ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 25 രഹസ്യഫയലുകള്‍ കൂടി കേന്ദ്രം പുറത്തുവിടാന്‍ തയ്യാറെടുക്കുന്നു. ഈ മാസം 23ന് ഫയലുകള്‍ പുറത്തുവിടുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ അറിയിച്ചു.നേതാജിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പുറത്തുവിടണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു ഇതിനെ തുടര്‍ന്നാണ് കേന്ദ്രം രഹസ്യരേഖകള്‍ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചത്.
നേതാജിയുടെ 119ആം ജന്മവാര്ഷികവുമായി ബന്ധപ്പെട്ട് ജനുവരി 23ന് നാഷണല്‍ ആര്‍ക്കെവ്സ് ഓഫ് ഇന്ത്യ നേരത്തേ 100 ഫയലുകള്‍ പുറത്തുവിട്ടിരുന്നു. ഏകദേശം 16000 പേജുള്ള ഫയലാണ് പരസ്യപ്പെടുത്തിയത്. അദ്ദേഹവുമായി ബന്ധമുള്ള മുഴുവന്‍ രേഖകളും പുറത്തുവിടുമെന്ന ്കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
70 വര്‍ഷത്തിലധികമായി തുടരുന്ന ദുരൂഹതയാണ് നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. 1945 ഓഗസ്റ്റ് 18ന് തായ്പേയിലുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്നതാണ് നിലവിലെ നിഗമനം. എന്നാല്‍ കൂടുതല്‍ ദുരൂഹത പരത്തുന്ന രേഖകളാണ് നിലവില്‍ പുറത്തുവിട്ട ഫയലുകളിയുള്ളതെന്നാണ് ആരോപണം. മുഴുവന്‍ ഫയലുകളും പുറത്തുവന്നാലേ ഇക്കാര്യത്തില്‍ ഒരു ഉത്തരം കിട്ടുകയുള്ളൂ എന്നാണ് നേതാജിയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: