Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അരുവികള്‍ നീര്‍ച്ചാലുകളായി; വയനാട് കൊടുംവരള്‍ച്ചയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 09:28 pm IST
in Wayanad

 

കല്‍പ്പറ്റ : വേനല്‍ കനത്തതോടെ വയനാട് വരള്‍ച്ചയിലേക്ക്. ഇക്കാലമത്രയും അനുഭവപ്പെടാത്ത രീതിയിലുള്ള ചൂടാണ് രാത്രിയിലും വയനാട്ടുകാര്‍ അഭിമുഖീകരിക്കുന്നത്. ഫ്രിഡ്ജ്, ഫാന്‍, എസി മുതലയാവ ഒരുകാലത്ത് അന്യമായിരുന്ന ജില്ലയില്‍ ഇന്ന് ഇത് ഇല്ലാത്ത ഇടങ്ങളില്ല. പുഴകള്‍ തോടുകളായുംതോടുകള്‍ നീര്‍ച്ചാലുകളായും വയനാട്ടില്‍ പരിണമിച്ചുകഴിഞ്ഞു. തൊണ്ടാര്‍മുടിയില്‍നിന്ന് ഉത്ഭവിക്കുന്ന ജില്ലയിലെ പ്രധാന നദിയായ കബനിയുടെ കൈവഴികളായ മാനന്തവാടിപുഴയും പനമരം പുഴയും ശോഷിച്ചുകഴിഞ്ഞു. ഈ രണ്ട് പുഴകളിലെയും ചെക്ക്ഡാമുകളുടെ ഷട്ടറുകള്‍ ഒരാഴ്‌ച്ച മുന്‍പുതന്നെ അടച്ചു. ജില്ലയിലെ ഭൂരിഭാഗം ചെക്ക്ഡാമുകളുടെയും ഷട്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ബാണസുര സാഗര്‍ ഡാമിലെയും കാരാപ്പുഴയിലെയും ജലസ്രോതസ്സുമാത്രമാണ് വയനാടിനുള്ള ആശ്വാസം. ജില്ലയിലെ മുളംകൂട്ടങ്ങള്‍ പൂത്തുനശിച്ചതാണ് കലാവസ്ഥാവ്യതിയാനത്തിനുള്ള പ്രധാനകാരണമായി പറയപ്പെടുന്നത്. വനഭാഗങ്ങളില്‍ അടിക്കടിയുണ്ടാകുന്ന കാട്ടുതീയും കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്നു. ബ്രഹ്മഗിരി മകുടങ്ങളും ബാണാസുരന്‍മലയും കാട്ടുതീ ഭീതിയിലാണ്. ബാണാസുരന്‍ മലയുടെ ഒരുഭാഗം കഴിഞ്ഞദിവസം കത്തിയമര്‍ന്നിരുന്നു. ജില്ലയിലെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് പെട്ടന്നാണ് താഴ്ന്നുകൊണ്ടിരിക്കുന്നത്. വയനാട് കൊടുംവരള്‍ച്ചയുടെ പിടിയിലാകുമെന്ന സൂചനയാണ് കാലാവസ്ഥാനിരീക്ഷകരും പങ്കുവെക്കുന്നത്.

ജില്ലയുടെ പ്രധാന ജലസമ്പത്തായ കബനിനദിയിലെ വെള്ളം വറ്റിവരളുമ്പോഴും അവശേഷിക്കുന്ന വെള്ളമത്രയും ഊറ്റി കര്‍ണാടക സര്‍ക്കാര്‍ തങ്ങളുടെ കൃഷിയിടങ്ങള്‍ ഫലസമ്പുഷ്ടമാക്കുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ളംപോലും മുടക്കുംവിധം കര്‍ണാടക വെള്ളം യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും, ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളും കണ്ണടയ്‌ക്കുകയാണ്. കാവേരി നദീജല ട്രൈബ്യൂണല്‍ വിധി പ്രകാരമുള്ള ന്യായമായ അവകാശംപോലും ഇവിടെ കേരളത്തിന് ലഭിക്കുന്നില്ല.

കബനി നദിയില്‍ ഇക്കുറി നേരത്തെതന്നെ ജലക്ഷാമം അനുഭവപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട കര്‍ണാടക സര്‍ക്കാര്‍ കബനിയിലുണ്ടാകുന്ന വെള്ളത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കായി പഠനം ആരംഭിച്ചുകഴിഞ്ഞു. ബൈരക്കുപ്പ മുതലുള്ള വെള്ളത്തിന്റെ അളവ്, ഒഴുക്ക് തുടങ്ങിയ വിവരങ്ങളാണ് ബീച്ചനഹള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കാവേരി നീരാവതി നിഗംലിമിറ്റഡിലെ ഉദ്യോഗസ്ഥര്‍ ദിവസേന രാവിലെയും വൈകുന്നേരവുമായി അളന്ന് തിട്ടപ്പെടുത്തി വിവരം അധികൃതരെ അറിയിച്ചുകൊണ്ടിരിക്കുന്നത്. കബനിയിലെ ജലം പൂര്‍ണ്ണമായും ഉപയോഗിക്കുന്ന കര്‍ണാടകയ്‌ക്ക് ഇത് ആവശ്യമായ കാര്യവുമാണ്. കബനിയില്‍ നിന്നെത്തുന്ന വെള്ളം ബീച്ചനഹള്ളി അണക്കെട്ടിലൂടെ അവിടത്തെ കൃഷിയിടങ്ങളില്‍ യഥേഷ്ടം ഉപയോഗിക്കുന്നു. കൂടാതെ താല്‍ക്കറ അണക്കെട്ടിലൂടെയും കബനിവെള്ളം കര്‍ണാടക ഉപയോഗിക്കുന്നു. ഈ രണ്ട് അണക്കെട്ടുകളിലൂടെയും പതിനായിരത്തോളം ഏക്കര്‍ സ്ഥലത്തെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നുണ്ട്. കൂടാതെ കാമങ്കര, ചാമരാജ് നഗര്‍ എന്നിവിടങ്ങളിലും ഈ വെള്ളമെത്തിച്ച് കര്‍ണാടകയില്‍ കൃഷിചെയ്യുന്നുണ്ട്. കര്‍ണാടക അതിര്‍ത്തിയും കടന്ന് തമിഴ്‌നാട് മേട്ടൂര്‍ അണക്കെട്ടുവരെയെത്തുന്ന കബനിയിലെ വെള്ളം എന്തുകൊണ്ടോ ജില്ലയിലെ കൃഷിയിടങ്ങള്‍ക്ക് ആശ്വാസമാകുന്നില്ല. എട്ടുവര്‍ഷം മുമ്പ് കബനിഗിരി-ശശിമല പ്രദേശങ്ങളില്‍ ജലസേചനത്തിനായി 28 കോടി രൂപയുടെ ഒരു പ്രൊജക്ട് വന്നിരുന്നെങ്കിലും അത് പ്രായോഗികമാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു. കൂടാതെ ആറുവര്‍ഷം മുമ്പ് ശശിമല സേവ്യംകൊല്ലി പ്രദേശങ്ങളില്‍ കരകൃഷിയുടെ ജലസേചനത്തിനായി നാട്ടുകാര്‍ ഭൂമിവരെ വിട്ടുനല്‍കാന്‍ തയ്യാറായിരുന്നു. 32 കോടിരൂപയുടെ ആ പദ്ധതിയും എഗ്രിമെന്റ് വരെയെത്തിയെങ്കിലും നടക്കാതെപോകുകയായിരുന്നു. പത്തുവര്‍ഷം മുമ്പ് പാകത്ത് തിരുമുഖം പദ്ധതിയും ഇത്തരത്തില്‍ കടലാസിലൊതുങ്ങുകയായിരുന്നു. ദീര്‍ഘവീക്ഷണത്തോടെ കര്‍ണാടക സര്‍ക്കാര്‍ കബനിയിലെ വെള്ളം ഉപയോഗിക്കുമ്പോള്‍ കേരളത്തിലൂടെ ഒഴുകുന്ന കബനി വയനാട്ടുകാര്‍ക്ക് ദാഹജലം പോലും ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് മാറുകയാണ്.

ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കരിഞ്ഞുണങ്ങുമ്പോഴും ഇനിയും കബനിയിലെ ജലം എങ്ങനെ ഉപയോഗിക്കാമെന്ന പാഠം നാം പഠിക്കുന്നില്ല. അത് പഠിച്ചവര്‍ യഥേഷ്ടം ഊറ്റുന്നു. നാം പരസ്പരം പഴിപറഞ്ഞ് നാടിനെ മരുഭൂമിയാക്കുന്നു. ജലസമൃദ്ധമായ കബനിയുടെ നീര്‍ക്കയങ്ങളില്‍ ജലസേചന സൗകര്യാര്‍ത്ഥം ഇലക്ട്രിക് മോട്ടോറുകള്‍ സ്ഥാപിച്ചാല്‍ വയനാട്ടിലെ വരണ്ടുണങ്ങിയ പാടങ്ങളില്‍ കര്‍ഷകന് വീണ്ടും വിത്തെറിയാം. എന്നാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേട്മൂലം കര്‍ണാടകയിലേക്ക് ഒഴുകിപോകുന്ന ജലസമൃദ്ധിയെ നോക്കി നെടുവീര്‍പ്പിടാന്‍ മാത്രമേ വയനാട്ടിലെ കര്‍ഷകര്‍ക്കാകുന്നുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

India

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

India

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

Kerala

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.