Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനിതക തകരാറുകള്‍ക്ക് പുത്തന്‍ പ്രതീക്ഷയായി സ്റ്റെംസെല്‍ തെറാപ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 10:53 pm IST
in Ernakulam

കൊച്ചി: തലച്ചോറിന്റെ ജന്മനായുള്ള ക്ഷതങ്ങള്‍ ഭേദപ്പെടുത്താന്‍ കഴിയില്ലെന്ന വിശ്വാസം തിരുത്തിക്കുറിക്കുന്നു. സ്റ്റെംസെല്‍ തെറാപ്പികൊണ്ട് തലച്ചോറിലെ കോശങ്ങളുടെ ക്ഷതം ഭേദമാക്കാന്‍ കഴിയുമെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട രോഗികള്‍ക്ക് അഡള്‍ട്ട് സ്റ്റെംസെല്‍ തെറാപ്പി പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മുരടിച്ച മാനസിക വളര്‍ച്ച, മസ്‌കുലര്‍ ഡിസ്ട്രഫി, നട്ടെല്ലിലെ പരുക്ക്, പക്ഷാഘാതം, ബ്രെയിന്‍ സ്‌ട്രോക്ക്, സെറിബ്രല്‍ അറ്റാക്‌സിയ മറ്റ് ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിവയ്‌ക്ക് ഏറ്റവും പുതിയ ചികിത്സാരീതിയാണ് സ്റ്റെംസെല്‍ തെറാപ്പി എന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും മുംബൈയിലെ എല്‍ടിഎംജി ഹോസ്പിറ്റല്‍ ആന്‍ഡ് എല്‍ടി മെഡിക്കല്‍ കോളേജ് പ്രൊഫസറും ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ. അലോക് ശര്‍മ പറഞ്ഞു. വളരെ ലളിതവും സുരക്ഷിതവുമായ ഒന്നാണ് സ്റ്റെംസെല്‍ തെറാപ്പി എന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നന്ദിനി ഗോകുലചന്ദ്രന്‍ പറഞ്ഞു. ഒരു സൂചിയുടെ സഹായത്തോടെ രോഗിയുടെ മജ്ജയില്‍ നിന്ന് സ്റ്റെംസെല്‍ എടുത്ത് സംസ്‌കരിച്ച ശേഷം രോഗിയുടെ തന്നെ സ്‌പൈനല്‍ ഫ്‌ളൂയിഡിലേക്ക് തിരികെ കുത്തിവെയ്‌ക്കുന്നു.

രോഗിയുടെ സ്വന്തം ശരീരത്തില്‍ നിന്ന് തന്നെയാണ് ഇത് എടുക്കുന്നത് എന്നതിനാല്‍ തിരസ്‌കരണമോ പാര്‍ശ്വഫലങ്ങളോ ഉണ്ടാവുകയുമില്ല. മാരകമായ ഇത്തരം രോഗാവസ്ഥയിലുള്ള രോഗികള്‍ക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ സ്റ്റെംസെല്‍ തെറാപ്പി സഹായകമാകും എന്നതിന്റെ ഉദാഹരണമാണ് കൊച്ചിയിലെ അഞ്ച് വയസുകാരനായ അയാന്‍ ഷാഫി അഹമ്മദിന്റെ അനുഭവം. ജനിക്കുന്ന സമയത്ത് ശ്വാസോച്ഛ്വാസ പ്രശ്‌നങ്ങള്‍, ജനിച്ച ഉടന്‍ കരയാതിരിക്കല്‍ എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ അയാന്‍ അഹമ്മദിനുണ്ടായിരുന്നു. അയാന്റെ മാതാപിതാക്കള്‍ രക്തബന്ധത്തില്‍പ്പെട്ടവരായിരുന്നു. രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതക തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

രണ്ട് വയസ്സും മൂന്ന് മാസവും പ്രായമുള്ളപ്പോള്‍ അവന് സെറിബ്രല്‍ പാള്‍സിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ദിനചര്യകള്‍ക്കും ചലനത്തിനുമെല്ലാം അയാന്‍ അമ്മയെയാണ് ആശ്രയിച്ചിരുന്നത്. സെറിബ്രല്‍ പാള്‍സിയോടൊപ്പം, ഹൈപ്പര്‍ ആക്ടിവിറ്റി, റെസ്റ്റ്‌ലെസ്‌നെസ്സ് എന്നിങ്ങനെ ഓട്ടിസ്റ്റിക് ലക്ഷണങ്ങളും കാട്ടിത്തുടങ്ങി. കുഴമ്പുരൂപത്തിലുള്ള ഭക്ഷണങ്ങളാണ് അയാന് നല്‍കിയിരുന്നത്. സംസാരിക്കാനോ ശ്രദ്ധിക്കാനോ അവന് കഴിഞ്ഞിരുന്നുമില്ല.

2014 ഒക്‌ടോബറില്‍ അയാനെ പരിശോധിച്ചപ്പോള്‍ അവന്റെ കൈകാലുകള്‍ക്കൊന്നും അയവുണ്ടായിരുന്നില്ല. പരസഹായമില്ലാതെ നടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആംഗ്യങ്ങളിലൂടെയാണ് അവന്‍ ആവശ്യങ്ങള്‍ പറഞ്ഞിരുന്നത്. സ്റ്റെംസെല്‍ തെറാപ്പി കഴിഞ്ഞ് നാലാമത്തെ ദിവസം തന്നെ അരയ്‌ക്കു കീഴ്‌പ്പോട്ടുള്ള ശരീരഭാഗങ്ങള്‍ക്ക് കൂടുതല്‍ അയവുവന്നതായും വ്യക്തമായി സംസാരിക്കുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ പരസഹായം കൂടാതെ നടക്കാന്‍ കഴിയുന്നുണ്ട്. രണ്ടു മൂന്നു വാചകങ്ങള്‍ ചേര്‍ത്ത് പറയാനും കഴിയും. കുടുംബാംഗങ്ങളെ എല്ലാവരേയും ഇപ്പോള്‍ തിരിച്ചറിയാനും കഴിയുന്നുണ്ട്. അനുസരണയും അടുക്കും ചിട്ടയും മര്യാദയുമുള്ള ഒരു ബാലനായി അയാന്‍ മാറിയതായി ഡോ. ശര്‍മ ചൂണ്ടിക്കാട്ടി. സെറിബ്രല്‍ പാള്‍സി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്റ്റെംസെല്‍ തെറാപ്പി പുതിയ വെളിച്ചമാണെന്ന് ഡോ. അലോക് ശര്‍മ പറഞ്ഞു. നവി മുബൈയിലെ നെരുള്‍ ആസ്ഥാനമായുള്ള ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്റ്റെംസെല്‍ തെറാപ്പിയും പുനരധിവാസവും വാഗ്ദാനം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

India

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

Kerala

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.