Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നരേന്ദ്രമോദിയിലൂടെ വയനാടിന് പ്രതീക്ഷയുടെ ചൂളംവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 01:45 pm IST
in Wayanad

 

കല്‍പ്പറ്റ : കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ച റെയില്‍വേ ബജറ്റില്‍ വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ നഞ്ചന്‍കോട്-വയനാട് – നിലമ്പൂര്‍ റെയില്‍പാതക്ക് അനുമതി ലഭിച്ചു. ഏതാണ്ട് 6000 കോടിയോളം രൂപ പാതക്കായി നിശ്ചയിച്ചിട്ടുണ്ട് . ജില്ലാ ബിജെപി നേതാക്കളുടെയും വയനാട് – നിലമ്പൂര്‍ റെയില്‍വേ കര്‍മ്മസമിതിയുടെയും ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ തുക നിശ്ചയിച്ച്‌  പാതക്ക് അനുമതി നല്‍കിയത്. കേന്ദ്ര റെയില്‍വേ സഹമന്ത്രി ആയിരുന്ന ഒ.രാജഗോപാലാണ് ഈ പാതയുടെ സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

വയനാട് ജില്ല മാറിമാറി ഭരിച്ച എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ റെയില്‍വേ വിഷയത്തില്‍ തീര്‍ത്തും പരാജയമാണെന്നും കേരളത്തില്‍ കേവലം ഒരു എംഎല്‍എ പോലുമില്ലാതെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് വയനാട്ടുകാരുടെ മുറവിളി കേട്ടതെന്നും ബിജെപി ജില്ലാകമ്മിറ്റി വിലയിരുത്തി. ജില്ലക്കും സംസ്ഥാനത്തിനുംവേണ്ടി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും നേതാക്കള്‍ പ്രത്യാശിച്ചു. വയനാടന്‍ ജനതയുടെ ചിരകാലസ്വപ്‌നമായ നിലമ്പൂര്‍-നഞ്ചന്‍കോട് റയില്‍പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 6000 കോടി രൂപ നിശ്ചയിച്ച  , റയില്‍വേമന്ത്രി സുരേഷ് പ്രഭുവിനെ ബിജെപി ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. ബിജെപി വയനാട് ജില്ലാ ഘടകത്തിന്റെ സജീവമായ ഇടപെടലുകളാണ് ഈ കാര്യത്തില്‍ തുണയായത്പ്രധാനമന്ത്രിക്കും റയില്‍വേ മന്ത്രിക്കും നിരന്തരമായ നിവേദനങ്ങളും ബിജെപി കേരളഘടകത്തിന്റെ സമ്മര്‍ദവും ഇതിന് കൂടുതല്‍ കരുത്തേകി. റയില്‍വേ ബജറ്റ് തയ്യാറാക്കുന്ന വേളയില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ ഇടപെടലുകള്‍ തുക നിശ്ചയിക്കുന്നതിന്  കൂടുതല്‍ ഗുണകരമായെന്നും ബിജെപി ജില്ലാഭാരവാഹിയോഗം വിലയിരുത്തി. ജില്ലാപ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സദാനന്ദന്‍, പി.ജി. ആനന്ദകുമാര്‍, വി.മോഹനന്‍, ടി.എ.മാനു, പി.ശിവദാസന്‍, കെ.എം. പൊന്നു, വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

നിലമ്പൂര്‍ -ബത്തേരി – നഞ്ചന്‍ഗോഡ് റയില്‍പാതക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാറിനേയും അതിന് സാഹചര്യമൊരുക്കിയ സംസ്ഥാന സര്‍ക്കാറിനേയും നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റയില്‍വേ ആക്ഷന്‍കമ്മറ്റി അഭിനന്ദിച്ചു.

2004ല്‍ സര്‍വ്വേ നടത്തി 234 കി.മീ ദൂരവും ആറ് ശതമാനം നഷ്ടവും രേഖപ്പെടുത്തി, 2010ല്‍ പ്ലാനിംഗ് കമ്മീഷന്‍ ഉപേക്ഷിച്ച നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാത പദ്ധതി വീണ്ടും പരിഗണനക്കെടുപ്പിക്കാന്‍ ആക്ഷന്‍ കമ്മറ്റിക്ക് കഴിഞ്ഞു. 2013 ല്‍ ഈ പാതക്കുവേണ്ടി റയില്‍വേയെക്കൊണ്ട് വീണ്ടും സര്‍വ്വേ നടത്തിച്ച് പാത നഷ്ടമാകില്ലെന്ന് തെളിയിച്ചു. ആക്ഷന്‍ കമ്മറ്റിയുടെ ശ്രമഫലമായി പുതിയ അലൈന്‍മെന്റും പാത സംബന്ധിച്ച റിപ്പോര്‍ട്ടും തയ്യാറാക്കാന്‍ ഡോ:ഇ.ശ്രീധരനെ ചുമതലപ്പെടുത്തുകയും അദ്ദേഹം പാതയുടെ ദൂരം 154 കിമീ ആയി കുറച്ചപ്പോള്‍ 2000 കോടിയിലധികംരൂപ ചിലവ് കുറയുകയുമായിരുന്നു. 2013-14 ലെ സംസ്ഥാന ബജറ്റില്‍ നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് പാതയുടെ പ്രാരംഭച്ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു.

2014 ഒക്‌ടോബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായും 13ന് റയില്‍വേ മന്ത്രിയുമായും ചര്‍ച്ച നടത്തി നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് റയില്‍പാത അനുവദിച്ചാല്‍ ചിലവിന്റെ പകുതി വഹിക്കാമെന്ന് ഉറപ്പുനല്‍കി. ഇതോടെ കമ്പനി രൂപീകരിച്ച് നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാത നടപ്പാക്കണമെന്ന ആവശ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനം 51 ശതമാനം വിഹിതത്തോടെ റയില്‍വേ പദ്ധതികള്‍ക്കായി കമ്പനി രൂപീകരിക്കാന്‍ 2016 ജനുവരി 27ന് കേന്ദ്രവുമായി ധാരണാപത്രം (എംഒയു) ഒപ്പിട്ടു. എംഒയു പ്രകാരം മുന്‍ഗണന നല്‍കി നടപ്പാക്കേണ്ട പദ്ധതികളായി നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍ഗോഡ് പാതയേയും ശബരിപാതയേയും ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് പ്രാരംഭവിഹിതമായി ഒരു കോടി രൂപ വകയിരുത്തി.

കൊച്ചിയില്‍നിന്ന് ഏഴ്മണിക്കൂര്‍ കൊണ്ട് ബാംഗ്ലൂരിലെത്താവുന്ന ഈ പാത കേരളത്തിന്റെ പ്രധാന വികസന ആവശ്യമാണ്. പശ്ചിമഘട്ടത്തിലേയും വയനാടിനും മൈസൂറിനും ഇടയിലുമുള്ള റോഡുകളിലും നിന്ന് ആയിരക്കണക്കിന് വാഹനങ്ങളെ മാറ്റിനിര്‍ത്താനും അതുവഴി മലിനീകരണമൊഴിവാക്കി പരിസ്ഥിതി സംരക്ഷിക്കാനും ഈ പാതക്ക് സാധിക്കും. മൈസൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും, കര്‍ണ്ണാടക ചേമ്പര്‍ഓഫ് കൊമേഴ്‌സും ഈ റയില്‍പാതക്കുവേണ്ടി ശക്തമായ നിലപാടുകളെടുത്തതും ഗുണകരമായി.

പ്രധാനമന്ത്രി നരേന്ദ്രമോദി, റയില്‍വേ മന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, പി.സി.മോഹനന്‍ മാസ്റ്റര്‍, ആദ്ധ്യാത്മികനേതാക്കളായ ശ്രീശ്രീ രവിശങ്കര്‍, കര്‍ദ്ദിനാള്‍ ക്ലീമിസ് മാര്‍ ബസ്സേലിയോസ്, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സുകള്‍, വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ആക്ഷന്‍ കമ്മറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി.

ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, വി.മോഹനന്‍, എം.എ.അസൈനാര്‍, ഫാ:ടോണി കോഴിമണ്ണില്‍, ഒ.കെ.മുഹമ്മദ്, മോഹന്‍ നവരംഗ്, ജോസ് കപ്യാര്‍മല, റാംമോഹന്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ഷംസാദ്, നാസര്‍ കാസിം, കുഞ്ഞിരാമന്‍, അനില്‍ മാസ്റ്റര്‍, ഡോ:തോമസ് മോടിശ്ശേരി, അനില്‍ ജയ, ഡോ:ഗഫൂര്‍ കക്കോടന്‍, ഇ.പി.മുഹമ്മദാലി, കല്‍ദൂന്‍, സല്‍മാന്‍, ജേക്കബ് ബത്തേരി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

India

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്, യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ ഒഴിപ്പിച്ചു

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

India

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

പുതിയ വാര്‍ത്തകള്‍

അമ്പലപ്പുഴ പള്ളിപ്പാനയിലെ സാമൂഹ്യ സമരസത

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

എഴുത്തച്ഛനില്ലെങ്കില്‍ കേരളമില്ല

കള്ളനെ പേടിച്ച് ബുക്കിൽ സ്വ‍ർണം ഒളിപ്പിച്ചു: ഒടുവിൽ എത്തിയത് ആക്രികടയിലും, തെരച്ചിൽ നടത്തിയവർക്ക് സൂര്യാതപം! നാടകീയ സംഭവങ്ങൾ

ക്ഷേത്ര കവാടങ്ങൾ തുറന്നതിനുശേഷം കേദാർനാഥിൽ വൻ ഭക്തജനപ്രവാഹം ; മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകരെത്തി

അക്കിത്തം പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

മുക്കത്ത് നീർനായ ആക്രമണം; ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

ദൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി ; ആറ് യാത്രക്കാർക്ക് പരിക്ക്

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.