Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രോഹിതിന്റെ ആത്മഹത്യ ആഘോഷിക്കുന്നവരോട്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 10:03 pm IST
in Vicharam

ലോകത്തൊട്ടാകെ പ്രത്യേകിച്ചും 15 നും 35 നും മധ്യേ പ്രായമുള്ളവരില്‍ മരണകാരണങ്ങളിലൊന്ന് ആത്മഹത്യയാണത്രെ. ഓരോ 40 സെക്കന്റിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഭാരതത്തിലാകട്ടെ ഓരോ അഞ്ച് മിനിറ്റിലും എസ്‌തോണിയ, ലിത്ത്വേനിയ, റഷ്യന്‍ ഫെഡറേഷന്‍ എന്നീ രാജ്യങ്ങളില്‍ ആത്മഹത്യാനിരക്ക് കൂടുതലാണ്. കുവൈത്ത്, അര്‍മേനിയ, മെക്‌സിക്കോ എന്നിവയില്‍ കുറവാണ്. സമ്പന്ന രാഷ്‌ട്രങ്ങളില്‍ പലതിലും ഭാരതത്തെക്കാള്‍ സ്വയഹത്യക്ക് വളരെ ഉയര്‍ന്നനിരക്കാണുള്ളത്. ഉദാ: ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്.

”പൊതുവെ പറഞ്ഞാല്‍ വ്യക്തിസ്വാതന്ത്ര്യ ചിന്തയുടെ അമിതമായ സ്വാധീനം സമൂഹത്തിന്റെ ഭദ്രതയെയും കെട്ടുറപ്പിനെയും സ്വാധീനിക്കുന്നുണ്ട്. മതം, സംസ്‌കാരം, സമുദായം, രാഷ്‌ട്രം ഇവയൊക്കെ വ്യക്തികളില്‍ പലതരത്തില്‍ വിലക്കുകള്‍ നല്‍കുന്നുണ്ട്. ‘ഇതാണ് ശരി’. ‘അത് തെറ്റും നിഷിദ്ധവും’ എന്ന മട്ടിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണവ.’ഞാന്‍ പരിപൂര്‍ണ സ്വതന്ത്രന്‍’ ‘എന്റെ തെറ്റും ശരിയും ഞാന്‍ മാത്രം നിശ്ചയിക്കും’ എന്ന രീതിയില്‍ വ്യക്തിസ്വാതന്ത്ര്യം വളര്‍ന്നാല്‍ അത് വ്യക്തികളുടെ ഏകാന്തതയിലേക്കും കുടുംബങ്ങളുടെ തകര്‍ച്ചയിലേക്കും തല്‍ഫലമായി സമൂഹങ്ങളുടെ ശിഥിലീകരണത്തിനും രാഷ്‌ട്രത്തില്‍ അരാജകത്വം വളരുവാനും ഇടയാക്കും.’

കേരളത്തിലെ മുഖ്യവിവരാവകാശ കമ്മീഷണര്‍ ഡോ.സിബി മാത്യൂസ് ഐപിഎസിന്റെ ”ഇങ്ങനെ മലയാളി മരിക്കണോ?” എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ കവയത്രി സുഗതകുമാരിയുടെ നിരീക്ഷണമാണ് മേല്‍ സൂചിപ്പിച്ചിരിക്കുന്നത്. എഴുതാന്‍ കാരണം ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയും തുടര്‍ന്ന് നടന്നുവരുന്ന വിവാദങ്ങളും സമരങ്ങളും ചില രാഷ്‌ട്രീയ നേതാക്കളുടെ നിലവാരം കുറഞ്ഞ പ്രസ്താവനകളുമാണ്.

ബുദ്ധിജീവികളാണെന്ന് സ്വയം അഭിമാനിക്കുന്ന ഒരുവിഭാഗം അറിവിനെ ആയുധമാക്കാന്‍ ശ്രമിക്കുമ്പോള്‍ അപക്വയുവാവായ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെപ്പോലുള്ളവര്‍ രോഹിതിന്റെ ആത്മഹത്യയെ ആഘോഷമാക്കി മാറ്റിയിരിക്കുന്നു. ”അറിവ് ആത്മബലം പകരുന്നതാണ്.” അങ്ങനെ വരുമ്പോള്‍ ബുദ്ധിജീവികള്‍ ആരായിരിക്കണം.

രാഷ്‌ട്രപുരോഗതിയിലും രാഷ്‌ട്രത്തിന്റെ കെട്ടുറപ്പിലും തെല്ലെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇനിയും അധികാരത്തില്‍ വരണമെന്ന് അതിയായ ആഗ്രഹം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം ഹീനമായ നടപടികളിലേക്ക് നീങ്ങരുതായിരുന്നു. വിവേകികളായ കേന്ദ്രനേതാക്കള്‍ ഉപദേശിക്കണമായിരുന്നു. ”ഇന്നു ഞാന്‍ നാളെ നീ” എന്ന മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ കവിതാശകലം അവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.

രോഹിത് വെമുലയുടെ ദളിത് പശ്ചാത്തലത്തെക്കുറിച്ച് സഹപാഠികള്‍ക്കിടയില്‍ സംശയമുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ രോഹിത് വെമുലയും കുടുംബവും 2005 ല്‍ മതപരിവര്‍ത്തനം നടത്തി അത്ഭുത രോഗശാന്തി ശുശ്രൂഷാ സംഗീത ഇടപാടുകളിലെ സജീവസാന്നിദ്ധ്യമായിരുന്നുവെന്ന് കണ്ടെത്തിയതായി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുമാര്‍ ചെല്ലപ്പന്റെ ലേഖനത്തില്‍ (ജന്മഭൂമി ജനു.28) സൂചിപ്പിച്ചിരുന്നു. ധാരാളം ക്രിപ്‌റ്റോ ക്രൈസ്തവരുള്ള സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് ‘നവസഭകള്‍’ ഏറെ സക്രിയമായിരിക്കുന്നതും ആ പ്രദേശത്താണ്.

ഹൈദരാബാദ് സര്‍വകലാശാല എന്നും വിവാദങ്ങളുടെ കേന്ദ്രമാണ്. കാഞ്ച ഐലയ്യയെപ്പോലെയുള്ള പ്രൊഫസര്‍മാര്‍ അവിടെയുണ്ട്. ‘എരുമ’യുടെ ആരാധകനാണ് പ്രസ്തുത പ്രൊഫസര്‍. മലയാളികളായ ധാരാളം പേര്‍ അവിടെ ഗവേഷക വിദ്യാര്‍ത്ഥികളായുണ്ട്. തിക്തമായ അനുഭവങ്ങളാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ പിന്നാക്കക്കാരനെന്നോ ദളിതനെന്നോ എന്ന ഭേദഭാവവും ലിംഗവ്യത്യാസവും അവിടെയില്ല എന്നാണ് പറയുന്നത്. പണവും പെണ്ണും ഗൈഡുകളുടെ ദൗര്‍ബല്യമാണത്രെ. നെടുമ്പാശ്ശേരി (എറണാകുളം ജില്ല)യില്‍നിന്നുള്ള ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം നടത്തിയിരുന്ന ക്ഷത്രിയകുലത്തില്‍പെട്ട ഒരു യുവാവിന് ഗത്യന്തരമില്ലാതെ തന്റെ റിസര്‍ച്ച് ഗൈഡിനെ മാറ്റി (ഭാഗ്യംകൊണ്ട് അത് സാധിച്ചു) ഇസ്ലാം മതവിശ്വാസിയായ മാന്യനായ ഒരാളുടെ സഹായത്താലാണ് പിഎച്ച്ഡി നേടാനായത്.

ഏതിനും ജാതിയും മതവും വര്‍ണവും പറയുന്ന പുരോഗമനക്കാര്‍ അറിയാനാണ് ഇക്കാര്യം പ്രത്യേകമായി എഴുതുന്നത്.

ബിജെപി പട്ടികജാതി മോര്‍ച്ചയുടെ ദേശീയഅദ്ധ്യക്ഷന്‍ ദുഷ്യന്ത് ഗൗതം നടത്തിയ അന്വേഷണത്തില്‍ ഏകാന്തതയും ഒറ്റപ്പെടലുമാണ് രോഹിതിന്റെ ആത്മഹത്യക്ക് കാരണമായതെന്ന് പ്രസ്താവിച്ചിരുന്നു. ആത്മഹത്യാ കുറിപ്പില്‍ ആരുടെയും പേരുമില്ലായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യം വെളിച്ചത്തുകൊണ്ടുവരട്ടെ. കൂടാതെ മറ്റ് പല സര്‍വകലാശാലകളിലും നടമാടിവരുന്ന ഗൂഢസംഭവങ്ങള്‍ പലതും പുറത്താകേണ്ടിയുമിരിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.