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റയില്‍വേ ആക്ഷന്‍കമ്മറ്റി അഭിനന്ദിച്ചു.

2004ല്‍ സര്‍വ്വേ നടത്തി 234 കി.മീ ദൂരവും ആറ് ശതമാനം നഷ്ടവും രേഖപ്പെടുത്തി, 2010ല്‍ പ്ലാനിംഗ് കമ്മീഷന്‍ ഉപേക്ഷിച്ച നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാത പദ്ധതി വീണ്ടും പരിഗണനക്കെടുപ്പിക്കാന്‍ ആക്ഷന്‍ കമ്മറ്റിക്ക് കഴിഞ്ഞു. 2013 ല്‍ ഈ പാതക്കുവേണ്ടി റയില്‍വേയെക്കൊണ്ട് വീണ്ടും സര്‍വ്വേ നടത്തിച്ച് പാത നഷ്ടമാകില്ലെന്ന് തെളിയിച്ചു. ആക്ഷന്‍ കമ്മറ്റിയുടെ ശ്രമഫലമായി പുതിയ അലൈന്‍മെന്റും പാത സംബന്ധിച്ച റിപ്പോര്‍ട്ടും തയ്യാറാക്കാന്‍ ഡോ:ഇ.ശ്രീധരനെ ചുമതലപ്പെടുത്തുകയും അദ്ദേഹം പാതയുടെ ദൂരം 154 കിമീ ആയി കുറച്ചപ്പോള്‍ 2000 കോടിയിലധികംരൂപ ചിലവ് കുറയുകയുമായിരുന്നു. 2013-14 ലെ സംസ്ഥാന ബജറ്റില്‍ നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് പാതയുടെ പ്രാരംഭച്ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു.

2014 ഒക്‌ടോബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായും 13ന് റയില്‍വേ മന്ത്രിയുമായും ചര്‍ച്ച നടത്തി നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് റയില്‍പാത അനുവദിച്ചാല്‍ ചിലവിന്റെ പകുതി വഹിക്കാമെന്ന് ഉറപ്പുനല്‍കി. ഇതോടെ കമ്പനി രൂപീകരിച്ച് നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാത നടപ്പാക്കണമെന്ന ആവശ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനം 51 ശതമാനം വിഹിതത്തോടെ റയില്‍വേ പദ്ധതികള്‍ക്കായി കമ്പനി രൂപീകരിക്കാന്‍ 2016 ജനുവരി 27ന് കേന്ദ്രവുമായി ധാരണാപത്രം (എംഒയു) ഒപ്പിട്ടു. എംഒയു പ്രകാരം മുന്‍ഗണന നല്‍കി നടപ്പാക്കേണ്ട പദ്ധതികളായി നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് പാതയേയും ശബരിപാതയേയും ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് പ്രാരംഭവിഹിതമായി ഒരു കോടി രൂപ വകയിരുത്തി.

കൊച്ചിയില്‍നിന്ന് ഏഴ്മണിക്കൂര്‍ കൊണ്ട് ബാംഗ്ലൂരിലെത്താവുന്ന ഈ പാത കേരളത്തിന്റെ പ്രധാന വികസന ആവശ്യമാണ്. പശ്ചിമഘട്ടത്തിലേയും വയനാടിനും മൈസൂറിനും ഇടയിലുമുള്ള റോഡുകളിലും നിന്ന് ആയിരക്കണക്കിന് വാഹനങ്ങളെ മാറ്റിനിര്‍ത്താനും അതുവഴി മലിനീകരണമൊഴിവാക്കി പരിസ്ഥിതി സംരക്ഷിക്കാനും ഈ പാതക്ക് സാധിക്കും. മൈസൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും, കര്‍ണ്ണാടക ചേമ്പര്‍ഓഫ് കൊമേഴ്‌സും ഈ റയില്‍പാതക്കുവേണ്ടി ശക്തമായ നിലപാടുകളെടുത്തതും ഗുണകരമായി.

പ്രധാനമന്ത്രി നരേന്ദ്രമോദി, റയില്‍വേ മന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, പി.സി.മോഹനന്‍ മാസ്റ്റര്‍, ആദ്ധ്യാത്മികനേതാക്കളായ ശ്രീശ്രീ രവിശങ്കര്‍, കര്‍ദ്ദിനാള്‍ ക്ലീമിസ് മാര്‍ ബസ്സേലിയോസ്, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സുകള്‍, വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ആക്ഷന്‍ കമ്മറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി.

ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, വി.മോഹനന്‍, എം.എ.അസൈനാര്‍, ഫാ:ടോണി കോഴിമണ്ണില്‍, ഒ.കെ.മുഹമ്മദ്, മോഹന്‍ നവരംഗ്, ജോസ് കപ്യാര്‍മല, റാംമോഹന്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ഷംസാദ്, നാസര്‍ കാസിം, കുഞ്ഞിരാമന്‍, അനില്‍ മാസ്റ്റര്‍, ഡോ:തോമസ് മോടിശ്ശേരി, അനില്‍ ജയ, ഡോ:ഗഫൂര്‍ കക്കോടന്‍, ഇ.പി.മുഹമ്മദാലി, കല്‍ദൂന്‍, സല്‍മാന്‍, ജേക്കബ് ബത്തേരി എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.